കൊച്ചി: മലയാളി ഉടമസ്ഥതയിലുള്ള പേയ്മെന്റ് ആപ്പായ ചില്ലറിനെ ഫോണ് നന്പർ സെർച്ച് എൻജിനായ ട്രൂ കോളർ ഏറ്റെടുത്തു. കരാർ അനുസരിച്ച് ചില്ലറിന്റെ മുഴുവൻ ജീവനക്കാരും ഇനി ട്രൂ കോളറിന്റെ ഭാഗമാകും. ചില്ലർ സിഇഒ സോണി ജോയി ട്രൂ കോളർ വൈസ് പ്രസിഡന്റാകും. ട്രൂ കോളർ കഴിഞ്ഞ വർഷം അവതരിപ്പിച്ച ട്രൂ കോളർ പേയ്ക്ക് മികച്ച പ്രതികരണമാണ് ഇന്ത്യയിൽ ലഭിക്കുന്നത്.
ചില്ലറിന്റെ ഏറ്റെടുക്കലിലൂടെ ഇതു വിപുലീകരിക്കാനാണ് കന്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്നു പേയ്മെന്റ് ആപ്പുകളിൽ ഒന്നായി മാറുകയെന്നതും കന്പനി ലക്ഷ്യമിടുന്നു. എന്നാൽ എത്ര രൂപയ്ക്കാണ് ഏറ്റെടുക്കൽ നടന്നതെന്ന് കന്പനി അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
സ്വീഡനിലെ സ്റ്റോക്ക്ഹോം ആസ്ഥാനമായി 2009 മുതലാണ് ട്രൂകോളർ പ്രവർത്തിച്ചു തുടങ്ങിയത്. ഏറ്റെടുക്കൽ നടന്നതോടെ ട്രൂ കോളറിൽ ഇനി പേയ്മെന്റ്, ബാങ്ക് ട്രാൻസ്ഫർ ഓപ്ഷനുകൾ വരും.
മലയാളികളായ സോണി ജോയി, അനൂപ് ശങ്കർ, മുഹമ്മദ് ഗാലിബ്, ലിഷോയ് ഭാസ്കർ തുടങ്ങിയവർ ചേർന്ന് 2013 ലാണ് ചില്ലർ ആരംഭിച്ചത്.
കേരളവും മുംബൈയും ആസ്ഥാനമാക്കിയായിരുന്നു പ്രവർത്തനം.
ചില്ലറിന്റെ ഏറ്റെടുക്കലിലൂടെ ഇതു വിപുലീകരിക്കാനാണ് കന്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്നു പേയ്മെന്റ് ആപ്പുകളിൽ ഒന്നായി മാറുകയെന്നതും കന്പനി ലക്ഷ്യമിടുന്നു. എന്നാൽ എത്ര രൂപയ്ക്കാണ് ഏറ്റെടുക്കൽ നടന്നതെന്ന് കന്പനി അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
സ്വീഡനിലെ സ്റ്റോക്ക്ഹോം ആസ്ഥാനമായി 2009 മുതലാണ് ട്രൂകോളർ പ്രവർത്തിച്ചു തുടങ്ങിയത്. ഏറ്റെടുക്കൽ നടന്നതോടെ ട്രൂ കോളറിൽ ഇനി പേയ്മെന്റ്, ബാങ്ക് ട്രാൻസ്ഫർ ഓപ്ഷനുകൾ വരും.
മലയാളികളായ സോണി ജോയി, അനൂപ് ശങ്കർ, മുഹമ്മദ് ഗാലിബ്, ലിഷോയ് ഭാസ്കർ തുടങ്ങിയവർ ചേർന്ന് 2013 ലാണ് ചില്ലർ ആരംഭിച്ചത്.
കേരളവും മുംബൈയും ആസ്ഥാനമാക്കിയായിരുന്നു പ്രവർത്തനം.