വിപണി വിശേഷം / കെ.ബി. ഉദയഭാനു
ചിങ്ങമടുത്തിട്ടും നാളികേരോത്പന്ന വിപണി തളർച്ചയിൽ. ലേലകേന്ദ്രങ്ങളിൽ ഏലം കരുത്തു നിലനിർത്തി. കുരുമുളകുവില വീണ്ടും ഉയർന്നു, വിലക്കയറ്റത്തിനു പിന്നിൽ ഇറക്കുമതി ലോബിയോ? മികച്ചയിനം ജാതിക്കയ്ക്കു ക്ഷാമം. കാലാവസ്ഥ തെളിഞ്ഞാൽ കർഷകർ റബർ ടാപ്പിംഗിനു തയാർ, വ്യവസായികൾ ഷീറ്റുവില ഉയർത്തുമോ. ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വിലയിൽ പവന്റെ കൈമാറ്റം നടന്നത് വിവാഹപാർട്ടികൾക്ക് അനുഗ്രഹമായി.
നാളികേരം
ചിങ്ങം പടിവാതിൽക്കൽ എത്തിയിട്ടും നാളികേരോത്പന്നങ്ങളെ ബാധിച്ച മാന്ദ്യം വിട്ടുമാറിയില്ല. ഉത്സവവേളയിൽ വൻ വിലയ്ക്ക് കൊപ്രയും തേങ്ങയും വിറ്റഴിക്കാനാവുമെന്ന നിഗമനത്തിലാണ് നാളികേര ഉത്പാദകർ. തുടർച്ചയായി മൂന്നാഴ്ചകളിൽ വെളിച്ചെണ്ണവില സ്റ്റെഡിയായി നീങ്ങിയത് ഉത്പാദകരെ പിരിമുറുക്കത്തിലാക്കി. ഇതിനിടെ ഒരുവിഭാഗം കൊപ്രയും മറ്റൊരു വിഭാഗം എണ്ണയും വില്പനയ്ക്കിറക്കാൻ ശനിയാഴ്ച നടത്തിയ നീക്കം തിരിച്ചടിയായി.
മുംബൈ വിപണിയിൽ പാം ഓയിൽ അടക്കമുള്ള പാചകയെണ്ണകളുടെ നിരക്കു കുറഞ്ഞത് വെളിച്ചെണ്ണയെ ബാധിച്ചു. ഇറക്കുമതി ഉയർന്നതാണ് ചെറുകിട മില്ലുകാരെ സ്റ്റോക്ക് വില്പനയ്ക്കു പ്രേരിപ്പിച്ചത്. ഇതിനിടെ കാങ്കയത്ത് വെളിച്ചെണ്ണവില 16,500ൽനിന്ന് 15,975ലേക്കു താഴ്ന്നു. ഈ വിലയിടിവ് വൻകിടക്കാരിൽ അല്പം ആശങ്ക ഉളവാക്കിയെങ്കിലും ഓണ ഡിമാൻഡ് തിരിച്ചുവരവിന് അവസരം നല്കുമെന്ന കണക്കുകൂട്ടലിലാണവർ. കൊച്ചിയിൽ എണ്ണവില 16,600 രൂപയിലാണ്.
പ്രദേശികതലത്തിൽ വെളിച്ചെണ്ണ വില്പനത്തോത് വരും ദിനങ്ങളിൽ ഉയർത്താം. കൊപ്രയ്ക്കും ഈ അവസരത്തിൽ മുന്നേറാനാവും. കൊച്ചിയിൽ കൊപ്ര 11,065 രൂപയിലാണ്. എന്നാൽ, തമിഴ്നാട്ടിൽ 10,600നാണ് വ്യാപാരം നടക്കുന്നത്. അവിടെ താഴ്ന്ന വിലയ്ക്കും മില്ലുകാർക്ക് ചരക്കു ലഭിക്കുന്നുണ്ട്.
