ന്യൂഡൽഹി: ജീവനക്കാരുടെ ശന്പളം വെട്ടിക്കുറയ്ക്കാനുള്ള നിർദേശം ജെറ്റ് എയർവേസ് പിൻവലിച്ചു. ജൂലൈയിലെ വേതനം നല്‍കുകയും ചെയ്തു.
രണ്ടു മാസം മുന്നോട്ടുപോകാനുള്ള പണമേ ഉള്ളൂവെന്നും അതിനാൽ ജീവനക്കാർ 25 ശതമാനം ശന്പളം കുറയ്ക്കാൻ തയാറാകണമെന്നും കഴിഞ്ഞയാഴ്ച മാനേജ്മെന്റ് ആവശ്യപ്പെട്ടിരുന്നു. പൈലറ്റുമാർ അടക്കം ജീവനക്കാർ ഇതിനെ എതിർത്തു.
ജെറ്റിൽ 24 ശതമാനം ഓഹരിയുള്ള എത്തിഹാദ് എയർവേസ് പിന്മാറാൻ ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ ഇതിനകം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഭൂരിപക്ഷ ഓഹരി വിട്ടുനല്‍കാൻ സ്ഥാപകൻ നരേഷ് ഗോയൽ തയാറല്ല. ആ സാഹചര്യത്തിലാണിത്. പകരം എയർ ഫ്രാൻസ് കെഎൽഎം ഗ്രൂപ്പിന് ഓഹരി നല്കാൻ ഗോയൽ ശ്രമിക്കുന്നുണ്ട്.
രണ്ടു മാസം മുന്നോട്ടുപോകാനുള്ള പണമേ ഉള്ളൂവെന്നും അതിനാൽ ജീവനക്കാർ 25 ശതമാനം ശന്പളം കുറയ്ക്കാൻ തയാറാകണമെന്നും കഴിഞ്ഞയാഴ്ച മാനേജ്മെന്റ് ആവശ്യപ്പെട്ടിരുന്നു. പൈലറ്റുമാർ അടക്കം ജീവനക്കാർ ഇതിനെ എതിർത്തു.
ജെറ്റിൽ 24 ശതമാനം ഓഹരിയുള്ള എത്തിഹാദ് എയർവേസ് പിന്മാറാൻ ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ ഇതിനകം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഭൂരിപക്ഷ ഓഹരി വിട്ടുനല്‍കാൻ സ്ഥാപകൻ നരേഷ് ഗോയൽ തയാറല്ല. ആ സാഹചര്യത്തിലാണിത്. പകരം എയർ ഫ്രാൻസ് കെഎൽഎം ഗ്രൂപ്പിന് ഓഹരി നല്കാൻ ഗോയൽ ശ്രമിക്കുന്നുണ്ട്.