തിരുവനന്തപുരം: ഇന്ത്യയിൽ നിന്നു വിദേശത്തേക്കും തിരിച്ചും ഒമാൻ എയർലൈൻസിൽ യാത്ര ചെയ്യുന്ന പ്രവാസി മലയാളികൾക്ക് ടിക്കറ്റ് നിരക്കിൽ ഇനി ഏഴു ശതമാനം ഇളവ് ലഭിക്കും.
നോർക്ക റൂട്ട്സ് ഒമാൻ എയറുമായി ചേർന്ന് "നോർക്ക ഫെയർ’ എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇന്ത്യയിൽനിന്നു വിദേശത്തേക്കും തിരിച്ചും വിമാന ടിക്കറ്റിന്റെ അടിസ്ഥാനനിരക്കിൽ ഏഴു ശതമാനം ഇളവനുവദിക്കുന്നതാണ് പദ്ധതിയെന്ന് നോർക്ക റൂട്ട്സ് എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ കെ. വരദരാജൻ, സിഇഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി, ഒമാൻ എയർ ഇന്ത്യൻ സബ് കോണ്ടിനെന്റ് റീജണൽ വൈസ് പ്രസിഡന്റ് വി.എ. സുനിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
പ്രവാസിമലയാളികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെയും, സുൽത്താനേറ്റ് ഓഫ് ഒമാൻ നാഷണൽ കാരിയറും വ്യോമയാന രംഗത്തെ സജീവ സാന്നിധ്യവുമായ ഒമാൻ എയറിന്റെയും പ്രതിനിധികൾ ഇതു സംബന്ധിച്ച ധാരണാപത്രം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ കൈമാറി.
പദ്ധതി പ്രകാരം നോർക്ക ഐഡന്റിറ്റി കാർഡ് ഉള്ള പ്രവാസി മലയാളിക്കും ജീവിത പങ്കാളിക്കും 18 വയസ് തികയാത്ത മക്കൾക്കും ഒമാൻ എയറിൽ ഇന്ത്യയിലെവിടെ നിന്നും വിദേശത്തേക്കും തിരിച്ചും സൗജന്യ നിരക്കിൽ യാത്ര ചെയ്യാം. ഏതു ക്ലാസിലുള്ള ടിക്കറ്റുകൾക്കും ഏതു സമയത്തും എഴു ശതമാനം ഇളവ് ലഭിക്കുന്ന പദ്ധതിക്ക് ഇന്നലെ തുടക്കമായി.
നോർക്ക റൂട്ട്സിന്റെയും ഒമാൻ എയറിന്റെയും വെബ്സൈറ്റ്, ഒമാൻ എയറിന്റെ ഇന്ത്യയിലെ ഓഫീസുകൾ, ഓണ്ലൈൻ ലിങ്കുകൾ എന്നിവ വഴി ഈ സൗകര്യം വിനിയോഗിക്കാവുന്നതാണ്. ചഛഞഗ 2018 എന്നതാണ് കോഡ്. നോർക്ക ഐഡന്റിറ്റി കാർഡ് ലഭിക്കുന്നതിനുള്ള വിശദ വിവരങ്ങൾ നോർക്ക റൂട്ട്സ് കോൾ സെന്ററിലെ 1800-425-3939, 0471-2333339 നന്പരുകളിൽ ലഭ്യമാണ്.
ഇന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിലേക്ക് 161 സർവീസുകളാണ് പ്രതിദിനം ഒമാൻ എയർ നടത്തുന്നത്. കേരളത്തിൽ തിരുവനന്തപുരത്തു നിന്ന് ഒന്നും കൊച്ചിയിൽ നിന്ന് രണ്ടും കോഴിക്കോട് നിന്ന് മൂന്നും പ്രതിദിന സർവീസുകളാണുള്ളത്.
