വിപണി വിശേഷം / കെ.ബി. ഉദയഭാനു
കുരുമുളകിന് നേരിട്ട വില ത്തകര്‍ച്ച കര്‍ഷകരെ സാമ്പത്തിക പ്രതിസന്ധിയിലാക്കും. ലേലകേന്ദ്രങ്ങളില്‍ ഇടപാടുകാര്‍ ഏലക്കയില്‍ പിടിമുറുക്കുന്നു. ആഭ്യന്തര വിദേശ ഓര്‍ഡറുകളെ ചുക്കുവിപണി ഉറ്റ്നോക്കുന്നു. വെളിച്ചെണ്ണ വില്പന ചൂടുപിടിച്ചില്ല, നാളികേരോത്പന്നങ്ങള്‍ക്ക് തളര്‍ച്ച. രാജ്യാന്തര റബര്‍ വില ഇരുപത്തി യൊന്നുമാസത്തെ താഴ്ന്ന നിലവാരത്തില്‍നിന്ന് ഉയര്‍ന്നു. ആഭരണകേന്ദ്രങ്ങളില്‍ പവന് തിളക്കമേറി.
കുരുമുളക്
കുരുമുളക് കര്‍ഷകരെയും സ്റ്റോക്കിസ്റ്റുകളെയും ഞെട്ടിച്ച് ഉത്പന്നം രൂക്ഷമായ വിലത്തകര്‍ച്ചയില്‍. പിന്നിട്ട വാരം മുളകു വില ക്വിന്റലിന് 1900 രൂപ ഇടിഞ്ഞു. ഓഫ് സീസണില്‍ വില ഉയരുമെന്ന പ്രതീക്ഷയില്‍ ചരക്ക് പിടിച്ചവര്‍ താഴ്ന്ന വിലയ്ക്ക് കൈമാറ്റം നടത്തേണ്ടിവരുമോയെന്ന ആശങ്കയിലാണ്. ഉത്തരേന്ത്യയില്‍ ഉത്സവകാല ആവശ്യങ്ങള്‍ക്കുള്ള ചരക്ക് സംഭരണവേളയാണിത്. അതുകൊണ്ടുതന്നെ ജൂലൈ ആദ്യ വാരത്തില്‍തന്നെ വ്യാപാരരംഗം സജീവമാകുമെന്ന പ്രതീക്ഷയിലായിരുന്നു ഒരു വിഭാഗം വ്യാപാരികള്‍. വിദേശ കുരുമുളക് ഇറക്കുമതി വിപണിയുടെ കണക്ക് കൂട്ടലുകള്‍ പാടെ മാറ്റി മറിച്ചു. വിയറ്റ്നാം ടണ്ണിന് 2500 ഡോളറിനാണ് ചരക്ക് കയറ്റുമതി നടത്തുന്നത്. ഇന്ത്യന്‍ നിരക്ക് ടണ്ണിന് 5500 ഡോളറാണ്. വിലയിലെ വന്‍ അന്തരമാണ് വ്യവസായികളെ ഇന്ത്യയിലേക്ക് ചരക്കെത്തിക്കാന്‍ പ്രേരിപ്പിക്കുന്നത്.
ഇന്തോനേഷ്യ രാജ്യാന്തര വിപണിയില്‍ ഇറക്കാന്‍ പുതിയ ചരക്ക് സജ്ജമാക്കുന്നു. അടുത്ത വാരം അവിടെ വിളവെടുപ്പ് ഊര്‍ജിതമാക്കും. ഉത്പാദനം ഉയരുമോയെന്നത് സംബന്ധിച്ച് വ്യക്തമായ ചിത്രം ഇനിയുംപുറത്ത് വന്നിട്ടില്ല. സെപ്റ്റംബര്‍-ഒക്ടോബറില്‍ ബ്രസീലിയന്‍ കുരുമുളകും രംഗത്ത് എത്തും. ഇകഡോറില്നിന്നുള്ള ചരക്കും വൈകാതെ വില്‍പ്പനയ്ക്ക് ഇറങ്ങും.