ഏലം
ആഭ്യന്തര-വിദേശ വ്യാപാരികൾ ഏലക്ക വൻതോതിൽ ശേഖരിച്ചു. വലുപ്പം കുടിയതും കുറഞ്ഞുമായ ചരക്ക് ലേലം കൊള്ളാൻ അവർ ഉത്സാഹിച്ചു. തൊട്ടു മുൻവാരത്തെ അപേക്ഷിച്ച് ശരാശരിവിലയിൽ നേരിയ കുറവ്. വാരാരംഭത്തിൽ കിലോഗ്രാമിന് 1453 രൂപയിൽ കൈമാറ്റം നടന്ന മികച്ചയിനങ്ങൾ വാരത്തിന്റെ രണ്ടാം പാദത്തിൽ 1265ലേക്കു താഴ്ന്നു. വാരാവസാനം 1315 രൂപയിൽ ലേലം നടന്നു. കയറ്റുമതി ഓർഡറിനും സാധ്യതയുണ്ട്. വിദേശവ്യാപാരം ഉറപ്പിച്ചാൽ ഏലം കൂടുതൽ ശ്രദ്ധിക്കപ്പെടാം. ഉത്പാദനത്തിൽ കുറവ് സംഭവിക്കുമെന്ന വിലയിരുത്തലുകൾ കണക്കിലെടുത്താൽ ലേലകേന്ദ്രങ്ങളിൽ മത്സരം ശക്തമാകുന്നതിനൊപ്പം വരും മാസങ്ങളിൽ ആഭ്യന്തര ആവശ്യം ഉയരുമെന്നത് ഉത്പന്നത്തിന് കരുത്തുനല്കാൻ ഇടയുണ്ട്.
കുരുമുളക്
വിദേശ കുരുമുളകിന്റെ വരവ് തുടരുന്നതിനിടെ നാടൻചരക്ക് ശേഖരിക്കാൻ ഒരു വിഭാഗം വാങ്ങലുകാർ ഉത്സാഹിച്ചത് വിലക്കയറ്റത്തിന് അവസരമൊരുക്കി. ഇടുക്കി, വയനാട് ഭാഗങ്ങളിൽനിന്ന് ടെർമിനൽ മാർക്കറ്റിൽ മുളകുവരവ് ഗണ്യമായി കുറഞ്ഞു. മഴ നിലനിന്നതിനാൽ ഉത്പന്നം ഇറക്കാൻ പലരും തയാറായില്ല. മുളകിന് ആവശ്യമേറിയതോടെ അൺഗാർബിൾഡ് വില 33,500ൽനിന്ന് 36,200 രൂപയായി.
ആഭ്യന്തരനിരക്ക് ഉയർത്തുന്നതിനു പിന്നിൽ ഇറക്കുമതി ലോബി ചരടുവലി നടത്തുന്നതായി സൂചനയുണ്ട്. കേരളത്തിൽ വില ഉയർന്നാൽ ഇറക്കുമതിച്ചരക്ക് കൂടിയ വിലയ്ക്ക് ഉത്തരേന്ത്യയിൽ വിറ്റഴിക്കാൻ വ്യവസായികൾക്കാവും. ഓഗസ്റ്റ് - ഒക്ടോബറിലെ ഉത്സവ ഡിമാൻഡ് കുരുമുളകുവില വീണ്ടും ഉയർത്താം. വിദേശ ഓർഡറുകളുടെ അഭാവം മൂലം കയറ്റുമതിക്കാർ മുളകുസംഭരണരംഗത്ത് സജീവമല്ല.
അന്താരാഷ്ട്രവിപണിയിൽ മലബാർ മുളകുവില ടണ്ണിന് 5,400 ഡോളർ. വിയറ്റ്നാം 2,500 ഡോളറിന് ചരക്ക് വാഗ്ദാനം ചെയ്തു. ഇന്തോനേഷ്യയിൽ വിളവെടുപ്പ് പുരോഗമിക്കുന്നു. അവർ 2700 ഡോളറിന് ചരക്ക് വാഗ്ദാനം ചെയ്തു. സെപ്റ്റംബർ-ഒക്ടോബറിൽ ബ്രസീലിയൻ മുളക് 2600 ഡോളറിന് അവർ ഇറക്കാനുള്ള നീക്കത്തിലാണ്. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് വാരാന്ത്യം 36,200 രൂപ.
