മുംബൈ: വിവാദങ്ങളിൽപ്പെട്ട ഐസിഐസിഐ ബാങ്കിന്റെ ഓഹരി ഉടമകളുടെ വാർഷിക പൊതുയോഗം (എജിഎം) ഒരു മാസത്തേക്കു നീട്ടി. ഓഗസ്റ്റ് പത്തിൽനിന്നു സെപ്റ്റംബർ 12ലേക്കാണു മാറ്റം.
അവധിയിൽ പോയിരിക്കുന്ന മാനേജിംഗ് ഡയറക്ടർ ഛന്ദ കൊച്ചറിനെതിരേ മൂന്നാമതൊരു അന്വേഷണംകൂടി ആരംഭിച്ചിട്ടുണ്ട്. കുറേ വർഷങ്ങളായി ബാങ്കിന്റെ ലാഭനഷ്ടക്കണക്കുകളിൽ കൃത്രിമം ഉണ്ടെന്ന പരാതിയിലാണ് അന്വേഷണം. തിരിച്ചുകിട്ടാത്ത വായ്പകൾ നിഷ്ക്രിയ ആസ്തികളായി പ്രഖ്യാപിക്കാനുള്ള മാനദണ്ഡങ്ങൾ പാലിക്കാതെയാണ് അധികലാഭം കാണിച്ചത്. നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിച്ചാൽ ആ വായ്പയിൽ നഷ്ടം വരാവുന്ന തുകയ്ക്കു തുല്യമായ തുക വകയിരുത്തണം. അപ്പോൾ ലാഭം കുറയും. അതുകൊണ്ട് നിഷ്ക്രിയ ആസ്തി പ്രഖ്യാപനം വൈകിപ്പിച്ച് അധികലാഭം കാണിച്ചത്രേ.
അവധിയിൽ പോയിരിക്കുന്ന മാനേജിംഗ് ഡയറക്ടർ ഛന്ദ കൊച്ചറിനെതിരേ മൂന്നാമതൊരു അന്വേഷണംകൂടി ആരംഭിച്ചിട്ടുണ്ട്. കുറേ വർഷങ്ങളായി ബാങ്കിന്റെ ലാഭനഷ്ടക്കണക്കുകളിൽ കൃത്രിമം ഉണ്ടെന്ന പരാതിയിലാണ് അന്വേഷണം. തിരിച്ചുകിട്ടാത്ത വായ്പകൾ നിഷ്ക്രിയ ആസ്തികളായി പ്രഖ്യാപിക്കാനുള്ള മാനദണ്ഡങ്ങൾ പാലിക്കാതെയാണ് അധികലാഭം കാണിച്ചത്. നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിച്ചാൽ ആ വായ്പയിൽ നഷ്ടം വരാവുന്ന തുകയ്ക്കു തുല്യമായ തുക വകയിരുത്തണം. അപ്പോൾ ലാഭം കുറയും. അതുകൊണ്ട് നിഷ്ക്രിയ ആസ്തി പ്രഖ്യാപനം വൈകിപ്പിച്ച് അധികലാഭം കാണിച്ചത്രേ.