ന്യൂഡൽഹി: പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ ഓഹരികൾ തത്കാലം വിൽക്കേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ തീരുമാനിച്ചു. പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട് സർക്കാർ നല്കും. വിമാനക്കമ്പനിയുടെ 76 ശതമാനം ഓഹരികൾ സ്വാകര്യവത്കരിക്കാനുള്ള ശ്രമത്തിന് സമ്മതമറിയിച്ച് ആരും മുന്നോട്ടുവരാത്ത സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം.
ദൈനംദിനപ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട് നല്കുന്നതിനൊപ്പം പുതിയ വിമാനങ്ങൾ വാങ്ങാനും സർക്കാർ ധനസഹായം നല്കും. കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ അഭാവത്തിൽ പകരം ചുമതലയുള്ള പീയുഷ് ഗോയലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടത്തിയ കേന്ദ്രമന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. വ്യോമയാന മന്ത്രി സുരേഷ് പ്രഭു, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഇപ്പോൾ മികച്ച രീതിയിൽ എയർ ഇന്ത്യ പ്രവർത്തിക്കുന്നുണ്ട്. ഒരു വിമാനം പോലും യാത്രക്കാരില്ലാതെ സർവീസ് നടത്തുന്നില്ല. ചെലവു ചുരുക്കൽ പ്രക്രിയകൂടി മികച്ചതായാൽ എയർ ഇന്ത്യക്ക് പ്രവർത്തനക്ഷമത കൈവരിക്കാനാകും. ഇപ്പോൾ എടുത്തുചാടി സ്വകാര്യവത്കരിക്കേണ്ട ആവശ്യമില്ല- മന്ത്രിസഭായോഗം വിലയിരുത്തി.
എയർ ഇന്ത്യ മികച്ച മുന്നേറ്റം കാഴ്ചവച്ചാൽ കമ്പനിയുടെ ഓഹരികൾ വില്പനയ്ക്കു വയ്ക്കാൻ കേന്ദ്ര സർക്കാരിനു പദ്ധതിയുണ്ട്. പ്രാഥമിക ഓഹരിവില്പനയ്ക്കു മുന്പ് ചില നിബന്ധനകൾ എയർ ഇന്ത്യ പാലിക്കണം. അത് പൂർത്തിയായാൽ പ്രാരംഭ ഓഹരിവില്പന നടത്തി ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യാനാണ് തീരുമാനം.
ദൈനംദിനപ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട് നല്കുന്നതിനൊപ്പം പുതിയ വിമാനങ്ങൾ വാങ്ങാനും സർക്കാർ ധനസഹായം നല്കും. കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ അഭാവത്തിൽ പകരം ചുമതലയുള്ള പീയുഷ് ഗോയലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടത്തിയ കേന്ദ്രമന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. വ്യോമയാന മന്ത്രി സുരേഷ് പ്രഭു, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഇപ്പോൾ മികച്ച രീതിയിൽ എയർ ഇന്ത്യ പ്രവർത്തിക്കുന്നുണ്ട്. ഒരു വിമാനം പോലും യാത്രക്കാരില്ലാതെ സർവീസ് നടത്തുന്നില്ല. ചെലവു ചുരുക്കൽ പ്രക്രിയകൂടി മികച്ചതായാൽ എയർ ഇന്ത്യക്ക് പ്രവർത്തനക്ഷമത കൈവരിക്കാനാകും. ഇപ്പോൾ എടുത്തുചാടി സ്വകാര്യവത്കരിക്കേണ്ട ആവശ്യമില്ല- മന്ത്രിസഭായോഗം വിലയിരുത്തി.
എയർ ഇന്ത്യ മികച്ച മുന്നേറ്റം കാഴ്ചവച്ചാൽ കമ്പനിയുടെ ഓഹരികൾ വില്പനയ്ക്കു വയ്ക്കാൻ കേന്ദ്ര സർക്കാരിനു പദ്ധതിയുണ്ട്. പ്രാഥമിക ഓഹരിവില്പനയ്ക്കു മുന്പ് ചില നിബന്ധനകൾ എയർ ഇന്ത്യ പാലിക്കണം. അത് പൂർത്തിയായാൽ പ്രാരംഭ ഓഹരിവില്പന നടത്തി ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യാനാണ് തീരുമാനം.