ന്യൂഡൽഹി: മൊത്ത വിലസൂചിക (ഡബ്ല്യുപിഐ) പ്രകാരവും രാജ്യത്തു വിലക്കയറ്റം കുതിക്കുന്നു. മൊത്തവില സൂചിക ആധാരമാക്കിയുള്ള ജൂണിലെ വിലക്കയറ്റം 5.77 ശതമാനമാണ്. തലേ ജൂണിൽ 0.90 ശതമാനമായിരുന്നു. മേയ് മാസത്തിൽ 4.43 ശതമാനം മാത്രമായിരുന്നു വിലക്കയറ്റം.
ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം തലേമാസത്തെ 1.6 ശതമാനത്തിൽനിന്ന് 1.8 ശതമാനമായി കൂടി. പച്ചക്കറി വിലക്കയറ്റം 8.12 ശതമാനമായി. തലേ മാസം 2.51 ശതമാനം മാത്രമായിരുന്നു. ഇന്ധനം - വൈദ്യുതി വിഭാഗത്തിലെ വിലക്കയറ്റം 11.22 ശതമാനത്തിൽനിന്ന് 16.18 ശതമാനമായി കുതിച്ചു. പെട്രോൾ, ഡീസൽ വിലവർധനയാണു കാരണം.ഉരുളക്കിഴങ്ങിന്റെ വിലക്കയറ്റം 99.02 ശതമാനത്തിലെത്തിയപ്പോൾ ഉള്ളിയുടേത് 18.25 ശതമാനം.
ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം തലേമാസത്തെ 1.6 ശതമാനത്തിൽനിന്ന് 1.8 ശതമാനമായി കൂടി. പച്ചക്കറി വിലക്കയറ്റം 8.12 ശതമാനമായി. തലേ മാസം 2.51 ശതമാനം മാത്രമായിരുന്നു. ഇന്ധനം - വൈദ്യുതി വിഭാഗത്തിലെ വിലക്കയറ്റം 11.22 ശതമാനത്തിൽനിന്ന് 16.18 ശതമാനമായി കുതിച്ചു. പെട്രോൾ, ഡീസൽ വിലവർധനയാണു കാരണം.ഉരുളക്കിഴങ്ങിന്റെ വിലക്കയറ്റം 99.02 ശതമാനത്തിലെത്തിയപ്പോൾ ഉള്ളിയുടേത് 18.25 ശതമാനം.