നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
നിരവധി കന്പനികളും സ്ഥാപനങ്ങളും ജോലിക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാറുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനമെങ്കിലും സ്ഥാപനത്തിലെ മറ്റു ജോലിക്കാർ ചെയ്യുന്നതുപോലെ എല്ലാത്തരം ജോലികളും അവർക്കും ചെയ്യേണ്ടതായുണ്ട്. മറ്റു ജോലിക്കാരുടെ ഒപ്പമാണ് ജോലിയെങ്കിലും അവർ നിയമപരമായി സ്ഥാപനത്തിന്റെ എംപ്ലോയി അല്ല. സ്ഥാപനത്തിലെ എംപ്ലോയി ആയിട്ടുള്ളവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഒന്നും കരാർ അടിസ്ഥാനത്തിൽ നിയമിതരായവർക്ക് ലഭിക്കാൻ അർഹതയില്ല. കരാർ അടിസ്ഥാനത്തിൽ നിയമിതനായ ജോലിക്കാരനും സ്ഥാപനവും തമ്മിൽ എംപ്ലോയർ - എംപ്ലോയി (തൊഴിലുടമ - തൊഴിലാളി) ബന്ധമില്ല. കരാർ അടിസ്ഥാനത്തിൽ നിയമിതരായവർക്ക് വീട്ടുവാടകയുടെ അലവൻസുകളോ ലീവ് എൻക്യാഷ്മെന്റോ പെൻഷനോ അവകാശമില്ല. അവകാശങ്ങൾക്കുവേണ്ടി സമരം ചെയ്യുന്നതിനുള്ള അവകാശവും അവർക്കില്ല. സാധാരണയായി സ്ഥാപനത്തിന്റെ ശന്പള രജിസ്റ്ററിൽ അവരുടെ പേരുകൾ ഉണ്ടാവില്ല.
കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജോലിക്കാരെ മറ്റു ജോലിക്കാരെപ്പോലെ കരുതാനാവില്ല. അവർക്ക് ലഭിക്കുന്ന വരുമാനവും ശന്പളം എന്ന ഹെഡിൽ അല്ല ചേർക്കേണ്ടത്. അവരുടെ വരുമാനം ബിസിനസിൽനിന്നോ പ്രൊഫഷനിൽനിന്നോ ഉള്ളത് എന്ന ഹെഡിലാണ് വരുന്നത്. അങ്ങനെ വരുന്ന സ്ഥിതിക്ക് അവർക്ക് കണക്കുകൾ സൂക്ഷിക്കുന്നതിനു ബാധ്യത ഉണ്ടാവുന്നതായി കാണാം.
എന്നാൽ, അവർക്ക് ആദായനികുതി നിയമം 44 എഡിഎ അനുസരിച്ച് ആകെ വരവ് 50 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ 50 ശതമാനം തുക വരുമാനമായി കണക്കാക്കി നികുതി നിശ്ചയിച്ച് റിട്ടേണുകൾ ഫയൽ ചെയ്യാവുന്നതാണ്. ഈ വ്യവസ്ഥ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കു വളരെ ലാഭകരവും പ്രയോജനപ്രദവുമാണ്. ബിസിനസിൽനിന്നും പ്രൊഫഷനിൽനിന്നും വരുമാനമുള്ള മറ്റുള്ളവരെപ്പോലെ കണക്കുബുക്കുകൾ സൂക്ഷിക്കേണ്ട ആവശ്യകത ഉണ്ടാവുന്നില്ല. എന്നു മാത്രമല്ല 50 ശതമാനം തുക ചെലവായി കുറച്ചു ലഭിക്കും. ഇവർ ഐടിആർ 4 വേണം ഉപയോഗിക്കുവാൻ. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് 44 എഡിഎ അനുസരിച്ച് അനുമാന നികുതി തെരഞ്ഞെടുക്കണമെന്ന് ഒരു നിർബന്ധവുമില്ല.
