മുംബൈ: രാജ്യത്തിന്റെ വിദേശനാണ്യശേഖരം വീണ്ടും കുറഞ്ഞു. ജൂലൈ ആറിനവസാനിച്ച ആഴ്ചയിലെ ഇടിവ് 24.82 കോടി ഡോളറാണ്. ഇതോടെ ശേഖരം 40,581.02 കോടി ഡോളർ (27.93 ലക്ഷം കോടി രൂപ) ആയി.
വിദേശനാണ്യശേഖരം എന്നതു വിദേശ കറൻസി, സ്വർണം, ഐഎംഎഫിലെ റിസർവ്, ഐഎംഎഫ് കറൻസിയായ എസ്ഡിആർ (സ്പെഷൽ ഡ്രോയിംഗ് റൈറ്റ്സ്) എന്നിവ ചേർന്നതാണ്. ഇതിലെ ഏറ്റവും വലിയ ഘടകമായ വിദേശ കറൻസി ശേഖരത്തിൽ ഏപ്രിലിനു ശേഷമുള്ള ഇടിവ് 1865 കോടി ഡോളറിന്റേതാണ്.
മാർച്ച് 30ന് 39,944 കോടി ഡോളർ ഉണ്ടായിരുന്നു വിദേശ കറൻസി. ഇപ്പോൾ ഇത് 38,079 കോടി ഡോളർ ആയി താണു. രൂപയുടെ മൂല്യം പിടിച്ചുനിർത്താനുള്ള ഇടപെടലുകൾക്കായി ഡോളർ വിറ്റഴിച്ചതാണ് ഈ ഇടിവിനു കാരണം.
വിദേശനാണ്യശേഖരം എന്നതു വിദേശ കറൻസി, സ്വർണം, ഐഎംഎഫിലെ റിസർവ്, ഐഎംഎഫ് കറൻസിയായ എസ്ഡിആർ (സ്പെഷൽ ഡ്രോയിംഗ് റൈറ്റ്സ്) എന്നിവ ചേർന്നതാണ്. ഇതിലെ ഏറ്റവും വലിയ ഘടകമായ വിദേശ കറൻസി ശേഖരത്തിൽ ഏപ്രിലിനു ശേഷമുള്ള ഇടിവ് 1865 കോടി ഡോളറിന്റേതാണ്.
മാർച്ച് 30ന് 39,944 കോടി ഡോളർ ഉണ്ടായിരുന്നു വിദേശ കറൻസി. ഇപ്പോൾ ഇത് 38,079 കോടി ഡോളർ ആയി താണു. രൂപയുടെ മൂല്യം പിടിച്ചുനിർത്താനുള്ള ഇടപെടലുകൾക്കായി ഡോളർ വിറ്റഴിച്ചതാണ് ഈ ഇടിവിനു കാരണം.