വിപണി വിശേഷം / കെ.ബി. ഉദയഭാനു
ഷീറ്റിന്റെ വിലയിടിവ് കർഷകരെ ടാപ്പിംഗിൽനിന്നു പിന്തിരിപ്പിക്കുന്നു, കാലാവസ്ഥ പ്രയോജനപ്പെടുത്താനാവാതെ തോട്ടംമേഖല പ്രതിസന്ധിയിൽ. കാലവർഷത്തിനിടയിലും നാളികേരോത്പന്നങ്ങൾക്കു തിരിച്ചടി. ഏലക്ക ലേലത്തിന് ഇറക്കാൻ ഉത്പാദകർ ഉത്സാഹിച്ചു. ആഭ്യന്തര വിദേശ ഡിമാൻഡ് മങ്ങിയത് കുരുമുളകിനെ വീണ്ടും തളർത്തി. സ്വർണം മികവിനു ശ്രമം തുടങ്ങി.
റബർ
ടാപ്പിംഗിന് അനുകൂല കാലാവസ്ഥയെങ്കിലും ഒട്ടുമിക്ക തോട്ടങ്ങളിലും ഉത്പാദകർ റബർ വെട്ടിന് ഇനിയും ഉത്സാഹം കാണിച്ചില്ല. ഷീറ്റിന്റെയും ലാറ്റക്സിന്റെയും വിലത്തകർച്ചയാണ് ടാപ്പിംഗിൽനിന്നുപിന്തിരിപ്പിച്ചത്. വ്യവസായികൾ താഴ്ന്ന നിരക്കിൽ ചരക്ക് ശേഖരിക്കാൻ പല അവസരത്തിലും ശ്രമിച്ചു. ഷീറ്റ് ക്ഷാമം രൂക്ഷമാണെങ്കിലും ടയർ കന്പനികളും ചെറുകിട വ്യവസായികളും നിരക്ക് താഴ്ത്തി ക്വട്ടേഷനിറക്കി. ടയർ നിർമാതാക്കൾ നാലാം ഗ്രേഡിന്റെ വില 12,550 ലേക്ക് താഴ്ത്തി. അഞ്ചാം ഗ്രേഡ് റബർ 12,300 രൂപയിലാണ്. ടാപ്പിംഗ് രംഗത്തെ മാന്ദ്യം മൂലം വ്യവസായികൾ ലാറ്റക്സിന് പരക്കം പായുന്നുണ്ട്. എന്നാൽ, അവർ 8600ൽ കൂടിയ വില നല്കാൻ തയാറായില്ല. മഴ കനക്കുന്ന സാഹചര്യത്തിൽ ഈയാഴ്ച ഉത്പാദകർ തോട്ടങ്ങളിൽനിന്ന് അകന്നുനിൽക്കും.
അന്താരാഷ്ട്ര റബർ മാർക്കറ്റ് അല്പം തളർച്ചയിലാണ്. ചൈനീസ് ടയറിന് അമേരിക്ക ഉയർന്ന ഡ്യൂട്ടി ഏർപ്പെടുത്താനുള്ള നീക്കങ്ങൾ കയറ്റുമതിയെ ബാധിക്കുമെന്ന ആശങ്കയിലാണ് വ്യവസായികൾ. യെൻ-ഡോളർ വിനിമയനിരക്കിലെ ചാഞ്ചാട്ടം ടോക്കോമിൽ ഓപ്പറേറ്റർമാരെ ലാഭമെടുപ്പിനു പ്രേരിപ്പിച്ചു. വിദേശത്തെ തളർച്ച ഇന്ത്യൻ അവധിവ്യാപാരത്തിലും റബറിൽ സമ്മർദമുളവാക്കി.
നാളികേരം
സംസ്ഥാനത്ത് മണ്സൂണ് സജീവമായെങ്കിലും ഉത്പാദകരുടെ പ്രതീക്ഷയ്ക്കൊത്ത് കൊപ്രവില ഉയർന്നില്ല. കാലവർഷം കൊപ്ര സംസ്കരണം തടസപ്പെടുത്തുമെന്നതിനാൽ ഉയർന്ന വിലയ്ക്ക് ഉത്പന്നം കൈമറാനാവുമെന്ന നിഗമനത്തിലാണ് കാർഷികമേഖല. ഇതിനിടെ മില്ലുകാരുടെ കണക്കുകൂട്ടലിനൊപ്പം വെളിച്ചെണ്ണയ്ക്ക് ലോക്കൽ ഡിമാൻഡ് ഉയരാഞ്ഞത് സ്റ്റോക്ക് വിറ്റഴിക്കാൻ മില്ലുകളെ പ്രേരിപ്പിച്ചു. തമിഴ്നാട്ടിൽ ഉടലെടുത്ത വില്പനസമ്മർദത്തെത്തുടർന്ന് രണ്ടാഴ്ചയ്ക്കിടെ എണ്ണവില 1000 രൂപ ഇടിഞ്ഞു. പോയവാരം 500 രൂപ താഴ്ന്ന് വെളിച്ചെണ്ണവില 16,900 രൂപയായി.