ജാതിക്ക
വിദേശത്തുനിന്നും ഉത്തരേന്ത്യയിൽനിന്നും മികച്ചയിനം ജാതിക്കയ്ക്ക് ആവശ്യക്കാരെത്തി. കനത്ത മഴ മൂലം തോട്ടങ്ങളിൽ ജാതിക്ക അടർന്നുവീണത് ഉത്പാദത്തെ ബാധിച്ചു. ലഭ്യത ചുരുങ്ങിയാൽ അത് വിലക്കയറ്റത്തിന് അവസരമൊരുക്കും. വിപണിസാധ്യതകൾ മുൻനിർത്തി വിദേശജാതിക്ക ശേഖരിച്ചവരും രംഗത്തുണ്ട്. അന്തരീക്ഷ താപനിലയിലെ മാറ്റം നാടൻജാതിക്കയിലെ ജലാംശത്തോത് ഉയർത്തി. വില്പനയ്ക്കെത്തിയ ജാതിക്കയിൽ ജലാംശം 16 മുതൽ 18 ശതമാനം വരെ ഉയർന്നപ്പോൾ ശ്രീലങ്കൻ ചരക്കിൽ ജലാംശം ഇതിന്റെ പകുതി മാത്രമേയുള്ളൂ. അവിടെ ഉത്പന്നവില താഴ്ന്ന റേഞ്ചിൽ നീങ്ങിയത് പലരെയും ഇറക്കുമതിക്കു പ്രേരിപ്പിച്ചു. കൊച്ചിയിൽ ജാതിക്ക തൊണ്ടൻ കിലോ 190-200 രൂപയിലും ജാതിപ്പരിപ്പ് 350-385 രൂപയിലും ജാതിപത്രി 475-650 രൂപയിലുമാണ്.
റബർ
അടുത്ത രണ്ടാഴ്ചകളിൽ സംസ്ഥാനത്ത് റബർ ടാപ്പിംഗ് പുനരാരംഭിക്കാൻ ഇടയുണ്ടെന്നാണ് കാർഷിക മേഖലകളിൽനിന്നുള്ള സൂചന. ഷീറ്റ് വില ഉയർത്താൻ ടയർ വ്യവസായികളും തയാറായാൽ കാർഷികമേഖല സജീവമാകും. ടയർ നിർമാതാക്കൾ മുഖ്യവിപണികളിൽ താത്പര്യം കാണിച്ചെങ്കിലും വിലയിൽ മാറ്റം വരുത്താൻ തയാറായില്ല. നാലാം ഗ്രേഡ് റബർ 13,100 രൂപയിലും അഞ്ചാം ഗ്രേഡ് 12,900 രൂപയിലുമാണ്. വിപണിവില ഉയർന്നാൽ മാത്രമേ കർഷകർക്ക് അല്പമെങ്കിലും ആശ്വാസം ലഭിക്കൂ.
സ്വർണം
പവൻ ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന തലം ദർശിച്ചു. ആഭരണവിപണികളിൽ 22,200 രൂപയിൽ വില്പനയാരംഭിച്ച പവൻ 21,920 വരെ താഴ്ന്ന ശേഷം ശനിയാഴ്ച 22,000 രൂപയിലാണ്. ഒരു ഗ്രാമിന് പിന്നിട്ട വാരം 25 രൂപ കുറഞ്ഞ് 2,750 രൂപയായി. ന്യൂയോർക്കിൽ ട്രോയ് ഔൺസ് സ്വർണം 1223 ഡോളറിൽനിന്ന് 1203 വരെ ഇടിഞ്ഞ ശേഷം 1213 ഡോളറിലാണ്.