ഇറക്കുമതിരാജ്യങ്ങളായ അമേരിക്കയും യുറോപ്പും ക്രിസ്തുമസ്-പുതുവത്സര വേളയിലെ ആവശ്യങ്ങള്‍ വരെ മുന്നില്‍ക്കണ്ട് മുളക് ശേഖരിക്കാനുള്ള ഒരുക്കത്തിലാണ്. ഇനിയുള്ള നാല് മാസങ്ങളില്‍ ഇറക്കുമതി രാജ്യങ്ങള്‍ ആഗോള സുഗന്ധവ്യഞ്ജന വിപണിയില്‍ പിടിമുറുക്കാം. കൊച്ചിയില്‍ അണ് ഗാര്‍ബിള്‍ഡ് കുരുമുളക് 33,600 രൂപയിലും ഗാര്‍ബിള്‍ഡ് മുളക് 35,600 രൂപയിലുമാണ്.
ഏലം
ഏലയ്ക്ക തോട്ടങ്ങളിലെ വിളനാശം അടുത്ത സീസണില്‍ ഉത്പാദനം കുറയ്ക്കും. ആഗസ്റ്റില്‍ ഉത്സവകാല ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള ഏലയ്ക്ക സംഭരണത്തിനുള്ള നീക്കത്തിലാണ് വാങ്ങലുകാര്‍. വരും മാസങ്ങളില്‍ ലേല കേന്ദ്രങ്ങളില്‍ ചരക്കുവരവ് ചുരുങ്ങിയാല്‍ നിരക്ക് 1500 രൂപയ്ക്ക് മുകളില്‍ ഇടം കണ്ടെത്താം. വാരാരംഭത്തില്‍ കിലോഗ്രാമിന് 1239 രൂപയില്‍ നീങ്ങിയ മികച്ചയിനങ്ങള്‍ പിന്നീട് 1316 ലേക്കുകയറി. വാരമധ്യം കുമളി ലേലത്തിന് വന്ന 75,703 കിലോ ഏലക്ക പൂര്‍ണമായി വിറ്റഴിഞ്ഞു.
റബർ
ടോക്കോമില്‍ റബര്‍ 21 മാസത്തെ താഴ്ന്ന തലത്തില്‍നിന്ന് വാരാന്ത്യം തിരിച്ചുവരവ് നടത്തി. യു എസ് ഇറക്കുമതി ഡ്യുട്ടിയെക്കുറിച്ചുള്ള ആശങ്കയില്‍നിന്ന് ചൈനീസ് മാര്‍ക്കറ്റ് അല്‍പ്പം ആശ്വാസം കണ്ടത് ഷാങ്ഹായില്‍ റബര്‍ വില ഉയര്‍ത്തി. ഏഷ്യന്‍ റബര്‍ മാര്‍ക്കറ്റുകള്‍ പലതും ശക്തമായ ചാഞ്ചാട്ടത്തിലായിരുന്നു. ടയര്‍ ലോബി ആഭ്യന്തര നിരക്ക് ഇടിക്കാന്‍ ശ്രമം തുടര്‍ന്നു. 12,750 രൂപയില്‍നിന്ന് നാലാം ഗ്രേഡ് 12,600 ലേക്കുതാഴ്ന്നു. വിപണി ഷീറ്റ് ക്ഷാമത്തിന്റെ പിടിയിലാണെങ്കിലും വില ഇടിക്കാനാണ് അവര്‍ ഉത്സാഹിച്ചത്. കാലാവസ്ഥ അല്പം തെളിഞ്ഞതോടെ ചെറുകിട കര്‍ഷകര്‍ റബര്വെട്ടിനു തയാറാറെടുപ്പുതുടങ്ങി. എന്നാല്‍ ലാറ്റക്സ് 8000 രൂപയായി താഴ്ന്ന് നില്‍ക്കുന്നത് ഉത്പാദകരെ നിരാശപ്പെടുത്തി.
