കൊച്ചി: ഫെഡറൽ ബാങ്കിന്റെ അറ്റാദായത്തിൽ വർധന. ജ ൂൺ 30ന് അവസാനിച്ച ത്രൈമാസത്തിൽ അറ്റാദായം 25.01 ശതമാനം വർധിച്ച് 262.71 കോടി രൂപയായി. പ്രവർത്തനലാഭം മുൻവർഷം ഇതേ കാലയളവിലെ 557.86 കോടി രൂപയെ അപേക്ഷിച്ച് 602.92 കോടി രൂപയിലെത്തിയതായും നടപ്പു സാന്പത്തിക വർഷത്തെ ആദ്യ ത്രൈമാസത്തേക്കുള്ള ഓഡിറ്റ് ചെയ്യാത്ത പ്രവർത്തനഫലങ്ങൾ ചൂണ്ടിക്കാട്ടുന്നു. ബാങ്കിന്റെ ആകെ വരുമാനം വാർഷികാടിസ്ഥാനത്തിൽ 10.74 ശതമാനം വർധിച്ച് 2938.24 കോടി രൂപയിലെത്തി.
അറ്റ പലിശ വരുമാനം 22.40 ശതമാനവും ആകെ ബിസിനസ് 19.40 ശതമാനവും വർധിച്ചിട്ടുണ്ട്. ആകെ നിക്ഷേപങ്ങൾ 16.07 ശതമാനം വർധിച്ച് 1,11,241.85 കോടി രൂപയിലും വായ്പകൾ 23.58 ശതമാനം വർധിച്ച് 94,296.78 കോടി രൂപയിലും എത്തി. എൻആർഇ നിക്ഷേപം 19.90 ശതമാനം വർധിച്ചു. 2,05,538.63 കോടി രൂപയാണ് ബാങ്കിന്റെ ആകെ ബിസിനസ്.
ചെറുകിട വായ്പകൾ 18.97 ശതമാനം വളർന്ന് 26,133 കോടി രൂപയിലും ചെറുകിട ഇടത്തരം സംരംഭങ്ങൾക്കായുള്ള വായ്പ 16.74 ശതമാനം വളർന്ന് 18,681.34 കോടി രൂപയിലും വൻകിട കോർപറേറ്റുകൾക്കായുളള വായ്പകൾ 31.53 ശതമാനം എന്ന റിക്കാർഡ് വളർച്ചയോടെ 41,001.79 കോടി രൂപയിലുമെത്തി. കാർഷിക വായ്പകൾ 22 ശതമാനം വളർച്ചയോടെ 9,699 കോടി രൂപയായി.
അറ്റ പലിശ വരുമാനം 22.40 ശതമാനവും ആകെ ബിസിനസ് 19.40 ശതമാനവും വർധിച്ചിട്ടുണ്ട്. ആകെ നിക്ഷേപങ്ങൾ 16.07 ശതമാനം വർധിച്ച് 1,11,241.85 കോടി രൂപയിലും വായ്പകൾ 23.58 ശതമാനം വർധിച്ച് 94,296.78 കോടി രൂപയിലും എത്തി. എൻആർഇ നിക്ഷേപം 19.90 ശതമാനം വർധിച്ചു. 2,05,538.63 കോടി രൂപയാണ് ബാങ്കിന്റെ ആകെ ബിസിനസ്.
ചെറുകിട വായ്പകൾ 18.97 ശതമാനം വളർന്ന് 26,133 കോടി രൂപയിലും ചെറുകിട ഇടത്തരം സംരംഭങ്ങൾക്കായുള്ള വായ്പ 16.74 ശതമാനം വളർന്ന് 18,681.34 കോടി രൂപയിലും വൻകിട കോർപറേറ്റുകൾക്കായുളള വായ്പകൾ 31.53 ശതമാനം എന്ന റിക്കാർഡ് വളർച്ചയോടെ 41,001.79 കോടി രൂപയിലുമെത്തി. കാർഷിക വായ്പകൾ 22 ശതമാനം വളർച്ചയോടെ 9,699 കോടി രൂപയായി.