ചിങ്ങമടുത്തിട്ടും നാളികേരോത്പന്ന വിപണി തളർച്ചയിൽ. ലേലകേന്ദ്രങ്ങളിൽ ഏലം കരുത്തു നിലനിർത്തി. കുരുമുളകുവില വീണ്ടും ഉയർന്നു, വിലക്കയറ്റത്തിനു പിന്നിൽ ഇറക്കുമതി ലോബിയോ? മികച്ചയിനം ജാതിക്കയ്ക്കു ക്ഷാമം. കാലാവസ്ഥ തെളിഞ്ഞാൽ കർഷകർ റബർ ടാപ്പിംഗിനു തയാർ, വ്യവസായികൾ ഷീറ്റുവില ഉയർത്തുമോ. ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വിലയിൽ പവന്റെ കൈമാറ്റം നടന്നത് വിവാഹപാർട്ടികൾക്ക് അനുഗ്രഹമായി.
നാളികേരം
ചിങ്ങം പടിവാതിൽക്കൽ എത്തിയിട്ടും നാളികേരോത്പന്നങ്ങളെ ബാധിച്ച മാന്ദ്യം വിട്ടുമാറിയില്ല. ഉത്സവവേളയിൽ വൻ വിലയ്ക്ക് കൊപ്രയും തേങ്ങയും വിറ്റഴിക്കാനാവുമെന്ന നിഗമനത്തിലാണ് നാളികേര ഉത്പാദകർ. തുടർച്ചയായി മൂന്നാഴ്ചകളിൽ വെളിച്ചെണ്ണവില സ്റ്റെഡിയായി നീങ്ങിയത് ഉത്പാദകരെ പിരിമുറുക്കത്തിലാക്കി. ഇതിനിടെ ഒരുവിഭാഗം കൊപ്രയും മറ്റൊരു വിഭാഗം എണ്ണയും വില്പനയ്ക്കിറക്കാൻ ശനിയാഴ്ച നടത്തിയ നീക്കം തിരിച്ചടിയായി.
മുംബൈ വിപണിയിൽ പാം ഓയിൽ അടക്കമുള്ള പാചകയെണ്ണകളുടെ നിരക്കു കുറഞ്ഞത് വെളിച്ചെണ്ണയെ ബാധിച്ചു. ഇറക്കുമതി ഉയർന്നതാണ് ചെറുകിട മില്ലുകാരെ സ്റ്റോക്ക് വില്പനയ്ക്കു പ്രേരിപ്പിച്ചത്. ഇതിനിടെ കാങ്കയത്ത് വെളിച്ചെണ്ണവില 16,500ൽനിന്ന് 15,975ലേക്കു താഴ്ന്നു. ഈ വിലയിടിവ് വൻകിടക്കാരിൽ അല്പം ആശങ്ക ഉളവാക്കിയെങ്കിലും ഓണ ഡിമാൻഡ് തിരിച്ചുവരവിന് അവസരം നല്കുമെന്ന കണക്കുകൂട്ടലിലാണവർ. കൊച്ചിയിൽ എണ്ണവില 16,600 രൂപയിലാണ്.
പ്രദേശികതലത്തിൽ വെളിച്ചെണ്ണ വില്പനത്തോത് വരും ദിനങ്ങളിൽ ഉയർത്താം. കൊപ്രയ്ക്കും ഈ അവസരത്തിൽ മുന്നേറാനാവും. കൊച്ചിയിൽ കൊപ്ര 11,065 രൂപയിലാണ്. എന്നാൽ, തമിഴ്നാട്ടിൽ 10,600നാണ് വ്യാപാരം നടക്കുന്നത്. അവിടെ താഴ്ന്ന വിലയ്ക്കും മില്ലുകാർക്ക് ചരക്കു ലഭിക്കുന്നുണ്ട്.
