മുംബൈ: ഐസിഐസിഐ ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ചന്ദ കോച്ചറിനുമേൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) പിഴ ചുമത്തിയേക്കും. അതേസമയം രാജി ആവശ്യപ്പെടാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. കുറ്റക്കാരിയെന്നു തെളിഞ്ഞാൽ മാത്രമേ സെബിയുടെ നടപടിയുണ്ടാകൂ.
സെബി നിയമങ്ങളനുസരിച്ച് പരമാവധി 25 കോടി രൂപ വരെ പിഴശിക്ഷയോ, നേടിയതിന്റെ മൂന്നു മടങ്ങ് അടയ്ക്കുകയോ ചെയ്യേണ്ടിവരും. എന്നാൽ, കോച്ചറിന്റെ കേസിൽ പിഴ എത്രയെന്നുള്ളത് സെബിയുടെ അഡ്ജുഡിക്കേറ്റിംഗ് ഓഫീസറുടെ തീരുമാനം പോലെയിരിക്കും. അതേസമയം, സിഇഒ സ്ഥാനം രാജിവയ്ക്കുന്നതിനു നിർദേശിക്കാൻ സെബിക്ക് അധികാരമില്ല.
ഭർത്താവ് ദീപക് കോച്ചർ, വീഡിയോകോൺ മേധാവി വേണുഗോപാൽ ധൂത് എന്നിവരുമായി ബാങ്കിന്റെ ഇടപാടുകൾ ആരാഞ്ഞുകൊണ്ട് മേയ് 24ന് സെബി ചന്ദ കോച്ചറിനു കത്തയച്ചിരുന്നു. മറുപടി നല്കാനുള്ള അവസാന ദിവസം വെള്ളിയാഴ്ച ആയിരുന്നിട്ടും മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ അടുത്ത നടപടികളിലേക്കു നീങ്ങാനാണ് സെബിയുടെ തീരുമാനം.
അതേസമയം, ബാങ്കിന്റെ തലപ്പത്ത് മാറ്റങ്ങളുണ്ട്. മൂന്നു വർഷത്തെ കാലാവധി പൂർത്തിയാക്കി ഐസിഐസിഐ ബാങ്ക് ചെയർമാൻ എം.കെ. ശർമ ഈ മാസം 30ന് സ്ഥാനമൊഴിയും. 70 വയസ് പിന്നിട്ട സ്വതന്ത്ര ഡയറക്ടർമാരെ ചെയർമാൻ സ്ഥാനത്തേക്കു പരിഗണിക്കേണ്ട എന്ന ആർബിഐ നിർദേശത്തിൽ ശർമയെ വീണ്ടും നിയമിക്കാൻ കഴിയില്ല. അതേസമയം, പുതിയ ചെയർമാനെ കണ്ടെത്താൻ ഇതുവരെ ബാങ്കിനു കഴിഞ്ഞിട്ടില്ല. സിഇഒ ചന്ദ കോച്ചറിന്റെ കാലാവധി 2019 മാർച്ചിൽ അവസാനിക്കും.
സെബി നിയമങ്ങളനുസരിച്ച് പരമാവധി 25 കോടി രൂപ വരെ പിഴശിക്ഷയോ, നേടിയതിന്റെ മൂന്നു മടങ്ങ് അടയ്ക്കുകയോ ചെയ്യേണ്ടിവരും. എന്നാൽ, കോച്ചറിന്റെ കേസിൽ പിഴ എത്രയെന്നുള്ളത് സെബിയുടെ അഡ്ജുഡിക്കേറ്റിംഗ് ഓഫീസറുടെ തീരുമാനം പോലെയിരിക്കും. അതേസമയം, സിഇഒ സ്ഥാനം രാജിവയ്ക്കുന്നതിനു നിർദേശിക്കാൻ സെബിക്ക് അധികാരമില്ല.
ഭർത്താവ് ദീപക് കോച്ചർ, വീഡിയോകോൺ മേധാവി വേണുഗോപാൽ ധൂത് എന്നിവരുമായി ബാങ്കിന്റെ ഇടപാടുകൾ ആരാഞ്ഞുകൊണ്ട് മേയ് 24ന് സെബി ചന്ദ കോച്ചറിനു കത്തയച്ചിരുന്നു. മറുപടി നല്കാനുള്ള അവസാന ദിവസം വെള്ളിയാഴ്ച ആയിരുന്നിട്ടും മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ അടുത്ത നടപടികളിലേക്കു നീങ്ങാനാണ് സെബിയുടെ തീരുമാനം.
അതേസമയം, ബാങ്കിന്റെ തലപ്പത്ത് മാറ്റങ്ങളുണ്ട്. മൂന്നു വർഷത്തെ കാലാവധി പൂർത്തിയാക്കി ഐസിഐസിഐ ബാങ്ക് ചെയർമാൻ എം.കെ. ശർമ ഈ മാസം 30ന് സ്ഥാനമൊഴിയും. 70 വയസ് പിന്നിട്ട സ്വതന്ത്ര ഡയറക്ടർമാരെ ചെയർമാൻ സ്ഥാനത്തേക്കു പരിഗണിക്കേണ്ട എന്ന ആർബിഐ നിർദേശത്തിൽ ശർമയെ വീണ്ടും നിയമിക്കാൻ കഴിയില്ല. അതേസമയം, പുതിയ ചെയർമാനെ കണ്ടെത്താൻ ഇതുവരെ ബാങ്കിനു കഴിഞ്ഞിട്ടില്ല. സിഇഒ ചന്ദ കോച്ചറിന്റെ കാലാവധി 2019 മാർച്ചിൽ അവസാനിക്കും.