കരാർ ജോലിക്കാരൻ തന്റെ വരുമാനം കാണിക്കേണ്ടത് ബിസിനസിൽനിന്നോ/ പ്രൊഫഷനിൽനിന്നോ ഉള്ള വരുമാനം എന്ന ഹെഡിലാണ്. അതുപോലെതന്നെ ടി വ്യക്തിക്ക് പ്രസ്തുത തുക സന്പാദിക്കുന്നതിനുവേണ്ടി ചെലവായ തുക ലഭിച്ച തുകയിൽനിന്നു കുറയ്ക്കാവുന്നതാണ്. യാത്രാ ചെലവുകളും വാഹനം ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിന്റെ ദൈനംദിന ചെലവുകളും തേയ്മാനച്ചെലവും ലഭിച്ച തുകയിൽനിന്നും കിഴിവായി എടുക്കാം. ചെലവുകൾ കഴിഞ്ഞുവരുന്ന തുകയും വേറെ വരുമാനം ഉണ്ടെങ്കിൽ അവയും കൂട്ടി, നിലവിലെ നിരക്ക് അനുസരിച്ച് നികുതി കണക്കാക്കാവുന്നതാണ്. കരാർ അനുസരിച്ച് ജോലി ചെയ്യുന്ന വ്യക്തികൾ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് ഐടിആർ-4 ആണ് ഉപയോഗിക്കേണ്ടത്. പ്രസ്തുത വ്യക്തികൾ ജോലിക്കാർ ആണെങ്കിലും നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്പോൾ വരുമാനം ബിസിനസ് / പ്രൊഫഷൻ എന്ന ഹെഡിൽ കാണിക്കുകയും അവർ കണക്കുകൾ തയാറാക്കുകയും ലാഭനഷ്ടകണക്കുകളും ബാലൻസ് ഷീറ്റും തയാറാക്കി വേണം റിട്ടേണുകൾ സമർപ്പിക്കാൻ.
സ്രോതസിൽ നികുതി
കരാർ അടിസ്ഥാനത്തിൽ നിയമിതനായ ജോലിക്കാരന് പ്രതിമാസ കരാർതുക നല്കുന്പോൾ സ്രോതസിൽ നികുതി പിടിക്കേണ്ടതായിട്ടുണ്ട്. അവർക്ക് സ്ഥാപനത്തിലെ നേരിട്ടുള്ള ജോലിക്കാർക്ക് ലഭിക്കുന്ന വാർഷിക ശന്പളം രണ്ടര ലക്ഷത്തിൽ കൂടുതലായാൽ നികുതി എന്ന നിയമം ബാധകമല്ല. എത്ര ശതമാനം നിരക്കിലാണ് നികുതി എന്നത് അവരുടെ ജോലിയെ ആശ്രയിച്ചാണിരിക്കുന്നത്. ജോലി സെക്യൂരിറ്റി സർവീസോ, പ്യൂണോ, ഡ്രൈവറോ ആണെങ്കിൽ (ബ്ലൂ കോളർ ജോലികൾ) വാർഷിക തുക ഒരു ലക്ഷം രൂപയിൽ കൂടുതൽ ആണെങ്കിൽ ഒരു ശതമാനം നിരക്കിൽ (ആദായനികുതി നിയമത്തിലെ 194 സി വകുപ്പനുസരിച്ച്) നല്കുന്ന തുകയിൽനിന്നും സ്രോതസിൽ നികുതിയായി പിടിക്കണം. ഉയർന്ന പ്രതിഫലം പറ്റുന്ന പ്രൊഫഷണൽ ജോലി ആണെങ്കിൽ (വൈറ്റ് കോളർ ജോലികൾ) വാർഷിക തുക 30,000 രൂപയിൽ കുടുതലാണെങ്കിൽ അവയിൽനിന്നും സ്രോതസിൽ പത്തു ശതമാനം നികുതി ആദായ നികുതി നിയമം 194 ജെ വകുപ്പനുസരിച്ചാണ് പിടിക്കേണ്ടതാണ്.
ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്പോൾ കരാർ ജോലിക്കാർക്ക് ലഭിക്കുന്ന വേതനം ശന്പളത്തിൽനിന്നു ലഭിക്കുന്ന വരുമാനം (ഇൻകം ഫ്രം സാലറി) എന്ന ഹെഡിൽ അല്ല വരുന്നത്. ഇത് തൊഴിലുടമയും കരാർ ജോലിക്കാരനും തമ്മിൽ ഒരു എംപ്ലോയർ - എംപ്ലോയി ബന്ധം ഇല്ലാത്തതിനാലാണ്, അതിനാൽ അവർക്ക് ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്പോൾ ഐടിആർ - 1 ഉം ഐടിആർ - 2 ഉം ഉപയോഗിക്കാൻ സാധിക്കില്ല. അതുപോലെ തന്നെ തൊഴിലുടമ സ്രോതസിൽ നികുതി പിടിച്ച് ടിഡിഎസ് റിട്ടേണ് ഫയൽ ചെയ്യുന്പോൾ 192-ാം വകുപ്പിൽ നികുതി പിടിച്ചുവെന്നും എഴുതരുത്.
സ്രോതസിൽ പിടിച്ച നികുതിയുടെ സർട്ടിഫിക്കറ്റ് ഫോം നന്പർ 16 എ യിലാണ് തൊഴിലുടമ കരാർ ജോലിക്കാരനു നല്കേണ്ടത്. ഫോം നന്പർ 16 ൽ സ്രോതസിൽ പിടിച്ച നികുതിയുടെ സർട്ടിഫിക്കറ്റുകൾ നല്കുന്നത് സ്ഥാപനത്തിലെ നേരിട്ടുള്ള ജോലിക്കാർക്കാണ്.
നിരവധി കന്പനികളും സ്ഥാപനങ്ങളും ജോലിക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാറുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനമെങ്കിലും സ്ഥാപനത്തിലെ മറ്റു ജോലിക്കാർ ചെയ്യുന്നതുപോലെ എല്ലാത്തരം ജോലികളും അവർക്കും ചെയ്യേണ്ടതായുണ്ട്. മറ്റു ജോലിക്കാരുടെ ഒപ്പമാണ് ജോലിയെങ്കിലും അവർ നിയമപരമായി സ്ഥാപനത്തിന്റെ എംപ്ലോയി അല്ല. സ്ഥാപനത്തിലെ എംപ്ലോയി ആയിട്ടുള്ളവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഒന്നും കരാർ അടിസ്ഥാനത്തിൽ നിയമിതരായവർക്ക് ലഭിക്കാൻ അർഹതയില്ല. കരാർ അടിസ്ഥാനത്തിൽ നിയമിതനായ ജോലിക്കാരനും സ്ഥാപനവും തമ്മിൽ എംപ്ലോയർ - എംപ്ലോയി (തൊഴിലുടമ - തൊഴിലാളി) ബന്ധമില്ല. കരാർ അടിസ്ഥാനത്തിൽ നിയമിതരായവർക്ക് വീട്ടുവാടകയുടെ അലവൻസുകളോ ലീവ് എൻക്യാഷ്മെന്റോ പെൻഷനോ അവകാശമില്ല. അവകാശങ്ങൾക്കുവേണ്ടി സമരം ചെയ്യുന്നതിനുള്ള അവകാശവും അവർക്കില്ല. സാധാരണയായി സ്ഥാപനത്തിന്റെ ശന്പള രജിസ്റ്ററിൽ അവരുടെ പേരുകൾ ഉണ്ടാവില്ല.
കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജോലിക്കാരെ മറ്റു ജോലിക്കാരെപ്പോലെ കരുതാനാവില്ല. അവർക്ക് ലഭിക്കുന്ന വരുമാനവും ശന്പളം എന്ന ഹെഡിൽ അല്ല ചേർക്കേണ്ടത്. അവരുടെ വരുമാനം ബിസിനസിൽനിന്നോ പ്രൊഫഷനിൽനിന്നോ ഉള്ളത് എന്ന ഹെഡിലാണ് വരുന്നത്. അങ്ങനെ വരുന്ന സ്ഥിതിക്ക് അവർക്ക് കണക്കുകൾ സൂക്ഷിക്കുന്നതിനു ബാധ്യത ഉണ്ടാവുന്നതായി കാണാം.
എന്നാൽ, അവർക്ക് ആദായനികുതി നിയമം 44 എഡിഎ അനുസരിച്ച് ആകെ വരവ് 50 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ 50 ശതമാനം തുക വരുമാനമായി കണക്കാക്കി നികുതി നിശ്ചയിച്ച് റിട്ടേണുകൾ ഫയൽ ചെയ്യാവുന്നതാണ്. ഈ വ്യവസ്ഥ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കു വളരെ ലാഭകരവും പ്രയോജനപ്രദവുമാണ്. ബിസിനസിൽനിന്നും പ്രൊഫഷനിൽനിന്നും വരുമാനമുള്ള മറ്റുള്ളവരെപ്പോലെ കണക്കുബുക്കുകൾ സൂക്ഷിക്കേണ്ട ആവശ്യകത ഉണ്ടാവുന്നില്ല. എന്നു മാത്രമല്ല 50 ശതമാനം തുക ചെലവായി കുറച്ചു ലഭിക്കും. ഇവർ ഐടിആർ 4 വേണം ഉപയോഗിക്കുവാൻ. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് 44 എഡിഎ അനുസരിച്ച് അനുമാന നികുതി തെരഞ്ഞെടുക്കണമെന്ന് ഒരു നിർബന്ധവുമില്ല.
കരാർ ജോലിക്കാരൻ തന്റെ വരുമാനം കാണിക്കേണ്ടത് ബിസിനസിൽനിന്നോ/ പ്രൊഫഷനിൽനിന്നോ ഉള്ള വരുമാനം എന്ന ഹെഡിലാണ്. അതുപോലെതന്നെ ടി വ്യക്തിക്ക് പ്രസ്തുത തുക സന്പാദിക്കുന്നതിനുവേണ്ടി ചെലവായ തുക ലഭിച്ച തുകയിൽനിന്നു കുറയ്ക്കാവുന്നതാണ്. യാത്രാ ചെലവുകളും വാഹനം ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിന്റെ ദൈനംദിന ചെലവുകളും തേയ്മാനച്ചെലവും ലഭിച്ച തുകയിൽനിന്നും കിഴിവായി എടുക്കാം. ചെലവുകൾ കഴിഞ്ഞുവരുന്ന തുകയും വേറെ വരുമാനം ഉണ്ടെങ്കിൽ അവയും കൂട്ടി, നിലവിലെ നിരക്ക് അനുസരിച്ച് നികുതി കണക്കാക്കാവുന്നതാണ്. കരാർ അനുസരിച്ച് ജോലി ചെയ്യുന്ന വ്യക്തികൾ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് ഐടിആർ-4 ആണ് ഉപയോഗിക്കേണ്ടത്. പ്രസ്തുത വ്യക്തികൾ ജോലിക്കാർ ആണെങ്കിലും നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്പോൾ വരുമാനം ബിസിനസ് / പ്രൊഫഷൻ എന്ന ഹെഡിൽ കാണിക്കുകയും അവർ കണക്കുകൾ തയാറാക്കുകയും ലാഭനഷ്ടകണക്കുകളും ബാലൻസ് ഷീറ്റും തയാറാക്കി വേണം റിട്ടേണുകൾ സമർപ്പിക്കാൻ.
