കൊച്ചി: സോഷ്യൽ മീഡിയയിലൂടെ തങ്ങൾക്കെതിരേ നടത്തുന്ന വ്യാജപ്രചാരണങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു കല്യാണ് ജ്വല്ലേഴ്സ് ഹൈക്കോടതിയെ സമീപിച്ചു. സ്വർണവില്പനയിൽ തട്ടിപ്പു നടത്തുന്നുവെന്ന തരത്തിലുള്ള വ്യാജസന്ദേശങ്ങൾ കാരണം 500 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായെന്നും ഹർജി പറയുന്നു.
കല്യാണിനെതിരേ ബിസിനസ് രംഗത്തെ ശത്രുക്കളാണ് ചിലരെ ഉപയോഗിച്ച് വ്യാജസന്ദേശം പ്രചരിപ്പിക്കുന്നതെന്നും ഫേസ് ബുക്ക്, യൂ ട്യൂബ്, വാട്സ് ആപ്തുടങ്ങിയ മാധ്യമങ്ങൾ ഇതിനായി ഉപയോഗിക്കുന്നെന്നുമാണ് ഹർജിക്കാരുടെ ആരോപണം. വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതു തടയാൻ സംവിധാനം ഏർപ്പെടുത്തണമെന്നു കേന്ദ്ര സർക്കാരിനു നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സർക്കാർ,കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയം പ്രിൻസിപ്പൽ സെക്രട്ടറി, ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത് (ട്രായ്) ഡിജിപി, യൂ ട്യൂബ്, ഫേസ്ബുക്ക് അധികൃതർ തുടങ്ങിയവരാണ് കേസിൽ എതിർക്ഷികൾ.
കല്യാണിനെതിരേ ബിസിനസ് രംഗത്തെ ശത്രുക്കളാണ് ചിലരെ ഉപയോഗിച്ച് വ്യാജസന്ദേശം പ്രചരിപ്പിക്കുന്നതെന്നും ഫേസ് ബുക്ക്, യൂ ട്യൂബ്, വാട്സ് ആപ്തുടങ്ങിയ മാധ്യമങ്ങൾ ഇതിനായി ഉപയോഗിക്കുന്നെന്നുമാണ് ഹർജിക്കാരുടെ ആരോപണം. വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതു തടയാൻ സംവിധാനം ഏർപ്പെടുത്തണമെന്നു കേന്ദ്ര സർക്കാരിനു നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സർക്കാർ,കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയം പ്രിൻസിപ്പൽ സെക്രട്ടറി, ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത് (ട്രായ്) ഡിജിപി, യൂ ട്യൂബ്, ഫേസ്ബുക്ക് അധികൃതർ തുടങ്ങിയവരാണ് കേസിൽ എതിർക്ഷികൾ.