പാരിസ്: 108 വർഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് ഫ്രഞ്ച് ഫാഷൻ ഗ്രൂപ്പായ ചാനൽ. പ്രവർത്തനമാരംഭിച്ച് ഒരു നൂറ്റാണ്ട് പിന്നിട്ട കമ്പനി ചരിത്രത്തിലാദ്യമായി തങ്ങളുടെ വരുമാനവും അറ്റാദായവും പുറത്തുവിട്ടു. കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രവർത്തനറിപ്പോർട്ടിലൂടെ 962 കോടി ഡോളറിന്റെ വരുമാനവും 180 കോടി ഡോളറിന്റെ അറ്റാദായവുമുണ്ടെന്ന് കമ്പനി അറിയിച്ചു.
1910ൽ തൊപ്പികൾ നിർമിച്ചാണ് ചാനൽ എന്ന കന്പനിയുടെ തുടക്കം. പിന്നീട് സ്ത്രീകൾക്കുവേണ്ടിയുള്ള സ്പോർട്സ്വെയർ നിർമിച്ചു. കമ്പനിയുടെ ആദ്യ പെർഫ്യൂമായ ചാനൽ നന്പർ 5 പുറത്തിറക്കിയത് 1921ലാണ്. കമ്പനിയുടെ സ്ഥാപകനായ ഗ്രബിയേലെ ചാനൽ അഞ്ചു തവണ പരീക്ഷിച്ചതിനുശേഷമാണ് ഈ പെർഫ്യൂം പുറത്തിറക്കിയത്. അതാണ് നന്പർ 5 എന്ന പേര് നല്കാൻ കാരണം.
സ്വകാര്യകമ്പനിയായ ചാനൽ, പുരുഷന്മാർക്കുള്ള സ്യൂട്ടുകൾ, ഹാൻഡ്ബാഗുകൾ, നം.5 പെർഫ്യൂമുകൾ എന്നിവയിലൂടെയാണ് ഫാഷൻ മേഖലയിൽ കുതിപ്പു തുടങ്ങിയത്.
1910ൽ തൊപ്പികൾ നിർമിച്ചാണ് ചാനൽ എന്ന കന്പനിയുടെ തുടക്കം. പിന്നീട് സ്ത്രീകൾക്കുവേണ്ടിയുള്ള സ്പോർട്സ്വെയർ നിർമിച്ചു. കമ്പനിയുടെ ആദ്യ പെർഫ്യൂമായ ചാനൽ നന്പർ 5 പുറത്തിറക്കിയത് 1921ലാണ്. കമ്പനിയുടെ സ്ഥാപകനായ ഗ്രബിയേലെ ചാനൽ അഞ്ചു തവണ പരീക്ഷിച്ചതിനുശേഷമാണ് ഈ പെർഫ്യൂം പുറത്തിറക്കിയത്. അതാണ് നന്പർ 5 എന്ന പേര് നല്കാൻ കാരണം.
സ്വകാര്യകമ്പനിയായ ചാനൽ, പുരുഷന്മാർക്കുള്ള സ്യൂട്ടുകൾ, ഹാൻഡ്ബാഗുകൾ, നം.5 പെർഫ്യൂമുകൾ എന്നിവയിലൂടെയാണ് ഫാഷൻ മേഖലയിൽ കുതിപ്പു തുടങ്ങിയത്.