കൂടുതൽ വിമാന കന്പനികളുമായി പ്രവാസി മലയാളികൾക്കായി സൗജന്യ നിരക്കിലുള്ള യാത്രാ പദ്ധതി നടപ്പിലാക്കുന്നതിനായി ചർച്ച നടത്തി വരികയാണെന്ന് നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ കെ. വരദരാജൻ അറിയിച്ചു.
നോർക്ക റൂട്ട്സ് ഒമാൻ എയറുമായി ചേർന്ന് "നോർക്ക ഫെയർ’ എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇന്ത്യയിൽനിന്നു വിദേശത്തേക്കും തിരിച്ചും വിമാന ടിക്കറ്റിന്റെ അടിസ്ഥാനനിരക്കിൽ ഏഴു ശതമാനം ഇളവനുവദിക്കുന്നതാണ് പദ്ധതിയെന്ന് നോർക്ക റൂട്ട്സ് എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ കെ. വരദരാജൻ, സിഇഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി, ഒമാൻ എയർ ഇന്ത്യൻ സബ് കോണ്ടിനെന്റ് റീജണൽ വൈസ് പ്രസിഡന്റ് വി.എ. സുനിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
പ്രവാസിമലയാളികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെയും, സുൽത്താനേറ്റ് ഓഫ് ഒമാൻ നാഷണൽ കാരിയറും വ്യോമയാന രംഗത്തെ സജീവ സാന്നിധ്യവുമായ ഒമാൻ എയറിന്റെയും പ്രതിനിധികൾ ഇതു സംബന്ധിച്ച ധാരണാപത്രം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ കൈമാറി.
പദ്ധതി പ്രകാരം നോർക്ക ഐഡന്റിറ്റി കാർഡ് ഉള്ള പ്രവാസി മലയാളിക്കും ജീവിത പങ്കാളിക്കും 18 വയസ് തികയാത്ത മക്കൾക്കും ഒമാൻ എയറിൽ ഇന്ത്യയിലെവിടെ നിന്നും വിദേശത്തേക്കും തിരിച്ചും സൗജന്യ നിരക്കിൽ യാത്ര ചെയ്യാം. ഏതു ക്ലാസിലുള്ള ടിക്കറ്റുകൾക്കും ഏതു സമയത്തും എഴു ശതമാനം ഇളവ് ലഭിക്കുന്ന പദ്ധതിക്ക് ഇന്നലെ തുടക്കമായി.
നോർക്ക റൂട്ട്സിന്റെയും ഒമാൻ എയറിന്റെയും വെബ്സൈറ്റ്, ഒമാൻ എയറിന്റെ ഇന്ത്യയിലെ ഓഫീസുകൾ, ഓണ്ലൈൻ ലിങ്കുകൾ എന്നിവ വഴി ഈ സൗകര്യം വിനിയോഗിക്കാവുന്നതാണ്. ചഛഞഗ 2018 എന്നതാണ് കോഡ്. നോർക്ക ഐഡന്റിറ്റി കാർഡ് ലഭിക്കുന്നതിനുള്ള വിശദ വിവരങ്ങൾ നോർക്ക റൂട്ട്സ് കോൾ സെന്ററിലെ 1800-425-3939, 0471-2333339 നന്പരുകളിൽ ലഭ്യമാണ്.
ഇന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിലേക്ക് 161 സർവീസുകളാണ് പ്രതിദിനം ഒമാൻ എയർ നടത്തുന്നത്. കേരളത്തിൽ തിരുവനന്തപുരത്തു നിന്ന് ഒന്നും കൊച്ചിയിൽ നിന്ന് രണ്ടും കോഴിക്കോട് നിന്ന് മൂന്നും പ്രതിദിന സർവീസുകളാണുള്ളത്.
കൂടുതൽ വിമാന കന്പനികളുമായി പ്രവാസി മലയാളികൾക്കായി സൗജന്യ നിരക്കിലുള്ള യാത്രാ പദ്ധതി നടപ്പിലാക്കുന്നതിനായി ചർച്ച നടത്തി വരികയാണെന്ന് നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ കെ. വരദരാജൻ അറിയിച്ചു.