മുംബൈ: സാധാരണക്കാരുടെ കാർ എന്ന പേരോടെ നിരത്തിലെത്തിയ ടാറ്റ നാനോ ഇനി ഇല്ല. ഒരു പതിറ്റാണ്ടു മുന്പ് രത്തൻ ടാറ്റയുടെ ആശയത്തിൽ വിരിഞ്ഞ ഈ ബജറ്റ് കാർ വാങ്ങാൻ ആളില്ലാതായതോടെയാണ് ഉത്പാദനം നിർത്തിയത്. കഴിഞ്ഞ വർഷം ജൂണിൽ 275 നാനോ കാറുകൾ വിറ്റഴിക്കാൻ കഴിഞ്ഞെങ്കിൽ പോയ മാസം നിരത്തിലെത്തിയത് ഒരെണ്ണം മാത്രമാണ്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഉത്പാദനം നിർത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ടാറ്റ ഗ്രൂപ്പിനോട് ജനങ്ങൾക്കുള്ള വൈകാരിക ബന്ധത്തിന്റെ പുറത്ത് ഉത്പാദനം തുടരുകയാണെന്ന പ്രഖ്യാപനം പിന്നാലെയുണ്ടായി. ഓട്ടോമാറ്റിക് പതിപ്പിലും നാനോയെ അവതരിപ്പിച്ചെങ്കിലും ആദ്യകാലങ്ങളിലെ മുന്നേറ്റം തുടരാൻ കഴിഞ്ഞില്ല.
ഇതോടെയാണ് ഓർഡർ അനുസരിച്ച് ഉത്പാദനം നടത്താമെന്ന് കമ്പനി തീരുമാനിച്ചത്. ഗുജറാത്തിലെ സനന്ദിലെ പ്ലാന്റിലായിരിക്കും നിർമാണം. ഇപ്പോൾ വിപണിയിൽ മികച്ച മുന്നേറ്റം കാഴ്ചവയ്ക്കുന്ന തിയാഗോ, ടിഗോർ എന്നീ മോഡലുകളുടെ ഉത്പാദനത്തിലാണ് ടാറ്റ മോട്ടോഴ്സിന്റെ ശ്രദ്ധ.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഉത്പാദനം നിർത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ടാറ്റ ഗ്രൂപ്പിനോട് ജനങ്ങൾക്കുള്ള വൈകാരിക ബന്ധത്തിന്റെ പുറത്ത് ഉത്പാദനം തുടരുകയാണെന്ന പ്രഖ്യാപനം പിന്നാലെയുണ്ടായി. ഓട്ടോമാറ്റിക് പതിപ്പിലും നാനോയെ അവതരിപ്പിച്ചെങ്കിലും ആദ്യകാലങ്ങളിലെ മുന്നേറ്റം തുടരാൻ കഴിഞ്ഞില്ല.
ഇതോടെയാണ് ഓർഡർ അനുസരിച്ച് ഉത്പാദനം നടത്താമെന്ന് കമ്പനി തീരുമാനിച്ചത്. ഗുജറാത്തിലെ സനന്ദിലെ പ്ലാന്റിലായിരിക്കും നിർമാണം. ഇപ്പോൾ വിപണിയിൽ മികച്ച മുന്നേറ്റം കാഴ്ചവയ്ക്കുന്ന തിയാഗോ, ടിഗോർ എന്നീ മോഡലുകളുടെ ഉത്പാദനത്തിലാണ് ടാറ്റ മോട്ടോഴ്സിന്റെ ശ്രദ്ധ.