ന്യൂഡൽഹി: കിട്ടാക്കടങ്ങൾകൊണ്ടു വലയുന്ന ഐഡിബിഐ ബാങ്കിനെ ഏറ്റെടുക്കുന്നതിനു ലൈഫ് ഇൻഷ്വറൻസ് കോർപറേഷൻ (എൽഐസി) തീരുമാനം. ഇന്നലെ രാവിലെ ചേർന്ന എൽഐസി ബോർഡ് ഇതിന് അംഗീകാരം നല്കി.ഐഡിബിഐ ബാങ്കിന്റെ 51 ശതമാനം ഓഹരിയാണ് എൽഐസി വാങ്ങുക. ഇതിനു പതിനായിരം കോടി രൂപ മുടക്കും.
കഴിഞ്ഞ മാർച്ച് 31ന് 56,000 കോടി രൂപയും നിഷ്ക്രിയ ആസ്തി ഉള്ളതാണ് പൊതുമേഖലാ സ്ഥാപനമായ ഐഡിബിഐ ബാങ്ക്. എൽഐസി ഇതിനെ ഏറ്റെടുക്കുന്നതു നഷ്ടക്കച്ചവടമാകുമെന്നു പലരും വിമർശിക്കുന്നുണ്ട്.
ബാങ്കിംഗിലേക്കുകൂടി പ്രവേശിക്കാൻ എൽഐസിയെ ഇതു സഹായിക്കുമെന്നാണ് ഒരു വാദം. ഐഡിബിഐ ബാങ്കിന്റെ 2000 ശാഖകൾ വില്പന വർധിപ്പിക്കാൻ സഹായിക്കുമെന്നും ന്യായീകരണമുണ്ട്.
ബാങ്കിനെ ഏറ്റെടുക്കാൻ ഇൻഷ്വറൻസ് മേഖലയുടെ റെഗുലേറ്ററായ ഐആർഡിഎഐ എൽഐസിക്ക് അനുമതി നല്കിയിട്ടുണ്ട്. ഇനി മൂലധന വിപണിയുടെ റെഗുലേറ്ററായ സെബി അനുവദിക്കണം. ന്യൂനപക്ഷ ഓഹരികളിൽനിന്ന് ഓഹരി വാങ്ങാനുള്ള ഓപ്പൺ ഓഫർ വ്യവസ്ഥയിൽനിന്ന് എൽഐസിക്ക് ഒഴിവു നല്കുമെന്നാണു സൂചന.
കഴിഞ്ഞ മാർച്ച് 31ന് 56,000 കോടി രൂപയും നിഷ്ക്രിയ ആസ്തി ഉള്ളതാണ് പൊതുമേഖലാ സ്ഥാപനമായ ഐഡിബിഐ ബാങ്ക്. എൽഐസി ഇതിനെ ഏറ്റെടുക്കുന്നതു നഷ്ടക്കച്ചവടമാകുമെന്നു പലരും വിമർശിക്കുന്നുണ്ട്.
ബാങ്കിംഗിലേക്കുകൂടി പ്രവേശിക്കാൻ എൽഐസിയെ ഇതു സഹായിക്കുമെന്നാണ് ഒരു വാദം. ഐഡിബിഐ ബാങ്കിന്റെ 2000 ശാഖകൾ വില്പന വർധിപ്പിക്കാൻ സഹായിക്കുമെന്നും ന്യായീകരണമുണ്ട്.
ബാങ്കിനെ ഏറ്റെടുക്കാൻ ഇൻഷ്വറൻസ് മേഖലയുടെ റെഗുലേറ്ററായ ഐആർഡിഎഐ എൽഐസിക്ക് അനുമതി നല്കിയിട്ടുണ്ട്. ഇനി മൂലധന വിപണിയുടെ റെഗുലേറ്ററായ സെബി അനുവദിക്കണം. ന്യൂനപക്ഷ ഓഹരികളിൽനിന്ന് ഓഹരി വാങ്ങാനുള്ള ഓപ്പൺ ഓഫർ വ്യവസ്ഥയിൽനിന്ന് എൽഐസിക്ക് ഒഴിവു നല്കുമെന്നാണു സൂചന.