ന്യൂഡൽഹി: ചരക്കുസേവന നികുതിയിലെ വിവാദവിഷയമായിരുന്ന റിവേഴ്സ് ചാർജ് മെക്കാനിസം (ആർസിഎം) ഉപേക്ഷിക്കാൻ മന്ത്രിമാരുടെ ഉപസമിതി ശിപാർശ ചെയ്തു. ജിഎസ്ടി കൗൺസിൽ ഈ ശിപാർശ ചർച്ച ചെയ്തു തീരുമാനമെടുക്കും.
രജിസ്റ്റർ ചെയ്യാത്ത വ്യാപാരിയിലോ ഉത്പാദകരിലോനിന്നു വാങ്ങുന്ന സാധനങ്ങൾക്കും സേവനങ്ങൾക്കും വാങ്ങുന്നയാൾതന്നെ നികുതി അടയ്ക്കാൻ നിർബന്ധിക്കുന്നതാണ് ആർസിഎം വ്യവസ്ഥ.
ഇങ്ങനെ വാങ്ങലിന്റെ പേരിൽ അടച്ച നികുതി വില്പനയുടെ അവസരത്തിലെ നികുതി അടച്ചശേഷം പ്രത്യേക അപേക്ഷ നൽകി തിരികെ വാങ്ങാം.
ഇത് അനാവശ്യമായ നടപടിക്രമം ഉണ്ടാക്കുകയും വ്യാപാരികൾക്ക് അമിത ബാധ്യത വരുത്തുകയും ചെയ്യുമെന്നായിരുന്നു പരാതി.
ഡിജിറ്റൽ പേമെന്റ്
ഡിജിറ്റൽ ഇടപാട് പ്രോത്സാഹിപ്പിക്കാൻവേണ്ടി ഡിജിറ്റൽ ഇടപാടിനു നികുതിയിളവ് നൽകുന്നതിനുള്ള നിർദേശം ഒരു വർഷംകൂടി കഴിഞ്ഞു പരിഗണിച്ചാൽ മതിയെന്നു മന്ത്രിമാരുടെ മറ്റൊരു ഉപസമിതി ശിപാർശ ചെയ്തു. ഡിജിറ്റൽ പണമിടപാടിന് സിജിഎസ്ടിയിലും എസ്ജിഎസ്ടിയിലും ഓരോ ശതമാനം വച്ച് (പരമാവധി 100 രൂപ) നികുതിയിളവ് നൽകാനായിരുന്നു പഴയ നിർദേശം. അതു നടപ്പാക്കിയാൽ 26,000 കോടി രൂപ നഷ്ടം വരുമെന്ന് ഉപസമിതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിലും എല്ലാ ധനമന്ത്രിമാരുൾപ്പെട്ട ജിഎസ്ടി കൗൺസിൽ തീരുമാനമെടുക്കും.
റിവേഴ്സ് ചാർജ് മെക്കാനിസം ജിഎസ്ടിയോടൊപ്പം നടപ്പാക്കുമെന്നു പറഞ്ഞെങ്കിലും തുടക്കം മുതലേ നീട്ടിവയ്ക്കുകയായിരുന്നു.
ഏറ്റവുമൊടുവിൽ കഴിഞ്ഞ 29ന് ഇറക്കിയ വിജ്ഞാനപ്രകാരം ആർസിഎം നടപ്പാക്കൽ സെപ്റ്റംബർ 30 വരെ മാറ്റിവച്ചിരുന്നു. ആർസിഎം ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന ജിഎസ്ടി നിയമം 9 (4) വകുപ്പ് എടുത്തുകളയാനാണു മന്ത്രിമാരുടെ ഉപസമിതി ശിപാർശ ചെയ്തിരിക്കുന്നത്.
രജിസ്റ്റർ ചെയ്യാത്ത വ്യാപാരിയിലോ ഉത്പാദകരിലോനിന്നു വാങ്ങുന്ന സാധനങ്ങൾക്കും സേവനങ്ങൾക്കും വാങ്ങുന്നയാൾതന്നെ നികുതി അടയ്ക്കാൻ നിർബന്ധിക്കുന്നതാണ് ആർസിഎം വ്യവസ്ഥ.
ഇങ്ങനെ വാങ്ങലിന്റെ പേരിൽ അടച്ച നികുതി വില്പനയുടെ അവസരത്തിലെ നികുതി അടച്ചശേഷം പ്രത്യേക അപേക്ഷ നൽകി തിരികെ വാങ്ങാം.
ഇത് അനാവശ്യമായ നടപടിക്രമം ഉണ്ടാക്കുകയും വ്യാപാരികൾക്ക് അമിത ബാധ്യത വരുത്തുകയും ചെയ്യുമെന്നായിരുന്നു പരാതി.
ഡിജിറ്റൽ പേമെന്റ്
ഡിജിറ്റൽ ഇടപാട് പ്രോത്സാഹിപ്പിക്കാൻവേണ്ടി ഡിജിറ്റൽ ഇടപാടിനു നികുതിയിളവ് നൽകുന്നതിനുള്ള നിർദേശം ഒരു വർഷംകൂടി കഴിഞ്ഞു പരിഗണിച്ചാൽ മതിയെന്നു മന്ത്രിമാരുടെ മറ്റൊരു ഉപസമിതി ശിപാർശ ചെയ്തു. ഡിജിറ്റൽ പണമിടപാടിന് സിജിഎസ്ടിയിലും എസ്ജിഎസ്ടിയിലും ഓരോ ശതമാനം വച്ച് (പരമാവധി 100 രൂപ) നികുതിയിളവ് നൽകാനായിരുന്നു പഴയ നിർദേശം. അതു നടപ്പാക്കിയാൽ 26,000 കോടി രൂപ നഷ്ടം വരുമെന്ന് ഉപസമിതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിലും എല്ലാ ധനമന്ത്രിമാരുൾപ്പെട്ട ജിഎസ്ടി കൗൺസിൽ തീരുമാനമെടുക്കും.
റിവേഴ്സ് ചാർജ് മെക്കാനിസം ജിഎസ്ടിയോടൊപ്പം നടപ്പാക്കുമെന്നു പറഞ്ഞെങ്കിലും തുടക്കം മുതലേ നീട്ടിവയ്ക്കുകയായിരുന്നു.
ഏറ്റവുമൊടുവിൽ കഴിഞ്ഞ 29ന് ഇറക്കിയ വിജ്ഞാനപ്രകാരം ആർസിഎം നടപ്പാക്കൽ സെപ്റ്റംബർ 30 വരെ മാറ്റിവച്ചിരുന്നു. ആർസിഎം ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന ജിഎസ്ടി നിയമം 9 (4) വകുപ്പ് എടുത്തുകളയാനാണു മന്ത്രിമാരുടെ ഉപസമിതി ശിപാർശ ചെയ്തിരിക്കുന്നത്.