വിപണിയിലെ തളർച്ച മുൻ നിർത്തി മില്ലുകാർ കൊപ്ര സംഭരണം നിയന്ത്രിച്ചത് ഉത്പാദകരെ അല്പം പരിഭ്രാന്തരാക്കി. കൊച്ചിയിൽ കൊപ്ര 11,925 രൂപയിൽനിന്ന് 11,605 രൂപയായി. പെരുന്നാൾ അടുത്തതിനാൽ ഈ വാരം എണ്ണവില്പന പതിവിലും ഉയരുമെന്ന നിഗമനത്തിലാണ് വ്യാപാരരംഗം.
ഏലം
മഴയുടെ വരവ് ഏലത്തോട്ടങ്ങളെ കുളിരണിയിച്ചു. കാലാവസ്ഥാമാറ്റം മുൻനിർത്തി ഉത്പാദകർ കൃഷിയിലേക്ക് കൂടുതൽ ശ്രദ്ധചെലുത്താം. ഹൈറേഞ്ചിലെ സ്റ്റോക്കിസ്റ്റുകൾ ചരക്ക് വില്പനയ്ക്കിറക്കാൻ ഉത്സാഹിച്ചു. വിദേശ വാങ്ങലുകാർ പുതിയ സീസണിലെ ഏലക്കവരവിനായി കാത്തിരിക്കുന്നു. വരും മാസങ്ങളിൽ ഉത്തരേന്ത്യക്കാരും ലേലകേന്ദ്രങ്ങളിൽ പിടിമുറുക്കാം. മികച്ചയിനങ്ങൾ കിലോ 1250 രൂപയിലാണ്.
ചുക്ക്
വടക്കേ ഇന്ത്യയിൽ കാലവർഷം ശക്തമാകുന്നതോടെ ചുക്കിന് പുതിയ ഓർഡറുകൾ എത്തും. കേരളത്തിലെയും കർണാടകത്തിലെയും വ്യാപാരികൾ വിലക്കയറ്റത്തിനായി കാത്തിരിക്കുകയാണ്. ഇഞ്ചി വിളവെടുപ്പ് പൂർത്തിയായതിനാൽ ചുക്കുവില ഇടിയില്ലെന്നാണ് വ്യാപാരരംഗത്തുള്ളവരുടെ വിലയിരുത്തൽ. പെരുന്നാൾ കഴിയുന്നതോടെ ഗൾഫ് മേഖലയിൽനിന്ന് ഓർഡറുകൾ പ്രതീക്ഷിക്കാം. കൊച്ചിയിൽ വിവിധയിനം ചുക്ക് 14,500-15,500 രൂപയിലാണ്. ആഗോളവിപണിയിൽ ചൈനയും നൈജീരിയയും ചുക്ക് വില്നയ്ക്കിറക്കുന്നുണ്ട്.
കുരുമുളക്
കുരുമുളകിന് വീണ്ടും തളർച്ച നേരിട്ടു. ആഭ്യന്തര ആവശ്യക്കാരുടെ അഭാവം വിലയെ ബാധിച്ചു. വിദേശ മുളക് എത്തുമെന്നു വ്യക്തമായതോടെ ചരക്കുസംഭരണം വ്യവസായികൾ കുറച്ചത് ഓഫ് സീസണിലെ വിലക്കയറ്റത്തിനു തടസമായി.
അതേസമയം സ്റ്റോക്കിസ്റ്റുകൾ കാര്യമായി കുരുമുളക് വില്പനയ്ക്ക് ഇറക്കിയില്ല. വിദേശ വ്യാപാരരംഗത്തെ തളർച്ച മൂലം കയറ്റുമതിക്കാർ രംഗത്തുനിന്ന് അകന്നുനിന്നു. ഗാർബിൾഡ് മുളകുവില 400 രൂപ കുറഞ്ഞ് 38,000 രൂപയായി.
സ്വർണം
സ്വർണവില ഉയർന്നു. തുടർച്ചയായി ആറു ദിവസം 22,840 രൂപയിൽ നിലകൊണ്ട പവൻ വെള്ളിയാഴ്ച 22,920ലേക്കും ശനിയാഴ്ച 23,000ലേക്കും കയറി. ന്യൂയോർക്കിൽ സ്വർണവില ട്രോയ് ഒൗണ്സിന് 1299 ഡോളർ.
