കൊച്ചി: സിമന്റിനും കന്പിക്കും വില കുതിച്ചുയർന്നു. സിമന്റ് ചാക്കിന് 20 മുതൽ 60 രൂപ വരെയാണു വർധന. പ്രമുഖ ബ്രാൻഡുകളായ ജെഎസ്ഡബ്ല്യു, ശങ്കർ, ചെട്ടിനാട്, ഡാൽമിയ, അംബുജ, എസിസി, അൾട്രാടെക് എന്നിവയെല്ലാം വില കൂട്ടി. 360 രൂപയ്ക്കു ലഭിച്ചിരുന്ന അന്‍പതു കിലോയുടെ ചാക്കിന് ഇപ്പോൾ 410 രൂപയാണു വില. കഴിഞ്ഞ വർഷത്തെ വിലയിൽനിന്നു 40 ശതമാനമാണ് ഇപ്പോഴുണ്ടായിട്ടുള്ള വർധന.
കിലോയ്ക്കു പത്തു രൂപ മുതലാണു കന്പിക്കു വില വർധിച്ചത്. 44 രൂപയുണ്ടായിരുന്ന കന്പിവില ഇപ്പോൾ 56-60 രൂപയാണ്. ടാറ്റ പോലുള്ള ബ്രാൻഡഡ് കന്പികളുടെ വില 60നു മുകളിലെത്തി.
സിമന്റിനും കന്പിക്കും വില ഉയർന്നതോടെ നിർമാണമേഖല പ്രതിസന്ധിയിലായി. പൊതുമരാമത്തു ജോലികൾ, ഫ്ലാറ്റ് നിർമാണങ്ങൾ എന്നിവ മന്ദഗതിയിലാണ്. ഡിമാൻഡ് വർധിച്ചതാണു വില ഉയരാൻ കാരണമെന്നാണു സിമന്റ് കന്പനികളുടെ വിശദീകരണം. എന്നാൽ, കന്പനികൾ ഉത്പാദനം കുറച്ച് വില ഉയർത്തുകയാണുണ്ടായതെന്നു കോണ്ട്രാക്ടർമാരുടെ അസോസിയേഷനുകൾ ആരോപിച്ചു.
കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഡിമാൻഡ് വർധിച്ചിട്ടില്ല. വില വലിയതോതിൽ ഉയർന്നതിനാൽ മഴക്കാലത്തു സാധാരണനിലയിൽ നടക്കാറുള്ള നിർമാണപ്രവൃത്തികൾ നിശ്ചലമായെന്നും ഓൾ കേരള ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ എറണാകുളം ജില്ലാ സെക്രട്ടറി പി.വി. സ്റ്റീഫൻ പറഞ്ഞു. കരാർ ഏറ്റെടുത്തപ്പോഴുണ്ടായിരുന്ന വിലയിൽനിന്നു സിമന്റിനും കന്പിക്കും വില വൻതോതിൽ ഉയർന്നതു കരാറുകാർക്കു തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
സിമന്റിന്റെയും കന്പിയുടെയും വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ടു കേരള ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ ഇന്നു തിരുവനന്തപുരത്തു യോഗം നടത്തുന്നുണ്ട്.
കിലോയ്ക്കു പത്തു രൂപ മുതലാണു കന്പിക്കു വില വർധിച്ചത്. 44 രൂപയുണ്ടായിരുന്ന കന്പിവില ഇപ്പോൾ 56-60 രൂപയാണ്. ടാറ്റ പോലുള്ള ബ്രാൻഡഡ് കന്പികളുടെ വില 60നു മുകളിലെത്തി.
സിമന്റിനും കന്പിക്കും വില ഉയർന്നതോടെ നിർമാണമേഖല പ്രതിസന്ധിയിലായി. പൊതുമരാമത്തു ജോലികൾ, ഫ്ലാറ്റ് നിർമാണങ്ങൾ എന്നിവ മന്ദഗതിയിലാണ്. ഡിമാൻഡ് വർധിച്ചതാണു വില ഉയരാൻ കാരണമെന്നാണു സിമന്റ് കന്പനികളുടെ വിശദീകരണം. എന്നാൽ, കന്പനികൾ ഉത്പാദനം കുറച്ച് വില ഉയർത്തുകയാണുണ്ടായതെന്നു കോണ്ട്രാക്ടർമാരുടെ അസോസിയേഷനുകൾ ആരോപിച്ചു.
കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഡിമാൻഡ് വർധിച്ചിട്ടില്ല. വില വലിയതോതിൽ ഉയർന്നതിനാൽ മഴക്കാലത്തു സാധാരണനിലയിൽ നടക്കാറുള്ള നിർമാണപ്രവൃത്തികൾ നിശ്ചലമായെന്നും ഓൾ കേരള ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ എറണാകുളം ജില്ലാ സെക്രട്ടറി പി.വി. സ്റ്റീഫൻ പറഞ്ഞു. കരാർ ഏറ്റെടുത്തപ്പോഴുണ്ടായിരുന്ന വിലയിൽനിന്നു സിമന്റിനും കന്പിക്കും വില വൻതോതിൽ ഉയർന്നതു കരാറുകാർക്കു തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
സിമന്റിന്റെയും കന്പിയുടെയും വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ടു കേരള ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ ഇന്നു തിരുവനന്തപുരത്തു യോഗം നടത്തുന്നുണ്ട്.