തിരുവനന്തപുരം: കഴിഞ്ഞ ഏഴു വർഷമായി വരുമാനവർധനയേക്കാൾ താഴെയാണ് നികുതിയുടെ വർധനവയെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ജിഎസ്ടിയുമായി ബന്ധപ്പെട്ട് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാർ വളരെ സാഹസികമായ ധനനയമാണ് ഇപ്പോൾ പിന്തുടരുന്നത്. ഈ സാഹചര്യത്തിൽ സർക്കാരിനു ലഭിക്കേണ്ട നികുതിയും പലിശയും കൃത്യമായി ലഭിക്കണം. ഇതു സംബന്ധിച്ച് ചർച്ചകൾ നടത്താമെന്നും മറ്റു നിയമനടപടികളിലേക്ക് ഉടൻ കടക്കില്ലെന്നും തോമസ് ഐസക് പറഞ്ഞു.
സംസ്ഥാനത്തു വർധിച്ചുവരുന്ന അനധികൃത കച്ചവടം തടയുന്നതിനായി സ്വർണത്തിന് ഇ- വേ ബിൽ നടപ്പിലാക്കും. അതുവഴി പുറത്തുനിന്നുള്ള അനധികൃത കച്ചവടക്കാരെ കണ്ടെത്താൻ സാധിക്കും. അങ്ങനെയുള്ളവരെ കണ്ടെത്തിക്കഴിഞ്ഞാൽ അവർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കും.
സ്വർണവ്യാപാരികളുടെ പൂർണ പിന്തുണയുണ്ടെങ്കിൽ മാത്രമേ ഇതു സാധ്യമാവുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. വീടുകളിലെത്തി പഴയ സ്വർണം ശേഖരിച്ച് പകരം പുതിയ ആഭരണങ്ങൾ നൽകുന്ന ഒരു സംഘമാണ് നികുതി ചോർച്ചയുടെ പ്രധാന കാരണമെന്ന് വ്യാപാരികൾ അഭിപ്രായപ്പെട്ടു. വിഷയത്തേക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാമെന്നും മന്ത്രി പറഞ്ഞു.
നികുതി അടയ്ക്കാതെ ഏഴായിരത്തോളം സ്വർണാഭരണ വ്യവസായികളാണ് അനധികൃതമായി കച്ചവടം നടത്തുന്നതെന്നും ഇവർക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നും എകെജിഎസ്എംഎ പ്രസിഡന്റ് ഡോ.ബി. ഗോവിന്ദൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. എകെജിഎസ്എംഎ ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, സംസ്ഥാന ഖജാൻജി എസ്.അബ്ദുൾ നാസർ, ഗുലാത്തി ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ ഡയറക്ടർ ഡോ.ഡി. നാരായണ, സംഘടനാ സെക്രട്ടറി കെ.ഗണേഷ് ആറ്റിങ്ങൽ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്നു നടന്ന സെമിനാറിൽ പി.എസ്. കിരണ് ലാൽ, ഡോ. എൻ. രാമലിംഗം, ഡോ. തോമസ് ജേക്കബ്, കെ. സുരേഷ, എസ്. സുരേഷ്, എസ്. സന്ദീപ് കുമാർ, ബി.എസ്. അജിത് കുമാർ, വെങ്കിട്ടറാം അയ്യർ തുടങ്ങിയവർ പ്രബന്ധം അവതരിപ്പിച്ചു.
സംസ്ഥാന സർക്കാർ വളരെ സാഹസികമായ ധനനയമാണ് ഇപ്പോൾ പിന്തുടരുന്നത്. ഈ സാഹചര്യത്തിൽ സർക്കാരിനു ലഭിക്കേണ്ട നികുതിയും പലിശയും കൃത്യമായി ലഭിക്കണം. ഇതു സംബന്ധിച്ച് ചർച്ചകൾ നടത്താമെന്നും മറ്റു നിയമനടപടികളിലേക്ക് ഉടൻ കടക്കില്ലെന്നും തോമസ് ഐസക് പറഞ്ഞു.
സംസ്ഥാനത്തു വർധിച്ചുവരുന്ന അനധികൃത കച്ചവടം തടയുന്നതിനായി സ്വർണത്തിന് ഇ- വേ ബിൽ നടപ്പിലാക്കും. അതുവഴി പുറത്തുനിന്നുള്ള അനധികൃത കച്ചവടക്കാരെ കണ്ടെത്താൻ സാധിക്കും. അങ്ങനെയുള്ളവരെ കണ്ടെത്തിക്കഴിഞ്ഞാൽ അവർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കും.
സ്വർണവ്യാപാരികളുടെ പൂർണ പിന്തുണയുണ്ടെങ്കിൽ മാത്രമേ ഇതു സാധ്യമാവുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. വീടുകളിലെത്തി പഴയ സ്വർണം ശേഖരിച്ച് പകരം പുതിയ ആഭരണങ്ങൾ നൽകുന്ന ഒരു സംഘമാണ് നികുതി ചോർച്ചയുടെ പ്രധാന കാരണമെന്ന് വ്യാപാരികൾ അഭിപ്രായപ്പെട്ടു. വിഷയത്തേക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാമെന്നും മന്ത്രി പറഞ്ഞു.
നികുതി അടയ്ക്കാതെ ഏഴായിരത്തോളം സ്വർണാഭരണ വ്യവസായികളാണ് അനധികൃതമായി കച്ചവടം നടത്തുന്നതെന്നും ഇവർക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നും എകെജിഎസ്എംഎ പ്രസിഡന്റ് ഡോ.ബി. ഗോവിന്ദൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. എകെജിഎസ്എംഎ ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, സംസ്ഥാന ഖജാൻജി എസ്.അബ്ദുൾ നാസർ, ഗുലാത്തി ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ ഡയറക്ടർ ഡോ.ഡി. നാരായണ, സംഘടനാ സെക്രട്ടറി കെ.ഗണേഷ് ആറ്റിങ്ങൽ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്നു നടന്ന സെമിനാറിൽ പി.എസ്. കിരണ് ലാൽ, ഡോ. എൻ. രാമലിംഗം, ഡോ. തോമസ് ജേക്കബ്, കെ. സുരേഷ, എസ്. സുരേഷ്, എസ്. സന്ദീപ് കുമാർ, ബി.എസ്. അജിത് കുമാർ, വെങ്കിട്ടറാം അയ്യർ തുടങ്ങിയവർ പ്രബന്ധം അവതരിപ്പിച്ചു.