ഷീറ്റിന്റെ വിലയിടിവ് കർഷകരെ ടാപ്പിംഗിൽനിന്നു പിന്തിരിപ്പിക്കുന്നു, കാലാവസ്ഥ പ്രയോജനപ്പെടുത്താനാവാതെ തോട്ടംമേഖല പ്രതിസന്ധിയിൽ. കാലവർഷത്തിനിടയിലും നാളികേരോത്പന്നങ്ങൾക്കു തിരിച്ചടി. ഏലക്ക ലേലത്തിന് ഇറക്കാൻ ഉത്പാദകർ ഉത്സാഹിച്ചു. ആഭ്യന്തര വിദേശ ഡിമാൻഡ് മങ്ങിയത് കുരുമുളകിനെ വീണ്ടും തളർത്തി. സ്വർണം മികവിനു ശ്രമം തുടങ്ങി.
റബർ
ടാപ്പിംഗിന് അനുകൂല കാലാവസ്ഥയെങ്കിലും ഒട്ടുമിക്ക തോട്ടങ്ങളിലും ഉത്പാദകർ റബർ വെട്ടിന് ഇനിയും ഉത്സാഹം കാണിച്ചില്ല. ഷീറ്റിന്റെയും ലാറ്റക്സിന്റെയും വിലത്തകർച്ചയാണ് ടാപ്പിംഗിൽനിന്നുപിന്തിരിപ്പിച്ചത്. വ്യവസായികൾ താഴ്ന്ന നിരക്കിൽ ചരക്ക് ശേഖരിക്കാൻ പല അവസരത്തിലും ശ്രമിച്ചു. ഷീറ്റ് ക്ഷാമം രൂക്ഷമാണെങ്കിലും ടയർ കന്പനികളും ചെറുകിട വ്യവസായികളും നിരക്ക് താഴ്ത്തി ക്വട്ടേഷനിറക്കി. ടയർ നിർമാതാക്കൾ നാലാം ഗ്രേഡിന്റെ വില 12,550 ലേക്ക് താഴ്ത്തി. അഞ്ചാം ഗ്രേഡ് റബർ 12,300 രൂപയിലാണ്. ടാപ്പിംഗ് രംഗത്തെ മാന്ദ്യം മൂലം വ്യവസായികൾ ലാറ്റക്സിന് പരക്കം പായുന്നുണ്ട്. എന്നാൽ, അവർ 8600ൽ കൂടിയ വില നല്കാൻ തയാറായില്ല. മഴ കനക്കുന്ന സാഹചര്യത്തിൽ ഈയാഴ്ച ഉത്പാദകർ തോട്ടങ്ങളിൽനിന്ന് അകന്നുനിൽക്കും.
അന്താരാഷ്ട്ര റബർ മാർക്കറ്റ് അല്പം തളർച്ചയിലാണ്. ചൈനീസ് ടയറിന് അമേരിക്ക ഉയർന്ന ഡ്യൂട്ടി ഏർപ്പെടുത്താനുള്ള നീക്കങ്ങൾ കയറ്റുമതിയെ ബാധിക്കുമെന്ന ആശങ്കയിലാണ് വ്യവസായികൾ. യെൻ-ഡോളർ വിനിമയനിരക്കിലെ ചാഞ്ചാട്ടം ടോക്കോമിൽ ഓപ്പറേറ്റർമാരെ ലാഭമെടുപ്പിനു പ്രേരിപ്പിച്ചു. വിദേശത്തെ തളർച്ച ഇന്ത്യൻ അവധിവ്യാപാരത്തിലും റബറിൽ സമ്മർദമുളവാക്കി.
നാളികേരം
സംസ്ഥാനത്ത് മണ്സൂണ് സജീവമായെങ്കിലും ഉത്പാദകരുടെ പ്രതീക്ഷയ്ക്കൊത്ത് കൊപ്രവില ഉയർന്നില്ല. കാലവർഷം കൊപ്ര സംസ്കരണം തടസപ്പെടുത്തുമെന്നതിനാൽ ഉയർന്ന വിലയ്ക്ക് ഉത്പന്നം കൈമറാനാവുമെന്ന നിഗമനത്തിലാണ് കാർഷികമേഖല. ഇതിനിടെ മില്ലുകാരുടെ കണക്കുകൂട്ടലിനൊപ്പം വെളിച്ചെണ്ണയ്ക്ക് ലോക്കൽ ഡിമാൻഡ് ഉയരാഞ്ഞത് സ്റ്റോക്ക് വിറ്റഴിക്കാൻ മില്ലുകളെ പ്രേരിപ്പിച്ചു. തമിഴ്നാട്ടിൽ ഉടലെടുത്ത വില്പനസമ്മർദത്തെത്തുടർന്ന് രണ്ടാഴ്ചയ്ക്കിടെ എണ്ണവില 1000 രൂപ ഇടിഞ്ഞു. പോയവാരം 500 രൂപ താഴ്ന്ന് വെളിച്ചെണ്ണവില 16,900 രൂപയായി.