സ്രോതസിൽ നികുതി
കരാർ അടിസ്ഥാനത്തിൽ നിയമിതനായ ജോലിക്കാരന് പ്രതിമാസ കരാർതുക നല്കുന്പോൾ സ്രോതസിൽ നികുതി പിടിക്കേണ്ടതായിട്ടുണ്ട്. അവർക്ക് സ്ഥാപനത്തിലെ നേരിട്ടുള്ള ജോലിക്കാർക്ക് ലഭിക്കുന്ന വാർഷിക ശന്പളം രണ്ടര ലക്ഷത്തിൽ കൂടുതലായാൽ നികുതി എന്ന നിയമം ബാധകമല്ല. എത്ര ശതമാനം നിരക്കിലാണ് നികുതി എന്നത് അവരുടെ ജോലിയെ ആശ്രയിച്ചാണിരിക്കുന്നത്. ജോലി സെക്യൂരിറ്റി സർവീസോ, പ്യൂണോ, ഡ്രൈവറോ ആണെങ്കിൽ (ബ്ലൂ കോളർ ജോലികൾ) വാർഷിക തുക ഒരു ലക്ഷം രൂപയിൽ കൂടുതൽ ആണെങ്കിൽ ഒരു ശതമാനം നിരക്കിൽ (ആദായനികുതി നിയമത്തിലെ 194 സി വകുപ്പനുസരിച്ച്) നല്കുന്ന തുകയിൽനിന്നും സ്രോതസിൽ നികുതിയായി പിടിക്കണം. ഉയർന്ന പ്രതിഫലം പറ്റുന്ന പ്രൊഫഷണൽ ജോലി ആണെങ്കിൽ (വൈറ്റ് കോളർ ജോലികൾ) വാർഷിക തുക 30,000 രൂപയിൽ കുടുതലാണെങ്കിൽ അവയിൽനിന്നും സ്രോതസിൽ പത്തു ശതമാനം നികുതി ആദായ നികുതി നിയമം 194 ജെ വകുപ്പനുസരിച്ചാണ് പിടിക്കേണ്ടതാണ്.
ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്പോൾ കരാർ ജോലിക്കാർക്ക് ലഭിക്കുന്ന വേതനം ശന്പളത്തിൽനിന്നു ലഭിക്കുന്ന വരുമാനം (ഇൻകം ഫ്രം സാലറി) എന്ന ഹെഡിൽ അല്ല വരുന്നത്. ഇത് തൊഴിലുടമയും കരാർ ജോലിക്കാരനും തമ്മിൽ ഒരു എംപ്ലോയർ - എംപ്ലോയി ബന്ധം ഇല്ലാത്തതിനാലാണ്, അതിനാൽ അവർക്ക് ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്പോൾ ഐടിആർ - 1 ഉം ഐടിആർ - 2 ഉം ഉപയോഗിക്കാൻ സാധിക്കില്ല. അതുപോലെ തന്നെ തൊഴിലുടമ സ്രോതസിൽ നികുതി പിടിച്ച് ടിഡിഎസ് റിട്ടേണ് ഫയൽ ചെയ്യുന്പോൾ 192-ാം വകുപ്പിൽ നികുതി പിടിച്ചുവെന്നും എഴുതരുത്.
സ്രോതസിൽ പിടിച്ച നികുതിയുടെ സർട്ടിഫിക്കറ്റ് ഫോം നന്പർ 16 എ യിലാണ് തൊഴിലുടമ കരാർ ജോലിക്കാരനു നല്കേണ്ടത്. ഫോം നന്പർ 16 ൽ സ്രോതസിൽ പിടിച്ച നികുതിയുടെ സർട്ടിഫിക്കറ്റുകൾ നല്കുന്നത് സ്ഥാപനത്തിലെ നേരിട്ടുള്ള ജോലിക്കാർക്കാണ്.