ഫ്രാങ്ക്ഫർട്ട്: ഫോക്സ്വാഗൺ ഡീസൽ മലിനീകരണ തട്ടിപ്പുകേസിൽ ഔഡി ചീഫ് എക്സിക്യൂട്ടീവ് റൂപ്പർട്ട് സ്റ്റാഡ്ലറിനെ അറസ്റ്റ് ചെയ്തു. മാതൃകമ്പനിയായ ഫോക്സ്വാഗണിനെതിരേയുള്ള മലിനീകരണ തട്ടിപ്പു കേസിൽ തെളിവുകൾ നശിപ്പിക്കാനിടയുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചായിരുന്നു അറസ്റ്റ്.
കഴിഞ്ഞയാഴ്ച സ്റ്റാഡ്ലറുടെ വസതിയിൽ നടത്തിയ റെയ്ഡിനുശേഷമാണ് നാടകീയ മാറ്റങ്ങൾ കേസിലുണ്ടായത്. യൂറോപ്പിൽ വിറ്റഴിച്ച കാറുകളിൽ മലിനീകരണം കുറച്ചുകാണിക്കാനുള്ള സോഫ്റ്റ്വേർ ഘടിപ്പിക്കുന്നതിന് അനുമതി നല്കിയതിന്റെ രേഖകൾ ഇവിടെനിന്നു ലഭിച്ചെന്നാണ് പ്രോസിക്യൂഷന്റെ വാദം.
2015ൽ സോഫ്റ്റ്വേർ ഉപയോഗിച്ച് മലിനീകരണം കുറച്ചുകാണിച്ചെന്ന് ഫോക്സ്വാഗൺ ശരിവച്ചതു മുതൽ കമ്പനിയുടെ തളർച്ച തുടങ്ങിയതാണ്. ഇതേത്തുടർന്ന് ഫോക്വാഗൺ ഗ്രൂപ്പിന്റെ കാർ ബ്രാൻഡുകളായ ഒൗഡി, പോർഷെ, സ്കോഡ, സീറ്റ് എന്നിവയുടെയും വില്പന താഴ്ന്നിരുന്നു.
കഴിഞ്ഞയാഴ്ച സ്റ്റാഡ്ലറുടെ വസതിയിൽ നടത്തിയ റെയ്ഡിനുശേഷമാണ് നാടകീയ മാറ്റങ്ങൾ കേസിലുണ്ടായത്. യൂറോപ്പിൽ വിറ്റഴിച്ച കാറുകളിൽ മലിനീകരണം കുറച്ചുകാണിക്കാനുള്ള സോഫ്റ്റ്വേർ ഘടിപ്പിക്കുന്നതിന് അനുമതി നല്കിയതിന്റെ രേഖകൾ ഇവിടെനിന്നു ലഭിച്ചെന്നാണ് പ്രോസിക്യൂഷന്റെ വാദം.
2015ൽ സോഫ്റ്റ്വേർ ഉപയോഗിച്ച് മലിനീകരണം കുറച്ചുകാണിച്ചെന്ന് ഫോക്സ്വാഗൺ ശരിവച്ചതു മുതൽ കമ്പനിയുടെ തളർച്ച തുടങ്ങിയതാണ്. ഇതേത്തുടർന്ന് ഫോക്വാഗൺ ഗ്രൂപ്പിന്റെ കാർ ബ്രാൻഡുകളായ ഒൗഡി, പോർഷെ, സ്കോഡ, സീറ്റ് എന്നിവയുടെയും വില്പന താഴ്ന്നിരുന്നു.