വിപണിയിലെ തളർച്ച മുൻ നിർത്തി മില്ലുകാർ കൊപ്ര സംഭരണം നിയന്ത്രിച്ചത് ഉത്പാദകരെ അല്പം പരിഭ്രാന്തരാക്കി. കൊച്ചിയിൽ കൊപ്ര 11,925 രൂപയിൽനിന്ന് 11,605 രൂപയായി. പെരുന്നാൾ അടുത്തതിനാൽ ഈ വാരം എണ്ണവില്പന പതിവിലും ഉയരുമെന്ന നിഗമനത്തിലാണ് വ്യാപാരരംഗം.
ഏലം
മഴയുടെ വരവ് ഏലത്തോട്ടങ്ങളെ കുളിരണിയിച്ചു. കാലാവസ്ഥാമാറ്റം മുൻനിർത്തി ഉത്പാദകർ കൃഷിയിലേക്ക് കൂടുതൽ ശ്രദ്ധചെലുത്താം. ഹൈറേഞ്ചിലെ സ്റ്റോക്കിസ്റ്റുകൾ ചരക്ക് വില്പനയ്ക്കിറക്കാൻ ഉത്സാഹിച്ചു. വിദേശ വാങ്ങലുകാർ പുതിയ സീസണിലെ ഏലക്കവരവിനായി കാത്തിരിക്കുന്നു. വരും മാസങ്ങളിൽ ഉത്തരേന്ത്യക്കാരും ലേലകേന്ദ്രങ്ങളിൽ പിടിമുറുക്കാം. മികച്ചയിനങ്ങൾ കിലോ 1250 രൂപയിലാണ്.
ചുക്ക്
വടക്കേ ഇന്ത്യയിൽ കാലവർഷം ശക്തമാകുന്നതോടെ ചുക്കിന് പുതിയ ഓർഡറുകൾ എത്തും. കേരളത്തിലെയും കർണാടകത്തിലെയും വ്യാപാരികൾ വിലക്കയറ്റത്തിനായി കാത്തിരിക്കുകയാണ്. ഇഞ്ചി വിളവെടുപ്പ് പൂർത്തിയായതിനാൽ ചുക്കുവില ഇടിയില്ലെന്നാണ് വ്യാപാരരംഗത്തുള്ളവരുടെ വിലയിരുത്തൽ. പെരുന്നാൾ കഴിയുന്നതോടെ ഗൾഫ് മേഖലയിൽനിന്ന് ഓർഡറുകൾ പ്രതീക്ഷിക്കാം. കൊച്ചിയിൽ വിവിധയിനം ചുക്ക് 14,500-15,500 രൂപയിലാണ്. ആഗോളവിപണിയിൽ ചൈനയും നൈജീരിയയും ചുക്ക് വില്നയ്ക്കിറക്കുന്നുണ്ട്.
കുരുമുളക്
കുരുമുളകിന് വീണ്ടും തളർച്ച നേരിട്ടു. ആഭ്യന്തര ആവശ്യക്കാരുടെ അഭാവം വിലയെ ബാധിച്ചു. വിദേശ മുളക് എത്തുമെന്നു വ്യക്തമായതോടെ ചരക്കുസംഭരണം വ്യവസായികൾ കുറച്ചത് ഓഫ് സീസണിലെ വിലക്കയറ്റത്തിനു തടസമായി.
അതേസമയം സ്റ്റോക്കിസ്റ്റുകൾ കാര്യമായി കുരുമുളക് വില്പനയ്ക്ക് ഇറക്കിയില്ല. വിദേശ വ്യാപാരരംഗത്തെ തളർച്ച മൂലം കയറ്റുമതിക്കാർ രംഗത്തുനിന്ന് അകന്നുനിന്നു. ഗാർബിൾഡ് മുളകുവില 400 രൂപ കുറഞ്ഞ് 38,000 രൂപയായി.
സ്വർണം
സ്വർണവില ഉയർന്നു. തുടർച്ചയായി ആറു ദിവസം 22,840 രൂപയിൽ നിലകൊണ്ട പവൻ വെള്ളിയാഴ്ച 22,920ലേക്കും ശനിയാഴ്ച 23,000ലേക്കും കയറി. ന്യൂയോർക്കിൽ സ്വർണവില ട്രോയ് ഒൗണ്സിന് 1299 ഡോളർ.