ന്യൂഡൽഹി: ട്രക്കുകളിൽ നിലവിൽ അനുവദിച്ചതിലും 25 ശതമാനം വരെ അധികഭാരം കയറ്റാൻ കേന്ദ്രം അനുവദിച്ചു. പുതിയ മീഡിയം-ഹെവി വാഹനങ്ങൾക്കായി തിങ്കളാഴ്ച ഇറക്കിയ ഉത്തരവ് നിലവിലുള്ള വാഹനങ്ങൾക്കും ബാധകമാക്കുമെന്നു കേന്ദ്രം വിശദീകരിച്ചു.
രണ്ട് ആക്സിലുള്ള വാഹനങ്ങളിലെ ഭാരപരിധി 16.2 ടണ്ണിൽനിന്ന് 18.5 ടൺ ആക്കി. മൂന്ന് ആക്സിൽ ഉള്ളവയുടേത് 25-ൽനിന്ന് 28.5 ടൺ ആക്കി. അഞ്ച് ആക്സിൽ ഉള്ളവയ്ക്ക് 37-നു പകരം 43.5 ടൺ ആകാം. ട്രാക്ടർ ട്രെയിലറുകളുടെ പരമാവധി ഭാരം 36 ശതമാനം കണ്ട് കൂട്ടി.
നിലവിലുള്ളവയ്ക്കും വർധന അനുവദിച്ചാൽ ട്രക്ക് വില്പന കുറയുമെന്ന് ചില ട്രക്ക് നിർമാതാക്കൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഭാരവാഹനശേഷി 25 ശതമാനം കൂടുന്പോൾ മൂന്നു വർഷംകൊണ്ട് ഒരുലക്ഷം പുതിയ ട്രക്കുകളുടെ ആവശ്യമാണ് ഇല്ലാതാകുന്നതെന്നു നിർമാതാക്കൾ വാദിച്ചിരുന്നു.
എന്നാൽ നിലവിലുള്ള ട്രക്കുകൾക്ക് നേരത്തേ അനുവദിച്ചതിലും കൂടുതൽ ഭാരം വഹിക്കാൻ ശേഷിയുണ്ടെന്നു മറ്റു നിർമാതാക്കൾ ചൂണ്ടിക്കാട്ടുന്നു. അമിതലോഡിന്റെ പേരിലുള്ള ശിക്ഷയും പിഴയും ഒഴിവാക്കാൻ പുതിയ അനുവാദം സഹായിക്കുമെന്നും അവർ വാദിക്കുന്നു.
ബിസിനസ് നടത്തിപ്പ് കൂടുതൽ എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് ഉപരിതല ഗതാഗത-ഹൈവേ മന്ത്രാലയം ഈ നടപടിയെടുത്തത്. അധികഭാരം താങ്ങാൻ റോഡുകൾക്കു പറ്റുമോ എന്ന സംശയം ചില കേന്ദ്രങ്ങൾ ഉന്നയിക്കുന്നുണ്ട്.
രണ്ട് ആക്സിലുള്ള വാഹനങ്ങളിലെ ഭാരപരിധി 16.2 ടണ്ണിൽനിന്ന് 18.5 ടൺ ആക്കി. മൂന്ന് ആക്സിൽ ഉള്ളവയുടേത് 25-ൽനിന്ന് 28.5 ടൺ ആക്കി. അഞ്ച് ആക്സിൽ ഉള്ളവയ്ക്ക് 37-നു പകരം 43.5 ടൺ ആകാം. ട്രാക്ടർ ട്രെയിലറുകളുടെ പരമാവധി ഭാരം 36 ശതമാനം കണ്ട് കൂട്ടി.
നിലവിലുള്ളവയ്ക്കും വർധന അനുവദിച്ചാൽ ട്രക്ക് വില്പന കുറയുമെന്ന് ചില ട്രക്ക് നിർമാതാക്കൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഭാരവാഹനശേഷി 25 ശതമാനം കൂടുന്പോൾ മൂന്നു വർഷംകൊണ്ട് ഒരുലക്ഷം പുതിയ ട്രക്കുകളുടെ ആവശ്യമാണ് ഇല്ലാതാകുന്നതെന്നു നിർമാതാക്കൾ വാദിച്ചിരുന്നു.
എന്നാൽ നിലവിലുള്ള ട്രക്കുകൾക്ക് നേരത്തേ അനുവദിച്ചതിലും കൂടുതൽ ഭാരം വഹിക്കാൻ ശേഷിയുണ്ടെന്നു മറ്റു നിർമാതാക്കൾ ചൂണ്ടിക്കാട്ടുന്നു. അമിതലോഡിന്റെ പേരിലുള്ള ശിക്ഷയും പിഴയും ഒഴിവാക്കാൻ പുതിയ അനുവാദം സഹായിക്കുമെന്നും അവർ വാദിക്കുന്നു.
ബിസിനസ് നടത്തിപ്പ് കൂടുതൽ എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് ഉപരിതല ഗതാഗത-ഹൈവേ മന്ത്രാലയം ഈ നടപടിയെടുത്തത്. അധികഭാരം താങ്ങാൻ റോഡുകൾക്കു പറ്റുമോ എന്ന സംശയം ചില കേന്ദ്രങ്ങൾ ഉന്നയിക്കുന്നുണ്ട്.