ന്യൂഡൽഹി: 1000 കോടി രൂപയുടെ അധിക വരുമാനം ലക്ഷ്യമിട്ട് പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു. എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസ് നടത്തുന്ന ബോയിംഗ് വിമാനങ്ങളുടെ പരിഷ്കരിച്ച ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് സീറ്റുകളാണ് ഇന്നലെ നടന്ന ചടങ്ങിൽ അവതരിപ്പിച്ചത്. ഇതോടെ യാത്രക്കാരുടെ എണ്ണം 60 ശതമാനത്തിൽനിന്ന് 80 ശതമാനമായി ഉയരുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.സീറ്റുകൾക്കൊപ്പം കാബിൻ ക്രൂവിന്റെ പുതിയ യൂണിഫോമും അവതരിപ്പിച്ചു. വിമാനത്തിലെ ഭക്ഷണ മെനുവിലും മാറ്റങ്ങളുണ്ട്.
പ്രതിദിനം നാലു കോടി രൂപയാണ് അന്താരാഷ്ട്ര സർവീസുകളിൽനിന്ന് എയർ ഇന്ത്യയുടെ നേട്ടം. ഇത് 6.5 കോടി രൂപയായി വർധിപ്പിക്കാൻ പുതിയ രൂപമാറ്റത്തിലൂടെ കഴിയുമെന്നാണ് എയർ ഇന്ത്യയുടെ പ്രതീക്ഷ. വരുമാനം ഉയർത്തി 50,000 കോടി രൂപയുടെ കടബാധ്യത കുറയ്ക്കാനുള്ള ശ്രമത്തിലാണ്.
അന്താരാഷ്ട്ര സർവീസ് നടത്തുന്ന വിമാനങ്ങളുടെ പ്രധാന വരുമാനമേഖല ബിസിനസ്, ഫസ്റ്റ് ക്ലാസ് കാബിനുകളാണ്. ഇതാണ് ഈ വിഭാഗത്തിൽ കൂടുതൽ ശ്രദ്ധയൂന്നാൻ എയർ ഇന്ത്യയെ പ്രേരിപ്പിച്ചത്.
മികച്ച ഫീച്ചറുകൾ ഉൾപ്പെടുത്തിയെങ്കിലും യാത്രാനിരക്കുകളിൽ മാറ്റുമുണ്ടാകില്ലെന്ന് സിവിൽ ഏവിയേഷൻ സെക്രട്ടറി ആർ.എൻ. ചൗബേ പറഞ്ഞു.
ഇന്ന് എയർ ഇന്ത്യ എങ്ങനെയാണോ, ആ അവസ്ഥയിൽനിന്നു മാറ്റം വരുത്താൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് വ്യോമയാന മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.
അമേരിക്കയിലേക്കു സർവീസ് നടത്തുന്ന വിമാനങ്ങൾ പുതുക്കിയ രൂപത്തിൽ ജൂലൈ മുതലും, യൂറോപ്യൻ രാജ്യങ്ങളിലേക്കു സർവീസുകൾ അതിനടുത്ത മാസത്തിലും നടത്തുമെന്ന് എയർ ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പ്രദീപ് സിംഗ് ഖരോല പറഞ്ഞു.
പുതിയ പരിഷ്കാരങ്ങൾ
കാബിനുകളും സീറ്റുകളും കൂടുതൽ പ്രീമിയമാക്കി. പുതിയ അന്തരീക്ഷം, മികച്ച നിശാവസ്ത്രങ്ങൾ, കമ്പിളി പുതപ്പുകൾ, ട്രാവൽ കിറ്റുകൾ എന്നിവയാണ് ബിസിനസ്, ഫസ്റ്റ് ക്ലാസ് കാബിനുകളിലെ പ്രധാന ആകർഷണം.
പാരന്പര്യ-പാശ്ചാത്യ രീതിയിലുള്ള കാബിൻക്രൂ യൂണിഫോം.
യാത്ര ചെയ്യുന്ന റീജണുകൾക്ക് യോജിക്കുന്ന വിധത്തിലുള്ള ഭക്ഷണം. ഒപ്പം ആൽക്കഹോളിക്, നോൺ ആൽക്കഹോളിക് പാനീയങ്ങൾ.
പ്രതിദിനം നാലു കോടി രൂപയാണ് അന്താരാഷ്ട്ര സർവീസുകളിൽനിന്ന് എയർ ഇന്ത്യയുടെ നേട്ടം. ഇത് 6.5 കോടി രൂപയായി വർധിപ്പിക്കാൻ പുതിയ രൂപമാറ്റത്തിലൂടെ കഴിയുമെന്നാണ് എയർ ഇന്ത്യയുടെ പ്രതീക്ഷ. വരുമാനം ഉയർത്തി 50,000 കോടി രൂപയുടെ കടബാധ്യത കുറയ്ക്കാനുള്ള ശ്രമത്തിലാണ്.
അന്താരാഷ്ട്ര സർവീസ് നടത്തുന്ന വിമാനങ്ങളുടെ പ്രധാന വരുമാനമേഖല ബിസിനസ്, ഫസ്റ്റ് ക്ലാസ് കാബിനുകളാണ്. ഇതാണ് ഈ വിഭാഗത്തിൽ കൂടുതൽ ശ്രദ്ധയൂന്നാൻ എയർ ഇന്ത്യയെ പ്രേരിപ്പിച്ചത്.
മികച്ച ഫീച്ചറുകൾ ഉൾപ്പെടുത്തിയെങ്കിലും യാത്രാനിരക്കുകളിൽ മാറ്റുമുണ്ടാകില്ലെന്ന് സിവിൽ ഏവിയേഷൻ സെക്രട്ടറി ആർ.എൻ. ചൗബേ പറഞ്ഞു.
ഇന്ന് എയർ ഇന്ത്യ എങ്ങനെയാണോ, ആ അവസ്ഥയിൽനിന്നു മാറ്റം വരുത്താൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് വ്യോമയാന മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.
അമേരിക്കയിലേക്കു സർവീസ് നടത്തുന്ന വിമാനങ്ങൾ പുതുക്കിയ രൂപത്തിൽ ജൂലൈ മുതലും, യൂറോപ്യൻ രാജ്യങ്ങളിലേക്കു സർവീസുകൾ അതിനടുത്ത മാസത്തിലും നടത്തുമെന്ന് എയർ ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പ്രദീപ് സിംഗ് ഖരോല പറഞ്ഞു.
പുതിയ പരിഷ്കാരങ്ങൾ
കാബിനുകളും സീറ്റുകളും കൂടുതൽ പ്രീമിയമാക്കി. പുതിയ അന്തരീക്ഷം, മികച്ച നിശാവസ്ത്രങ്ങൾ, കമ്പിളി പുതപ്പുകൾ, ട്രാവൽ കിറ്റുകൾ എന്നിവയാണ് ബിസിനസ്, ഫസ്റ്റ് ക്ലാസ് കാബിനുകളിലെ പ്രധാന ആകർഷണം.
പാരന്പര്യ-പാശ്ചാത്യ രീതിയിലുള്ള കാബിൻക്രൂ യൂണിഫോം.
യാത്ര ചെയ്യുന്ന റീജണുകൾക്ക് യോജിക്കുന്ന വിധത്തിലുള്ള ഭക്ഷണം. ഒപ്പം ആൽക്കഹോളിക്, നോൺ ആൽക്കഹോളിക് പാനീയങ്ങൾ.