തൃശൂർ: കൊച്ചി മുസിരിസ് ബിനാലെയുടെ നടത്തിപ്പിനായി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഒരു കോടി രൂപ. കലാ - സാംസ്കാരിക മേഖലയെ പരിപോഷിപ്പിക്കുന്നതിനു സമൂഹ്യ പ്രതിബദ്ധതാ പദ്ധതിയെന്ന നിലയിലാണ് ബാങ്ക് ഈ തുക കൈമാറിയത്.
ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ വി.ജി. മാത്യുവും ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ഒരു കോടി രൂപയുടെ ചെക്കും കൈമാറി. നവതി ആഘോഷിക്കുന്ന ബാങ്ക് രാജ്യത്തിന്റെ സാംസ്കാരിക മേഖലയിലുള്ള നിക്ഷേപമെന്ന നിലയിലാണു തുക കൈമാറുന്നതെന്നു ബാങ്ക് മേധാവിയായ വി.ജി. മാത്യു പറഞ്ഞു. ഈ വർഷം 32 രാജ്യങ്ങളിൽനിന്നായി 90 കലാപ്രതിഭകൾ ബിനാലെയിൽ പങ്കെടുക്കും. രാജ്യാന്തര തലത്തിൽ കൊച്ചി ബിനാലെയ്ക്കു പ്രശസ്തി വർധിച്ചുവരികയാണെന്നു ബിനാലെ സെക്രട്ടറി റിയാസ് കോമു അറിയിച്ചു. ബാങ്കിന്റെ സീനിയർ ജനറർ മാനേജർ ടി.ജെ. റാഫേൽ, കൊച്ചി ബിനാലെ ട്രസ്റ്റി ബോണി തോമസ്, ജനറൽ മാനേജർ എൻ.ബി. കുര്യൻ എന്നിവർ പങ്കെടുത്തു.
ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ വി.ജി. മാത്യുവും ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ഒരു കോടി രൂപയുടെ ചെക്കും കൈമാറി. നവതി ആഘോഷിക്കുന്ന ബാങ്ക് രാജ്യത്തിന്റെ സാംസ്കാരിക മേഖലയിലുള്ള നിക്ഷേപമെന്ന നിലയിലാണു തുക കൈമാറുന്നതെന്നു ബാങ്ക് മേധാവിയായ വി.ജി. മാത്യു പറഞ്ഞു. ഈ വർഷം 32 രാജ്യങ്ങളിൽനിന്നായി 90 കലാപ്രതിഭകൾ ബിനാലെയിൽ പങ്കെടുക്കും. രാജ്യാന്തര തലത്തിൽ കൊച്ചി ബിനാലെയ്ക്കു പ്രശസ്തി വർധിച്ചുവരികയാണെന്നു ബിനാലെ സെക്രട്ടറി റിയാസ് കോമു അറിയിച്ചു. ബാങ്കിന്റെ സീനിയർ ജനറർ മാനേജർ ടി.ജെ. റാഫേൽ, കൊച്ചി ബിനാലെ ട്രസ്റ്റി ബോണി തോമസ്, ജനറൽ മാനേജർ എൻ.ബി. കുര്യൻ എന്നിവർ പങ്കെടുത്തു.