തളിപ്പറമ്പ്: ക്ഷീരകര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ പാലും സംഭരിക്കാന്‍ മില്‍മയ്ക്കു നിർദേശം നല്‍കിയിട്ടുണ്ടെന്നു ക്ഷീരവികസന മന്ത്രി കെ. രാജു. ഇത്തരത്തില്‍ അധികമായി ശേഖരിക്കുന്ന പാല് മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റി വില്‍ക്കും.
കാര്‍ഷികരംഗത്ത് ചില പ്രതിസന്ധികള്‍ ഉണ്ടെങ്കിലും പാലിന് ഒരിക്കലും ആവശ്യക്കാരില്ലാതാകുകയോ വില കുറയുകയോ ചെയ്യാത്തതിനാൽ ഈ മേഖലയില്‍ യാതൊരുവിധ പ്രതിസന്ധിയും ആശങ്കയുമില്ലെന്നും മന്ത്രി പറഞ്ഞു. ഡിസംബറോടെ കേരളം പാലുത്പാദനത്തിൽ സ്വയംപര്യാപ്തമാകും. തളിപ്പറമ്പ് ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം കരിമ്പം ഐടികെ ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷികരംഗത്ത് ചില പ്രതിസന്ധികള്‍ ഉണ്ടെങ്കിലും പാലിന് ഒരിക്കലും ആവശ്യക്കാരില്ലാതാകുകയോ വില കുറയുകയോ ചെയ്യാത്തതിനാൽ ഈ മേഖലയില്‍ യാതൊരുവിധ പ്രതിസന്ധിയും ആശങ്കയുമില്ലെന്നും മന്ത്രി പറഞ്ഞു. ഡിസംബറോടെ കേരളം പാലുത്പാദനത്തിൽ സ്വയംപര്യാപ്തമാകും. തളിപ്പറമ്പ് ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം കരിമ്പം ഐടികെ ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.