ഇതാദ്യമായി റിസർവ് ബാങ്കിന്റെ പണനയ കമ്മിറ്റി (എംപിസി)യിൽ എല്ലാവരും ഒരേ അഭിപ്രായക്കാരായിരുന്നു. 2014 ജനുവരിക്കു ശേഷം, നാലരവർഷത്തിനുശേഷം, ആദ്യമായി പലിശനിരക്ക് കൂട്ടി.
അതൊഴിച്ചാൽ ഈ ധനകാര്യവർഷത്തെ രണ്ടാം പണനയ അവലോകനത്തിൽ വ്യത്യസ്തമായൊന്നുമില്ല. 2018-19 ലെ ജിഡിപി വളർച്ച 7.4 ശതമാനമാകുമെന്ന ഏപ്രിലിലെ നിഗമനം ആവർത്തിച്ചു. ഒന്നാം പകുതിയിൽ 7.5-7.6 ശതമാനം തോതിലും രണ്ടാം പകുതിയിൽ 7.3-7.4 ശതമാനം തോതിലും വളരും.
ക്രൂഡ് വിലക്കയറ്റത്തെപ്പറ്റി റിസർവ് ബാങ്കിനു മുന്പേ ആശങ്ക ഉണ്ടായിരുന്നു. എന്നാൽ ആഭ്യന്തര വിലക്കയറ്റം അത്ര വലുതാകുമെന്ന് ഇപ്പോൾ ഭയമില്ല. ഖാരിഫ് വിളകൾക്കുള്ള സംഭരണവിലയും മൺസൂണും ഒക്കെയാണ് ഇനി വിലക്കയറ്റരംഗത്ത് അറിയേണ്ട കാര്യങ്ങൾ. ചില്ലറ വിലക്കയറ്റം ആദ്യപകുതിയിൽ 4.9 ശതമാനം വരെ കൂടിയേക്കാം; രണ്ടാം പകുതിയിൽ 4.7 ശതമാനമായി കുറയുമെന്നാണു പ്രതീക്ഷ.
ഇതെല്ലാം നല്ലതു തന്നെ. കാൽശതമാനം റീപോ നിരക്ക് വർധിപ്പിച്ചത് അപ്രതീക്ഷിതമായിരുന്നുമില്ല. 2018-ൽ ഒരു തവണ കൂടി വർധിപ്പിക്കാൻ സാധ്യതയുണ്ട്. അമേരിക്ക പലിശനിരക്ക് വേഗം വർധിപ്പിക്കുകയോ ക്രൂഡ് ഓയിൽ വില 80 ഡോളർ കടന്നുപോകുകയോ ചെയ്തില്ലെങ്കിൽ കൂടുതൽ വർധനകൾ വേണ്ടിവരില്ല.
റീപോ വർധനയുടെ ചുവടുപിടിച്ചു മുഴുവൻ വായ്പാ പലിശകളും ആനുപാതികമായി കൂടണമെന്നില്ല. ഈയിടെ മിക്ക ബാങ്കുകളും നിരക്ക് അല്പം കൂട്ടിയതാണ്. അതിനാൽ കാൽശതമാനം വർധന ഇപ്പോൾ വരുത്താനിടയില്ല.
രാജ്യത്തു മൂലധനനിക്ഷേപത്തോത് വർധിച്ചുവരുന്നതായി റിസർവ് ബാങ്ക് വിലയിരുത്തി. ഈ തോത് ഉയർന്നാലേ സാന്പത്തിക വളർച്ച ആവശ്യമായ വേഗത്തിൽ നടക്കൂ; എങ്കിലേ രാജ്യത്തു തൊഴിൽ ഉണ്ടാകൂ.
പലിശവർധന വളർച്ചയ്ക്കു തടസമാകുമെന്നാണു വ്യവസായമേഖല പറയുന്നത്. പണപ്പെരുപ്പം തടയാനാണു പലിശ കൂട്ടുന്നത്. പണപ്പെരുപ്പമാകട്ടെ കന്പോളത്തിലേക്കു പണമൊഴുകുന്നതുകൊണ്ടും . അതാണു നിയന്ത്രിക്കേണ്ടതെന്നു വ്യവസായമേഖല പറയുന്നു. സർക്കാരുകളുടെ ശന്പളപരിഷ്കരണവും മറ്റു ചെലവുകളുമൊക്കെ പണപ്പെരുപ്പം കൂട്ടുന്നു എന്നാണ് അവർ പറയുന്നത്.
ഈ അധിക പണവരവാണ് കന്പോളത്തിൽ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും ആവശ്യം വർധിപ്പിക്കുന്നത്. ആവശ്യം കൂടിയാലേ വില്പനയും ഉത്പാദനവും കൂടൂ. റിസർവ് ബാങ്കിനു രണ്ടു വഴികളിൽ ഒന്നു തെരഞ്ഞെടുക്കാൻ അവസരമില്ല. പണവരവ് കുറയ്ക്കാതെ അതിന്റെ ദൂഷ്യങ്ങൾ കുറയ്ക്കണം. അതിനാണു പലിശ കൂട്ടി ശ്രമിക്കുന്നത്. നാലു ശതമാനത്തിൽനിന്ന് അധികം കൂടാതെ പണപ്പെരുപ്പ നിരക്ക് നിലനിർത്തിക്കൊണ്ട് ഏഴു ശതമാനത്തിലധികം ജിഡിപി വളർച്ചയ്ക്കാണ് ഉർജിത് പട്ടേലും സംഘവും നോക്കുന്നത്.
