മുംബൈ: ഇന്ത്യയുടെ വിദേശനാണ്യശേഖരം 59.37 കോടി ഡോളർ കുറഞ്ഞു. ഇതോടെ ജൂൺ ഒന്നിലെ ശേഖരം 41,223 കോടി ഡോളറായി. മുൻ ആഴ്ചകളെ അപേക്ഷിച്ചു ശേഖരം കുറയുന്ന തോത് കുറഞ്ഞിട്ടുണ്ട്. ഏപ്രിൽ 13-ലെ റിക്കാർഡ് നിലയായ 42,603 കോടി ഡോളറിൽനിന്ന് ഇതുവരെ 1380 കോടി ഡോളർ കുറവുണ്ടായി. രൂപയുടെ വിനിമയനിരക്ക് കുറഞ്ഞ സാഹചര്യത്തിലാണു ശേഖരം ഇടിഞ്ഞത്.
രൂപയുടെ നിരക്ക് പിടിച്ചുനിർത്താൻ റിസർവ് ബാങ്ക് വലിയ തോതിൽ ഡോളർ വിറ്റഴിച്ചു. എന്നിട്ടും വലിയ ഫലമുണ്ടായില്ല. ക്രൂഡ് ഓയിൽ വിലക്കയറ്റവും അതേ തുടർന്നു വ്യാപാരകമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും വർധിക്കുന്നതും കണക്കാക്കിയാണു വിപണിയിൽ രൂപയുടെ വിനിമയനിരക്ക് താണത്. ഡോളർ 68.42 രൂപവരെ കയറിയിട്ട് 66.91 വരെ താണതാണ്. ഈയാഴ്ച വീണ്ടും ഡോളർ കയറി. ഇന്നലെ ഡോളർ നിരക്ക് 38 പൈസ വർധിച്ച് ഡോളറിന് 67.50 രൂപയായി.
വികസ്വര രാജ്യങ്ങളിൽനിന്നു പാശ്ചാത്യനിക്ഷേപകർ പണം പിൻവലിക്കുന്നതാണു പ്രശ്നം രൂക്ഷമാക്കുന്നത്. ഈ രാജ്യങ്ങളിലെ ഓഹരികളിലും കടപ്പത്രങ്ങളിലും നിന്നു പണം പാശ്ചാത്യരാജ്യങ്ങളിലേക്കു തിരിച്ചുകൊണ്ടുപോകുകയാണ്. നേരത്തേ പലിശനിരക്ക് താഴ്ത്തി നിർത്തിയും കടപ്പത്രങ്ങൾ തിരിച്ചുവാങ്ങിയും പാശ്ചാത്യ കേന്ദ്ര ബാങ്കുകൾ വിപണിയിലേക്കു പണം ഒഴുക്കിയിരുന്നു. ഒരു വർഷമായി അതു മാറ്റി. പലിശ കൂട്ടാനുള്ള നടപ7ടികളിലാണ് ആ രാജ്യങ്ങൾ. അമേരിക്കയിൽ പത്തുവർഷ കടപ്പത്രങ്ങൾക്കു മൂന്നു ശതമാനത്തിലധികമായി ആദായം.
2018june09rupee1.jpg
ഇന്ത്യൻ രൂപയും ഇന്തോനേഷ്യൻ റുപ്പിയയുമാണ് ഏഷ്യൻ കറൻസികളിൽ ഏറ്റവും പിന്നോക്കം പോയത്. ക്രൂഡ് ഓയിൽ വില താഴുക എന്നതാണ് ഈ കറൻസികൾക്കു തിരിച്ചു കയറാനുള്ള ഏക സാധ്യത. എണ്ണകയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക്) ഉത്പാദനം കൂട്ടാൻ തീരുമാനിക്കുമെന്നു മുന്പേ പറഞ്ഞിട്ടുണ്ട്. റഷ്യയും സൗദി അറേബ്യയും തമ്മിൽ ഇക്കാര്യത്തിൽ ധാരണയിലായിട്ടു രണ്ടാഴ്ച കഴിഞ്ഞു. 22-നു ചേരുന്ന ഒപെക് യോഗത്തിൽ തീരുമാനമുണ്ടായേക്കും.
ഒപെക് ഉത്പാദനം കൂട്ടുന്പോഴും വെനസ്വെലയിലെ പെട്രോളിയം ഉത്പാദനത്തിലെ തടസവും ഇറാനെതിരായ ഉപരോധവും വിപണിയെ അനിശ്ചിതത്വത്തിലാക്കുന്നു. ഇറാന്റെ മേലുള്ള ഉപരോധം അടുത്തമാസം കർശനമാക്കാനാണു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരുങ്ങുന്നത്. വെനസ്വെലയിൽ കേടായ യന്ത്രസാമഗ്രികൾ നന്നാക്കാൻ പറ്റാത്തതിനാൽ ഉത്പാദനം ക്രമമായി താഴോട്ടാണ്.
