ന്യൂഡൽഹി: ഭക്ഷണത്തിൽ മായം കലർത്തുന്നവർക്കെതിരേ കർശന നടപടികൾക്കൊരുങ്ങി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡാർഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). മായം കലർത്തിയത് തെളിഞ്ഞാൽ കുറ്റവാളികൾക്ക് ജീവപര്യന്തം വരെ തടവോ പത്തു ലക്ഷം രൂപ പിഴയോ നല്കണമെന്നാണ് അഥോറിറ്റിയുടെ ശിപാർശ. ഇത്തരം പ്രവർത്തനങ്ങൾ തയുന്നതിനും ബോധവത്കരണം നടത്തുന്നതിനും ഫുഡ് സേഫ്റ്റി ആൻഡ് നുട്രീഷൻ ഫണ്ട് എന്ന സംഘടന രൂപീകരിക്കണമെന്നും ശിപാർശയിലുണ്ട്.
2006ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡാർഡ്സ് ആക്ടിൽ ഭേദഗതി വരുത്തുന്നതിനാണ് എഫ്എസ്എസ്എഐയുടെ ശ്രമം. കരട് നിർദേശത്തിൽ ഏഴു വർഷം വരെ ശിക്ഷയാണ് നിർദേശിച്ചിട്ടുള്ളത്. ഇത് ജീവപര്യന്തം വരെയാകാം. കൂടാതെ വ്യക്തികൾക്കോ കമ്പനികൾക്കോ 10 ലക്ഷം രൂപ പിഴയും നിർദേശത്തിലുണ്ട്.
ഭക്ഷണപദാർഥങ്ങളിൽ മായം ചേർക്കുന്നതുവഴി ഉഭോക്താക്കൾക്ക് ശാരീരിക പ്രശ്നങ്ങളുണ്ടായാൽ ഈ ശിക്ഷകൾക്കുള്ള നടപടി സ്വീകരിക്കാനാകും. ഉപഭോക്താക്കളുടെ ആരോഗ്യം ഉറപ്പാക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തിലൊരു തീരുമാനംമെന്ന് എഫ്എസ്എസ്എഐ അറിയിച്ചു. കരടു രേഖയിൽ സംസ്ഥാന സർക്കാരുകളുടെ അഭിപ്രായങ്ങൾ ആരാഞ്ഞിട്ടുണ്ട്.
2006ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡാർഡ്സ് ആക്ടിൽ ഭേദഗതി വരുത്തുന്നതിനാണ് എഫ്എസ്എസ്എഐയുടെ ശ്രമം. കരട് നിർദേശത്തിൽ ഏഴു വർഷം വരെ ശിക്ഷയാണ് നിർദേശിച്ചിട്ടുള്ളത്. ഇത് ജീവപര്യന്തം വരെയാകാം. കൂടാതെ വ്യക്തികൾക്കോ കമ്പനികൾക്കോ 10 ലക്ഷം രൂപ പിഴയും നിർദേശത്തിലുണ്ട്.
ഭക്ഷണപദാർഥങ്ങളിൽ മായം ചേർക്കുന്നതുവഴി ഉഭോക്താക്കൾക്ക് ശാരീരിക പ്രശ്നങ്ങളുണ്ടായാൽ ഈ ശിക്ഷകൾക്കുള്ള നടപടി സ്വീകരിക്കാനാകും. ഉപഭോക്താക്കളുടെ ആരോഗ്യം ഉറപ്പാക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തിലൊരു തീരുമാനംമെന്ന് എഫ്എസ്എസ്എഐ അറിയിച്ചു. കരടു രേഖയിൽ സംസ്ഥാന സർക്കാരുകളുടെ അഭിപ്രായങ്ങൾ ആരാഞ്ഞിട്ടുണ്ട്.