റ്റി.സി. മാത്യു
അതൊഴിച്ചാൽ ഈ ധനകാര്യവർഷത്തെ രണ്ടാം പണനയ അവലോകനത്തിൽ വ്യത്യസ്തമായൊന്നുമില്ല. 2018-19 ലെ ജിഡിപി വളർച്ച 7.4 ശതമാനമാകുമെന്ന ഏപ്രിലിലെ നിഗമനം ആവർത്തിച്ചു. ഒന്നാം പകുതിയിൽ 7.5-7.6 ശതമാനം തോതിലും രണ്ടാം പകുതിയിൽ 7.3-7.4 ശതമാനം തോതിലും വളരും.
ക്രൂഡ് വിലക്കയറ്റത്തെപ്പറ്റി റിസർവ് ബാങ്കിനു മുന്പേ ആശങ്ക ഉണ്ടായിരുന്നു. എന്നാൽ ആഭ്യന്തര വിലക്കയറ്റം അത്ര വലുതാകുമെന്ന് ഇപ്പോൾ ഭയമില്ല. ഖാരിഫ് വിളകൾക്കുള്ള സംഭരണവിലയും മൺസൂണും ഒക്കെയാണ് ഇനി വിലക്കയറ്റരംഗത്ത് അറിയേണ്ട കാര്യങ്ങൾ. ചില്ലറ വിലക്കയറ്റം ആദ്യപകുതിയിൽ 4.9 ശതമാനം വരെ കൂടിയേക്കാം; രണ്ടാം പകുതിയിൽ 4.7 ശതമാനമായി കുറയുമെന്നാണു പ്രതീക്ഷ.
ഇതെല്ലാം നല്ലതു തന്നെ. കാൽശതമാനം റീപോ നിരക്ക് വർധിപ്പിച്ചത് അപ്രതീക്ഷിതമായിരുന്നുമില്ല. 2018-ൽ ഒരു തവണ കൂടി വർധിപ്പിക്കാൻ സാധ്യതയുണ്ട്. അമേരിക്ക പലിശനിരക്ക് വേഗം വർധിപ്പിക്കുകയോ ക്രൂഡ് ഓയിൽ വില 80 ഡോളർ കടന്നുപോകുകയോ ചെയ്തില്ലെങ്കിൽ കൂടുതൽ വർധനകൾ വേണ്ടിവരില്ല.
റീപോ വർധനയുടെ ചുവടുപിടിച്ചു മുഴുവൻ വായ്പാ പലിശകളും ആനുപാതികമായി കൂടണമെന്നില്ല. ഈയിടെ മിക്ക ബാങ്കുകളും നിരക്ക് അല്പം കൂട്ടിയതാണ്. അതിനാൽ കാൽശതമാനം വർധന ഇപ്പോൾ വരുത്താനിടയില്ല.
രാജ്യത്തു മൂലധനനിക്ഷേപത്തോത് വർധിച്ചുവരുന്നതായി റിസർവ് ബാങ്ക് വിലയിരുത്തി. ഈ തോത് ഉയർന്നാലേ സാന്പത്തിക വളർച്ച ആവശ്യമായ വേഗത്തിൽ നടക്കൂ; എങ്കിലേ രാജ്യത്തു തൊഴിൽ ഉണ്ടാകൂ.
പലിശവർധന വളർച്ചയ്ക്കു തടസമാകുമെന്നാണു വ്യവസായമേഖല പറയുന്നത്. പണപ്പെരുപ്പം തടയാനാണു പലിശ കൂട്ടുന്നത്. പണപ്പെരുപ്പമാകട്ടെ കന്പോളത്തിലേക്കു പണമൊഴുകുന്നതുകൊണ്ടും . അതാണു നിയന്ത്രിക്കേണ്ടതെന്നു വ്യവസായമേഖല പറയുന്നു. സർക്കാരുകളുടെ ശന്പളപരിഷ്കരണവും മറ്റു ചെലവുകളുമൊക്കെ പണപ്പെരുപ്പം കൂട്ടുന്നു എന്നാണ് അവർ പറയുന്നത്.
ഈ അധിക പണവരവാണ് കന്പോളത്തിൽ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും ആവശ്യം വർധിപ്പിക്കുന്നത്. ആവശ്യം കൂടിയാലേ വില്പനയും ഉത്പാദനവും കൂടൂ. റിസർവ് ബാങ്കിനു രണ്ടു വഴികളിൽ ഒന്നു തെരഞ്ഞെടുക്കാൻ അവസരമില്ല. പണവരവ് കുറയ്ക്കാതെ അതിന്റെ ദൂഷ്യങ്ങൾ കുറയ്ക്കണം. അതിനാണു പലിശ കൂട്ടി ശ്രമിക്കുന്നത്. നാലു ശതമാനത്തിൽനിന്ന് അധികം കൂടാതെ പണപ്പെരുപ്പ നിരക്ക് നിലനിർത്തിക്കൊണ്ട് ഏഴു ശതമാനത്തിലധികം ജിഡിപി വളർച്ചയ്ക്കാണ് ഉർജിത് പട്ടേലും സംഘവും നോക്കുന്നത്.
റ്റി.സി. മാത്യു