ന്യൂഡൽഹി: കള്ളപ്പണത്തിനെതിരായുള്ള യുദ്ധത്തിൽ 1,13,000 കടലാസുകമ്പനികളുടെ പട്ടിക തയാറായി. സിരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) തയാറാക്കിയ പട്ടികയിലുള്ള കമ്പനികളിൽ 80,000ലധികം കമ്പനികൾ ചുവപ്പുപട്ടികയിൽ പെടുത്തിയിട്ടുണ്ട്. ഇതിൽ 16,537 കമ്പനികളിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു.
ഈ കമ്പനികൾക്ക് നോട്ടീസ് അയച്ച് വിശദീകരണം തേടിയശേഷം നടപടി തുടങ്ങാനാണ് സർക്കാരിന്റെ തീരുമാനം. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ഈ കടലാസുകമ്പനികൾക്കെതിരേ കർശന നടപടികളുണ്ടാകും.
കള്ളപ്പണവേട്ടയ്ക്കായി പ്രധാനമന്ത്രിയുടെ ഓഫീസിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ രൂപീകരിച്ച ദൗത്യസേനയാണ് എസ്എഫ്ഐഒ. കടലാസുകമ്പനികളെ പട്ടികപ്പെടുത്തി നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തുകയായിരുന്നു സംഘത്തിന്റെ പ്രധാന ദൗത്യം.
ധനകാര്യ വിവരങ്ങൾ സമർപ്പിക്കാത്തതോ വാർഷിക വരുമാനം വെളിപ്പെടുത്താത്തതോ ആയ 2,26,000ൽപ്പരം കമ്പനികളുടെ വിവരങ്ങൾ കഴിഞ്ഞ വർഷം കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയം ശേഖരിച്ചിരുന്നു. ഈ വർഷം രജിസ്ട്രാർ ഓഫ് കമ്പനീസ് രജിസ്റ്ററിൽനിന്ന് മറ്റ് 2.25 ലക്ഷം കമ്പനികളുടെ പേര് നീക്കം ചെയ്തിരുന്നു. ഇതുകൂടാതെ മൂന്നു ലക്ഷത്തിലധികം ഡയറക്ടർമാരെ അയോഗ്യരാക്കിയിട്ടുമുണ്ട്.
ഫിനാൻഷ്യൽ സർവീസ്, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ്, സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ്, സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ, ഡയറക്ടേഴ്സ് ജനറൽ ഓഫ് ജിഎസ്ടിഐ ആൻഡ് സിഇഐബി തുടങ്ങിയ വിഭാഗങ്ങളിൽനിന്നുള്ളവരാണ് എസ്എഫ്ഐഒ അംഗങ്ങൾ.
ഈ കമ്പനികൾക്ക് നോട്ടീസ് അയച്ച് വിശദീകരണം തേടിയശേഷം നടപടി തുടങ്ങാനാണ് സർക്കാരിന്റെ തീരുമാനം. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ഈ കടലാസുകമ്പനികൾക്കെതിരേ കർശന നടപടികളുണ്ടാകും.
കള്ളപ്പണവേട്ടയ്ക്കായി പ്രധാനമന്ത്രിയുടെ ഓഫീസിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ രൂപീകരിച്ച ദൗത്യസേനയാണ് എസ്എഫ്ഐഒ. കടലാസുകമ്പനികളെ പട്ടികപ്പെടുത്തി നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തുകയായിരുന്നു സംഘത്തിന്റെ പ്രധാന ദൗത്യം.
ധനകാര്യ വിവരങ്ങൾ സമർപ്പിക്കാത്തതോ വാർഷിക വരുമാനം വെളിപ്പെടുത്താത്തതോ ആയ 2,26,000ൽപ്പരം കമ്പനികളുടെ വിവരങ്ങൾ കഴിഞ്ഞ വർഷം കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയം ശേഖരിച്ചിരുന്നു. ഈ വർഷം രജിസ്ട്രാർ ഓഫ് കമ്പനീസ് രജിസ്റ്ററിൽനിന്ന് മറ്റ് 2.25 ലക്ഷം കമ്പനികളുടെ പേര് നീക്കം ചെയ്തിരുന്നു. ഇതുകൂടാതെ മൂന്നു ലക്ഷത്തിലധികം ഡയറക്ടർമാരെ അയോഗ്യരാക്കിയിട്ടുമുണ്ട്.
ഫിനാൻഷ്യൽ സർവീസ്, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ്, സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ്, സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ, ഡയറക്ടേഴ്സ് ജനറൽ ഓഫ് ജിഎസ്ടിഐ ആൻഡ് സിഇഐബി തുടങ്ങിയ വിഭാഗങ്ങളിൽനിന്നുള്ളവരാണ് എസ്എഫ്ഐഒ അംഗങ്ങൾ.