+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭക്ഷണവിലക്കിനു കടിഞ്ഞാൺ; മൾട്ടിപ്ലെക്സുകൾക്കു തിരിച്ചടി

രാജ്യത്തെ മൾട്ടിപ്ലെക്സ് മേഖലയിൽ ഒഴിച്ചുകൂടാനാവാത്ത ഭക്ഷണമാണ് പോപ്കോൺ. സിനിമയിൽനിന്നു ലഭിക്കുന്ന വരുമാനത്തിനൊപ്പം തിയറ്ററുകൾക്ക് അധികനേട്ടം നല്കുന്നത്
ഭക്ഷണവിലക്കിനു കടിഞ്ഞാൺ; മൾട്ടിപ്ലെക്സുകൾക്കു തിരിച്ചടി
രാജ്യത്തെ മൾട്ടിപ്ലെക്സ് മേഖലയിൽ ഒഴിച്ചുകൂടാനാവാത്ത ഭക്ഷണമാണ് പോപ്കോൺ. സിനിമയിൽനിന്നു ലഭിക്കുന്ന വരുമാനത്തിനൊപ്പം തിയറ്ററുകൾക്ക് അധികനേട്ടം നല്കുന്നത് പോപ്കോൺ പോലുള്ള ഭക്ഷണങ്ങളും പാനീയങ്ങളുമാണ്. മൾട്ടിപ്ലെക്സുകളിൽ ഫുഡ് ആൻഡ് ബിവറേജസ് വിഭാഗത്തിൽനിന്നുള്ള വരുമാനം 25 ശതമാനം വരും. അതുകൊണ്ടുതന്നെ അതിവേഗം വളരുന്ന ഈ വിനോദമേഖല പുറത്തുനിന്നുള്ള ഭക്ഷണം തിയറ്ററുകളിൽ കയറ്റുന്നത് വിലക്കുകയും ചെയ്യുന്നു. എന്നാൽ, അടുത്തിടെയുള്ള കോടതി നിരീക്ഷണങ്ങളും വിധികളും തിയറ്ററുകളുടെ ഈ കൊള്ളയ്ക്ക് തടയിടുന്നതാണ്.

മൾട്ടിപ്ലെക്സ് തിയറ്ററുകളിൽ വിതരണം ചെയ്യുന്ന കുപ്പിവെള്ളത്തിന് പുറത്തു വില്ക്കുന്ന വിലയേ ഈടാക്കാനാവൂ എന്നാണ് ഏതാനും മാസങ്ങൾക്കു മുന്പ് ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്. ഇതേത്തുടർന്ന് മഹാരാഷ്‌ട്ര സർക്കാർ നിയമത്തിൽ മാറ്റം വരുത്തുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഇതുകൂടാതെ, പുറത്തുനിന്നുള്ള ഭക്ഷണം വിലക്കുന്ന തിയറ്ററുകൾ‌ക്കെതിരേ 1966ലെ മഹാരാഷ്‌ട്ര സിനിമാസ് (റെഗുലേഷൻ) റൂൾസ് പ്രകാരം നടപടിയെടുക്കുമെന്ന് വെള്ളിയാഴ്ച സിവിൽ സപ്ലൈസ് മന്ത്രി രവീന്ദ്ര ചവാൻ അറിയിച്ചു. ഒരു ഉത്പന്നത്തിന് വ്യത്യസ്ത പരമാവധി വില്പനവില (എംആർപി) പതിക്കുന്നത് ഓഗസ്റ്റ് ഒന്നു മുതൽ ശിക്ഷാർഹമാണ്.
ആഗോള പ്രോപ്പർട്ടി കൺസൾട്ടന്‍റായ കഷ്മാൻ ആൻഡ് വേക്‌ഫീൽഡിന്‍റെ റിപ്പോർട്ടനുസരിച്ച്, രാജ്യത്ത് അതിവേഗം വളരുന്ന ഒന്നാണ് മൾട്ടിപ്ലെക്സ് മേഖല. 2017-18 സാന്പത്തിവർഷം പിവിആർ സിനിമാസിനും ഇനോക്സ് ലീസറിനും യഥാക്രമം 625ഉം 476ഉം സ്ക്രീനുകളുണ്ട്. 2011-12 സാന്പത്തികവർഷത്തെ അപേക്ഷിച്ച് ഇരുകമ്പനികളും യഥാക്രമം 150ഉം 63ഉം സ്ക്രീനുകളാണ് അധികമായി ചേർത്തത്.
കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ഫുഡ് ആൻഡ് ബിവറേജസിൽ മൾട്ടിപ്ലെക്സുകളുടെ ലാഭം 19 ശതമാനത്തിൽനിന്ന് 25-26 ശതമാനമായി ഉയർന്നു. ടിക്കറ്റുകളിൽനിന്നുള്ള വരുമാനമാകട്ടെ 56 ശതമാനത്തിൽനിന്ന് 62 ശതമാനമായി. മൾട്ടിപ്ലെക്സിനു പുറത്ത് വിൽക്കുന്ന എംആർപിയിൽ ഭക്ഷണങ്ങൾ തിയറ്ററിനുള്ളിൽ വില്ക്കാനോ, തിയറ്ററിനുള്ളിൽ പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ അനുവദിക്കാനോ സംസ്ഥാന സർക്കാരുകൾ തീരുമാനിച്ചാൽ വരുംമാസങ്ങളിൽ തിയ‌റ്റർ മേഖലയുടെ വളർച്ച കുറ‍യും. മഹാരാഷ്‌ട്ര സർക്കാരിന്‍റെ പ്രഖ്യാപനം വന്നതിനു പിന്നാലെ രാജ്യത്തെ പ്രധാന മൾട്ടിപ്ലെക്സുകളുടെ ഓഹരികൾ വെള്ളിയാഴ്ച ഇടിഞ്ഞു.