ക്രൂഡ് വില ഇനിയും മേലോട്ടു കയറുമെന്ന പ്രവചനങ്ങളാണു രൂപയ്ക്കും ഭീഷണിയായത്. രൂപയെ താങ്ങിനിർത്താൻ ശ്രമിക്കുന്പോൾ വിദേശനാണ്യശേഖരം കുറയുന്നു.
രൂപയുടെ നിരക്ക് പിടിച്ചുനിർത്താൻ റിസർവ് ബാങ്ക് വലിയ തോതിൽ ഡോളർ വിറ്റഴിച്ചു. എന്നിട്ടും വലിയ ഫലമുണ്ടായില്ല. ക്രൂഡ് ഓയിൽ വിലക്കയറ്റവും അതേ തുടർന്നു വ്യാപാരകമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും വർധിക്കുന്നതും കണക്കാക്കിയാണു വിപണിയിൽ രൂപയുടെ വിനിമയനിരക്ക് താണത്. ഡോളർ 68.42 രൂപവരെ കയറിയിട്ട് 66.91 വരെ താണതാണ്. ഈയാഴ്ച വീണ്ടും ഡോളർ കയറി. ഇന്നലെ ഡോളർ നിരക്ക് 38 പൈസ വർധിച്ച് ഡോളറിന് 67.50 രൂപയായി.
വികസ്വര രാജ്യങ്ങളിൽനിന്നു പാശ്ചാത്യനിക്ഷേപകർ പണം പിൻവലിക്കുന്നതാണു പ്രശ്നം രൂക്ഷമാക്കുന്നത്. ഈ രാജ്യങ്ങളിലെ ഓഹരികളിലും കടപ്പത്രങ്ങളിലും നിന്നു പണം പാശ്ചാത്യരാജ്യങ്ങളിലേക്കു തിരിച്ചുകൊണ്ടുപോകുകയാണ്. നേരത്തേ പലിശനിരക്ക് താഴ്ത്തി നിർത്തിയും കടപ്പത്രങ്ങൾ തിരിച്ചുവാങ്ങിയും പാശ്ചാത്യ കേന്ദ്ര ബാങ്കുകൾ വിപണിയിലേക്കു പണം ഒഴുക്കിയിരുന്നു. ഒരു വർഷമായി അതു മാറ്റി. പലിശ കൂട്ടാനുള്ള നടപ7ടികളിലാണ് ആ രാജ്യങ്ങൾ. അമേരിക്കയിൽ പത്തുവർഷ കടപ്പത്രങ്ങൾക്കു മൂന്നു ശതമാനത്തിലധികമായി ആദായം.
2018june09rupee1.jpg
ഇന്ത്യൻ രൂപയും ഇന്തോനേഷ്യൻ റുപ്പിയയുമാണ് ഏഷ്യൻ കറൻസികളിൽ ഏറ്റവും പിന്നോക്കം പോയത്. ക്രൂഡ് ഓയിൽ വില താഴുക എന്നതാണ് ഈ കറൻസികൾക്കു തിരിച്ചു കയറാനുള്ള ഏക സാധ്യത. എണ്ണകയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക്) ഉത്പാദനം കൂട്ടാൻ തീരുമാനിക്കുമെന്നു മുന്പേ പറഞ്ഞിട്ടുണ്ട്. റഷ്യയും സൗദി അറേബ്യയും തമ്മിൽ ഇക്കാര്യത്തിൽ ധാരണയിലായിട്ടു രണ്ടാഴ്ച കഴിഞ്ഞു. 22-നു ചേരുന്ന ഒപെക് യോഗത്തിൽ തീരുമാനമുണ്ടായേക്കും.
ഒപെക് ഉത്പാദനം കൂട്ടുന്പോഴും വെനസ്വെലയിലെ പെട്രോളിയം ഉത്പാദനത്തിലെ തടസവും ഇറാനെതിരായ ഉപരോധവും വിപണിയെ അനിശ്ചിതത്വത്തിലാക്കുന്നു. ഇറാന്റെ മേലുള്ള ഉപരോധം അടുത്തമാസം കർശനമാക്കാനാണു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരുങ്ങുന്നത്. വെനസ്വെലയിൽ കേടായ യന്ത്രസാമഗ്രികൾ നന്നാക്കാൻ പറ്റാത്തതിനാൽ ഉത്പാദനം ക്രമമായി താഴോട്ടാണ്.
ക്രൂഡ് വില ഇനിയും മേലോട്ടു കയറുമെന്ന പ്രവചനങ്ങളാണു രൂപയ്ക്കും ഭീഷണിയായത്. രൂപയെ താങ്ങിനിർത്താൻ ശ്രമിക്കുന്പോൾ വിദേശനാണ്യശേഖരം കുറയുന്നു.