ന്യൂഡൽഹി: അടൽ പെൻഷൻ യോജന(എപിവൈ)യുടെ കീഴിലുള്ള പെൻഷൻ പരിധി 10,000 രൂപയാക്കി ഉയർത്തണമെന്നുള്ള നിർദേശം കേന്ദ്രസർക്കാർ പരിഗണിക്കും. നിലവിൽ പ്രതിമാസം 5,000 രൂപ എന്ന സ്ലാബ് 10,000 രൂപ ആയി ഉയർത്താനാണ് തീരുമാനം. എപിവൈയുടെ ശിപാർശ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അഥോറിറ്റി കേന്ദ്ര ധനമന്ത്രാലയത്തിന് അയച്ചിട്ടുണ്ട്.
പ്രതിമാസം 1000-5000 രൂപയ്ക്കിടയിൽ അഞ്ചു പെൻഷൻ സ്ലാബുകളാണുള്ളത്. നിരവധി പേർ ഇത് മതിയായ പെൻഷനല്ല എന്ന് ചൂണ്ടിക്കാട്ടിയതു കണക്കിലെടുത്താണ് സർക്കാർ സ്ലാബ് പുതുക്കി നിശ്ചയിക്കാനൊരുങ്ങുന്നത്.
നിലവിൽ 18-40 വയസ് പ്രായത്തിലാണ് എപിവൈയിൽ അംഗമാകാൻ കഴിയുക. ഇത് 50 വയസുവരെയായി ഉയർത്താനും തീരുമാനമുണ്ട്. അംഗങ്ങളുടെ എണ്ണം ഉയർത്തുന്നതിനുവേണ്ടിയാണ് ഈ തീരുമാനം. അതുവരെ 1.02 കോടി പേരാണ് അടൽ പെൻഷൻ യോജനയിൽ അംഗങ്ങളായുള്ളത്. 2017-18 കാലയളവിൽ ഈ സ്കീമിൽ 50 ലക്ഷം പേരെ ചേർക്കാൻ പിഎഫ്ആർഡിഎക്കു കഴിഞ്ഞിരുന്നു. നടപ്പു സാന്പത്തികവർഷം 60-70 ലക്ഷം പേരേകൂടി ചേർക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതിമാസം 1000-5000 രൂപയ്ക്കിടയിൽ അഞ്ചു പെൻഷൻ സ്ലാബുകളാണുള്ളത്. നിരവധി പേർ ഇത് മതിയായ പെൻഷനല്ല എന്ന് ചൂണ്ടിക്കാട്ടിയതു കണക്കിലെടുത്താണ് സർക്കാർ സ്ലാബ് പുതുക്കി നിശ്ചയിക്കാനൊരുങ്ങുന്നത്.
നിലവിൽ 18-40 വയസ് പ്രായത്തിലാണ് എപിവൈയിൽ അംഗമാകാൻ കഴിയുക. ഇത് 50 വയസുവരെയായി ഉയർത്താനും തീരുമാനമുണ്ട്. അംഗങ്ങളുടെ എണ്ണം ഉയർത്തുന്നതിനുവേണ്ടിയാണ് ഈ തീരുമാനം. അതുവരെ 1.02 കോടി പേരാണ് അടൽ പെൻഷൻ യോജനയിൽ അംഗങ്ങളായുള്ളത്. 2017-18 കാലയളവിൽ ഈ സ്കീമിൽ 50 ലക്ഷം പേരെ ചേർക്കാൻ പിഎഫ്ആർഡിഎക്കു കഴിഞ്ഞിരുന്നു. നടപ്പു സാന്പത്തികവർഷം 60-70 ലക്ഷം പേരേകൂടി ചേർക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.