വെളിച്ചെണ്ണ
വെളിച്ചെണ്ണ വില്പന കൊപ്രയാട്ട് വ്യവസായികളുടെ പ്രതീക്ഷയ്ക്കൊത്ത് ചൂടുപിടിച്ചില്ല. മാസാരംഭമായതിനാല്‍ എണ്ണയുടെ ബംബര്‍ വില്പന നടക്കുമെന്ന കണക്കു കൂട്ടലിലായിരുന്നു കാങ്കയത്തെ മില്ലുകാര്‍. കഴിഞ്ഞ മാസം കൊപ്രവില താഴ്ന്ന അവസരത്തില്‍ ഉത്പാദിപ്പിച്ച എണ്ണ ഉയര്‍ന്ന വിലയ്ക്ക് വിറ്റുമാറാന്‍ ശ്രമം നടത്തി. കൊച്ചിയില്‍ 17,200 രൂപയില്‍നിന്ന് വെളിച്ചെണ്ണ 16,800 ലേക്ക് ഇടിഞ്ഞു. കൊപ്ര 11,450 ല്‍നിന്ന് 11,190 രൂപയായി.
സ്വർണം
സ്വര്‍ണവില ഉയര്‍ന്നു. ആഭരണകേന്ദ്രങ്ങളില്‍ 22,480 രൂപയില്‍ വില്പനയാരംഭിച്ച പവന് 22,560 ലേക്കും പിന്നീട് 22,640 ലേക്കും കയറി. വാരമധ്യത്തില്‍ പവന് 22,720 രൂപയായി ഉയര്‍ന്നു. ഇതോടെ ഒരു ഗ്രാമിന്റെ വില 2840 ലെത്തി. ന്യൂയോര്‍ക്കില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണം 1251 ഡോളറില്‍ നിന്ന് 1257 ഡോളറായി.
കുരുമുളകിന് നേരിട്ട വില ത്തകര്‍ച്ച കര്‍ഷകരെ സാമ്പത്തിക പ്രതിസന്ധിയിലാക്കും. ലേലകേന്ദ്രങ്ങളില്‍ ഇടപാടുകാര്‍ ഏലക്കയില്‍ പിടിമുറുക്കുന്നു. ആഭ്യന്തര വിദേശ ഓര്‍ഡറുകളെ ചുക്കുവിപണി ഉറ്റ്നോക്കുന്നു. വെളിച്ചെണ്ണ വില്പന ചൂടുപിടിച്ചില്ല, നാളികേരോത്പന്നങ്ങള്‍ക്ക് തളര്‍ച്ച. രാജ്യാന്തര റബര്‍ വില ഇരുപത്തി യൊന്നുമാസത്തെ താഴ്ന്ന നിലവാരത്തില്‍നിന്ന് ഉയര്‍ന്നു. ആഭരണകേന്ദ്രങ്ങളില്‍ പവന് തിളക്കമേറി.