ഏലം
ആഭ്യന്തര-വിദേശ വ്യാപാരികൾ ഏലക്ക വൻതോതിൽ ശേഖരിച്ചു. വലുപ്പം കുടിയതും കുറഞ്ഞുമായ ചരക്ക് ലേലം കൊള്ളാൻ അവർ ഉത്സാഹിച്ചു. തൊട്ടു മുൻവാരത്തെ അപേക്ഷിച്ച് ശരാശരിവിലയിൽ നേരിയ കുറവ്. വാരാരംഭത്തിൽ കിലോഗ്രാമിന് 1453 രൂപയിൽ കൈമാറ്റം നടന്ന മികച്ചയിനങ്ങൾ വാരത്തിന്റെ രണ്ടാം പാദത്തിൽ 1265ലേക്കു താഴ്ന്നു. വാരാവസാനം 1315 രൂപയിൽ ലേലം നടന്നു. കയറ്റുമതി ഓർഡറിനും സാധ്യതയുണ്ട്. വിദേശവ്യാപാരം ഉറപ്പിച്ചാൽ ഏലം കൂടുതൽ ശ്രദ്ധിക്കപ്പെടാം. ഉത്പാദനത്തിൽ കുറവ് സംഭവിക്കുമെന്ന വിലയിരുത്തലുകൾ കണക്കിലെടുത്താൽ ലേലകേന്ദ്രങ്ങളിൽ മത്സരം ശക്തമാകുന്നതിനൊപ്പം വരും മാസങ്ങളിൽ ആഭ്യന്തര ആവശ്യം ഉയരുമെന്നത് ഉത്പന്നത്തിന് കരുത്തുനല്കാൻ ഇടയുണ്ട്.
കുരുമുളക്
വിദേശ കുരുമുളകിന്റെ വരവ് തുടരുന്നതിനിടെ നാടൻചരക്ക് ശേഖരിക്കാൻ ഒരു വിഭാഗം വാങ്ങലുകാർ ഉത്സാഹിച്ചത് വിലക്കയറ്റത്തിന് അവസരമൊരുക്കി. ഇടുക്കി, വയനാട് ഭാഗങ്ങളിൽനിന്ന് ടെർമിനൽ മാർക്കറ്റിൽ മുളകുവരവ് ഗണ്യമായി കുറഞ്ഞു. മഴ നിലനിന്നതിനാൽ ഉത്പന്നം ഇറക്കാൻ പലരും തയാറായില്ല. മുളകിന് ആവശ്യമേറിയതോടെ അൺഗാർബിൾഡ് വില 33,500ൽനിന്ന് 36,200 രൂപയായി.
ആഭ്യന്തരനിരക്ക് ഉയർത്തുന്നതിനു പിന്നിൽ ഇറക്കുമതി ലോബി ചരടുവലി നടത്തുന്നതായി സൂചനയുണ്ട്. കേരളത്തിൽ വില ഉയർന്നാൽ ഇറക്കുമതിച്ചരക്ക് കൂടിയ വിലയ്ക്ക് ഉത്തരേന്ത്യയിൽ വിറ്റഴിക്കാൻ വ്യവസായികൾക്കാവും. ഓഗസ്റ്റ് - ഒക്ടോബറിലെ ഉത്സവ ഡിമാൻഡ് കുരുമുളകുവില വീണ്ടും ഉയർത്താം. വിദേശ ഓർഡറുകളുടെ അഭാവം മൂലം കയറ്റുമതിക്കാർ മുളകുസംഭരണരംഗത്ത് സജീവമല്ല.
അന്താരാഷ്ട്രവിപണിയിൽ മലബാർ മുളകുവില ടണ്ണിന് 5,400 ഡോളർ. വിയറ്റ്നാം 2,500 ഡോളറിന് ചരക്ക് വാഗ്ദാനം ചെയ്തു. ഇന്തോനേഷ്യയിൽ വിളവെടുപ്പ് പുരോഗമിക്കുന്നു. അവർ 2700 ഡോളറിന് ചരക്ക് വാഗ്ദാനം ചെയ്തു. സെപ്റ്റംബർ-ഒക്ടോബറിൽ ബ്രസീലിയൻ മുളക് 2600 ഡോളറിന് അവർ ഇറക്കാനുള്ള നീക്കത്തിലാണ്. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് വാരാന്ത്യം 36,200 രൂപ.