കുരുമുളക്
കുരുമുളക് കര്‍ഷകരെയും സ്റ്റോക്കിസ്റ്റുകളെയും ഞെട്ടിച്ച് ഉത്പന്നം രൂക്ഷമായ വിലത്തകര്‍ച്ചയില്‍. പിന്നിട്ട വാരം മുളകു വില ക്വിന്റലിന് 1900 രൂപ ഇടിഞ്ഞു. ഓഫ് സീസണില്‍ വില ഉയരുമെന്ന പ്രതീക്ഷയില്‍ ചരക്ക് പിടിച്ചവര്‍ താഴ്ന്ന വിലയ്ക്ക് കൈമാറ്റം നടത്തേണ്ടിവരുമോയെന്ന ആശങ്കയിലാണ്. ഉത്തരേന്ത്യയില്‍ ഉത്സവകാല ആവശ്യങ്ങള്‍ക്കുള്ള ചരക്ക് സംഭരണവേളയാണിത്. അതുകൊണ്ടുതന്നെ ജൂലൈ ആദ്യ വാരത്തില്‍തന്നെ വ്യാപാരരംഗം സജീവമാകുമെന്ന പ്രതീക്ഷയിലായിരുന്നു ഒരു വിഭാഗം വ്യാപാരികള്‍. വിദേശ കുരുമുളക് ഇറക്കുമതി വിപണിയുടെ കണക്ക് കൂട്ടലുകള്‍ പാടെ മാറ്റി മറിച്ചു. വിയറ്റ്നാം ടണ്ണിന് 2500 ഡോളറിനാണ് ചരക്ക് കയറ്റുമതി നടത്തുന്നത്. ഇന്ത്യന്‍ നിരക്ക് ടണ്ണിന് 5500 ഡോളറാണ്. വിലയിലെ വന്‍ അന്തരമാണ് വ്യവസായികളെ ഇന്ത്യയിലേക്ക് ചരക്കെത്തിക്കാന്‍ പ്രേരിപ്പിക്കുന്നത്.
ഇന്തോനേഷ്യ രാജ്യാന്തര വിപണിയില്‍ ഇറക്കാന്‍ പുതിയ ചരക്ക് സജ്ജമാക്കുന്നു. അടുത്ത വാരം അവിടെ വിളവെടുപ്പ് ഊര്‍ജിതമാക്കും. ഉത്പാദനം ഉയരുമോയെന്നത് സംബന്ധിച്ച് വ്യക്തമായ ചിത്രം ഇനിയുംപുറത്ത് വന്നിട്ടില്ല. സെപ്റ്റംബര്‍-ഒക്ടോബറില്‍ ബ്രസീലിയന്‍ കുരുമുളകും രംഗത്ത് എത്തും. ഇകഡോറില്നിന്നുള്ള ചരക്കും വൈകാതെ വില്‍പ്പനയ്ക്ക് ഇറങ്ങും.
ഇറക്കുമതിരാജ്യങ്ങളായ അമേരിക്കയും യുറോപ്പും ക്രിസ്തുമസ്-പുതുവത്സര വേളയിലെ ആവശ്യങ്ങള്‍ വരെ മുന്നില്‍ക്കണ്ട് മുളക് ശേഖരിക്കാനുള്ള ഒരുക്കത്തിലാണ്. ഇനിയുള്ള നാല് മാസങ്ങളില്‍ ഇറക്കുമതി രാജ്യങ്ങള്‍ ആഗോള സുഗന്ധവ്യഞ്ജന വിപണിയില്‍ പിടിമുറുക്കാം. കൊച്ചിയില്‍ അണ് ഗാര്‍ബിള്‍ഡ് കുരുമുളക് 33,600 രൂപയിലും ഗാര്‍ബിള്‍ഡ് മുളക് 35,600 രൂപയിലുമാണ്.
ഏലം
ഏലയ്ക്ക തോട്ടങ്ങളിലെ വിളനാശം അടുത്ത സീസണില്‍ ഉത്പാദനം കുറയ്ക്കും. ആഗസ്റ്റില്‍ ഉത്സവകാല ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള ഏലയ്ക്ക സംഭരണത്തിനുള്ള നീക്കത്തിലാണ് വാങ്ങലുകാര്‍. വരും മാസങ്ങളില്‍ ലേല കേന്ദ്രങ്ങളില്‍ ചരക്കുവരവ് ചുരുങ്ങിയാല്‍ നിരക്ക് 1500 രൂപയ്ക്ക് മുകളില്‍ ഇടം കണ്ടെത്താം. വാരാരംഭത്തില്‍ കിലോഗ്രാമിന് 1239 രൂപയില്‍ നീങ്ങിയ മികച്ചയിനങ്ങള്‍ പിന്നീട് 1316 ലേക്കുകയറി. വാരമധ്യം കുമളി ലേലത്തിന് വന്ന 75,703 കിലോ ഏലക്ക പൂര്‍ണമായി വിറ്റഴിഞ്ഞു.
റബർ
ടോക്കോമില്‍ റബര്‍ 21 മാസത്തെ താഴ്ന്ന തലത്തില്‍നിന്ന് വാരാന്ത്യം തിരിച്ചുവരവ് നടത്തി. യു എസ് ഇറക്കുമതി ഡ്യുട്ടിയെക്കുറിച്ചുള്ള ആശങ്കയില്‍നിന്ന് ചൈനീസ് മാര്‍ക്കറ്റ് അല്‍പ്പം ആശ്വാസം കണ്ടത് ഷാങ്ഹായില്‍ റബര്‍ വില ഉയര്‍ത്തി. ഏഷ്യന്‍ റബര്‍ മാര്‍ക്കറ്റുകള്‍ പലതും ശക്തമായ ചാഞ്ചാട്ടത്തിലായിരുന്നു. ടയര്‍ ലോബി ആഭ്യന്തര നിരക്ക് ഇടിക്കാന്‍ ശ്രമം തുടര്‍ന്നു. 12,750 രൂപയില്‍നിന്ന് നാലാം ഗ്രേഡ് 12,600 ലേക്കുതാഴ്ന്നു. വിപണി ഷീറ്റ് ക്ഷാമത്തിന്റെ പിടിയിലാണെങ്കിലും വില ഇടിക്കാനാണ് അവര്‍ ഉത്സാഹിച്ചത്. കാലാവസ്ഥ അല്പം തെളിഞ്ഞതോടെ ചെറുകിട കര്‍ഷകര്‍ റബര്വെട്ടിനു തയാറാറെടുപ്പുതുടങ്ങി. എന്നാല്‍ ലാറ്റക്സ് 8000 രൂപയായി താഴ്ന്ന് നില്‍ക്കുന്നത് ഉത്പാദകരെ നിരാശപ്പെടുത്തി.
വെളിച്ചെണ്ണ
വെളിച്ചെണ്ണ വില്പന കൊപ്രയാട്ട് വ്യവസായികളുടെ പ്രതീക്ഷയ്ക്കൊത്ത് ചൂടുപിടിച്ചില്ല. മാസാരംഭമായതിനാല്‍ എണ്ണയുടെ ബംബര്‍ വില്പന നടക്കുമെന്ന കണക്കു കൂട്ടലിലായിരുന്നു കാങ്കയത്തെ മില്ലുകാര്‍. കഴിഞ്ഞ മാസം കൊപ്രവില താഴ്ന്ന അവസരത്തില്‍ ഉത്പാദിപ്പിച്ച എണ്ണ ഉയര്‍ന്ന വിലയ്ക്ക് വിറ്റുമാറാന്‍ ശ്രമം നടത്തി. കൊച്ചിയില്‍ 17,200 രൂപയില്‍നിന്ന് വെളിച്ചെണ്ണ 16,800 ലേക്ക് ഇടിഞ്ഞു. കൊപ്ര 11,450 ല്‍നിന്ന് 11,190 രൂപയായി.
സ്വർണം
സ്വര്‍ണവില ഉയര്‍ന്നു. ആഭരണകേന്ദ്രങ്ങളില്‍ 22,480 രൂപയില്‍ വില്പനയാരംഭിച്ച പവന് 22,560 ലേക്കും പിന്നീട് 22,640 ലേക്കും കയറി. വാരമധ്യത്തില്‍ പവന് 22,720 രൂപയായി ഉയര്‍ന്നു. ഇതോടെ ഒരു ഗ്രാമിന്റെ വില 2840 ലെത്തി. ന്യൂയോര്‍ക്കില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണം 1251 ഡോളറില്‍ നിന്ന് 1257 ഡോളറായി.