ജാതിക്ക
വിദേശത്തുനിന്നും ഉത്തരേന്ത്യയിൽനിന്നും മികച്ചയിനം ജാതിക്കയ്ക്ക് ആവശ്യക്കാരെത്തി. കനത്ത മഴ മൂലം തോട്ടങ്ങളിൽ ജാതിക്ക അടർന്നുവീണത് ഉത്പാദത്തെ ബാധിച്ചു. ലഭ്യത ചുരുങ്ങിയാൽ അത് വിലക്കയറ്റത്തിന് അവസരമൊരുക്കും. വിപണിസാധ്യതകൾ മുൻനിർത്തി വിദേശജാതിക്ക ശേഖരിച്ചവരും രംഗത്തുണ്ട്. അന്തരീക്ഷ താപനിലയിലെ മാറ്റം നാടൻജാതിക്കയിലെ ജലാംശത്തോത് ഉയർത്തി. വില്പനയ്ക്കെത്തിയ ജാതിക്കയിൽ ജലാംശം 16 മുതൽ 18 ശതമാനം വരെ ഉയർന്നപ്പോൾ ശ്രീലങ്കൻ ചരക്കിൽ ജലാംശം ഇതിന്റെ പകുതി മാത്രമേയുള്ളൂ. അവിടെ ഉത്പന്നവില താഴ്ന്ന റേഞ്ചിൽ നീങ്ങിയത് പലരെയും ഇറക്കുമതിക്കു പ്രേരിപ്പിച്ചു. കൊച്ചിയിൽ ജാതിക്ക തൊണ്ടൻ കിലോ 190-200 രൂപയിലും ജാതിപ്പരിപ്പ് 350-385 രൂപയിലും ജാതിപത്രി 475-650 രൂപയിലുമാണ്.
റബർ
അടുത്ത രണ്ടാഴ്ചകളിൽ സംസ്ഥാനത്ത് റബർ ടാപ്പിംഗ് പുനരാരംഭിക്കാൻ ഇടയുണ്ടെന്നാണ് കാർഷിക മേഖലകളിൽനിന്നുള്ള സൂചന. ഷീറ്റ് വില ഉയർത്താൻ ടയർ വ്യവസായികളും തയാറായാൽ കാർഷികമേഖല സജീവമാകും. ടയർ നിർമാതാക്കൾ മുഖ്യവിപണികളിൽ താത്പര്യം കാണിച്ചെങ്കിലും വിലയിൽ മാറ്റം വരുത്താൻ തയാറായില്ല. നാലാം ഗ്രേഡ് റബർ 13,100 രൂപയിലും അഞ്ചാം ഗ്രേഡ് 12,900 രൂപയിലുമാണ്. വിപണിവില ഉയർന്നാൽ മാത്രമേ കർഷകർക്ക് അല്പമെങ്കിലും ആശ്വാസം ലഭിക്കൂ.
സ്വർണം
പവൻ ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന തലം ദർശിച്ചു. ആഭരണവിപണികളിൽ 22,200 രൂപയിൽ വില്പനയാരംഭിച്ച പവൻ 21,920 വരെ താഴ്ന്ന ശേഷം ശനിയാഴ്ച 22,000 രൂപയിലാണ്. ഒരു ഗ്രാമിന് പിന്നിട്ട വാരം 25 രൂപ കുറഞ്ഞ് 2,750 രൂപയായി. ന്യൂയോർക്കിൽ ട്രോയ് ഔൺസ് സ്വർണം 1223 ഡോളറിൽനിന്ന് 1203 വരെ ഇടിഞ്ഞ ശേഷം 1213 ഡോളറിലാണ്.