മുംബൈ: വിവാദങ്ങളിൽപ്പെട്ട ഐസിഐസിഐ ബാങ്ക് പുതിയ ചെയർമാനെ തേടുന്നു. ഇപ്പോഴത്തെ ചെയർമാൻ എം.കെ. ശർമ ഈ 30നു വിരമിക്കും. പദവിയിൽ തുടരാൻ അദ്ദേഹത്തിനു താത്പര്യമില്ല.
ചെയർമാൻസ്ഥാനത്തേക്കു ബാങ്ക് പലരെയും സമീപിച്ചെങ്കിലും ആരും സന്നദ്ധരായില്ല. മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ചന്ദ കോച്ചറെപ്പറ്റിയുള്ള ആക്ഷേപങ്ങളാണു കാരണം. ചന്ദ തുടരുന്പോൾ ചെയർമാൻപദവിയിലേക്കു വരാൻ ബാങ്കിംഗ് രംഗത്തുള്ള മിക്കവരും തയാറല്ല. ചന്ദ ഇപ്പോൾ അവധിയിലാണ്.
വീഡിയോകോൺ ഗ്രൂപ്പിനു 3250 കോടി രൂപയുടെ വായ്പ അനുവദിച്ചതിനു ഭർത്താവിന്റെ കന്പനിക്കു വീഡിയോകോണിൽനിന്ന് 64 കോടി രൂപ കിട്ടി എന്നതാണു ചന്ദ കോച്ചറിനെതിരായ ഒരാരോപണം. എസാർ ഗ്രൂപ്പിന് 5720 കോടി രൂപയുടെ വായ്പ അനുവദിച്ചതിലും ഭർത്താവ് ദീപക് കോച്ചർ പണം പറ്റിയെന്ന മറ്റൊരു ആരോപണവും കഴിഞ്ഞദിവസം ഉയർന്നു. രണ്ട് ആരോപണങ്ങളും അരവിന്ദ് ഗുപ്ത എന്നയാളാണ് ഉന്നയിച്ചത്.
എസാർ ഗ്രൂപ്പിന് അമേരിക്കയിൽ സ്റ്റീൽ പ്ലാന്റിനും ബ്രിട്ടനിൽ പെട്രോളിയം കന്പനിക്കുംവേണ്ടിയാണ് വായ്പ അനുവദിച്ചത്. ഈ വായ്പകൾ ഇപ്പോൾ കിട്ടാക്കടങ്ങളാണ്. വായ്പയ്ക്കു പ്രതിഫലമായി എസാർ ഗ്രൂപ്പിൽനിന്നു മൗറീഷ്യസിലെ ചില വ്യാജ കന്പനികൾ വഴി ദീപക് കോച്ചറിന്റെ ന്യൂപവർ നിന്യൂവബിൾസ് എന്ന കന്പനിയിൽ 325 കോടി രൂപ എത്തിയെന്നു ഗുപ്ത ആരോപിച്ചു. ആരോപണം പ്രധാനമന്ത്രിയുടെ ഓഫീസിലും എത്തിയിട്ടുണ്ട്.
വീഡിയോകോണിനു വായ്പ അനുവദിച്ചതു സംബന്ധിച്ച ആരോപണം ഐസിഐസിഐ ബാങ്ക് ഡയറക്ടർ ബോർഡ് രണ്ടു തവണ തള്ളിക്കളഞ്ഞു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നു ചന്ദ കോച്ചറും പറഞ്ഞു. രണ്ടാമത്തെ ആരോപണം വന്നതിനെത്തുടർന്നാണു സ്വതന്ത്ര അന്വേഷണത്തിനു ബാങ്ക് ഡയറക്ടർ ബോർഡ് തീരുമാനിച്ചത്.പിന്നീടു ചന്ദ കോച്ചർ അവധിയിൽ പോയി. ബോർഡ് ആവശ്യപ്പെട്ടിട്ടല്ല അവധി എന്നാണു ബാങ്ക് പറയുന്നത്.
ചെയർമാൻസ്ഥാനത്തേക്കു ബാങ്ക് പലരെയും സമീപിച്ചെങ്കിലും ആരും സന്നദ്ധരായില്ല. മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ചന്ദ കോച്ചറെപ്പറ്റിയുള്ള ആക്ഷേപങ്ങളാണു കാരണം. ചന്ദ തുടരുന്പോൾ ചെയർമാൻപദവിയിലേക്കു വരാൻ ബാങ്കിംഗ് രംഗത്തുള്ള മിക്കവരും തയാറല്ല. ചന്ദ ഇപ്പോൾ അവധിയിലാണ്.
വീഡിയോകോൺ ഗ്രൂപ്പിനു 3250 കോടി രൂപയുടെ വായ്പ അനുവദിച്ചതിനു ഭർത്താവിന്റെ കന്പനിക്കു വീഡിയോകോണിൽനിന്ന് 64 കോടി രൂപ കിട്ടി എന്നതാണു ചന്ദ കോച്ചറിനെതിരായ ഒരാരോപണം. എസാർ ഗ്രൂപ്പിന് 5720 കോടി രൂപയുടെ വായ്പ അനുവദിച്ചതിലും ഭർത്താവ് ദീപക് കോച്ചർ പണം പറ്റിയെന്ന മറ്റൊരു ആരോപണവും കഴിഞ്ഞദിവസം ഉയർന്നു. രണ്ട് ആരോപണങ്ങളും അരവിന്ദ് ഗുപ്ത എന്നയാളാണ് ഉന്നയിച്ചത്.
എസാർ ഗ്രൂപ്പിന് അമേരിക്കയിൽ സ്റ്റീൽ പ്ലാന്റിനും ബ്രിട്ടനിൽ പെട്രോളിയം കന്പനിക്കുംവേണ്ടിയാണ് വായ്പ അനുവദിച്ചത്. ഈ വായ്പകൾ ഇപ്പോൾ കിട്ടാക്കടങ്ങളാണ്. വായ്പയ്ക്കു പ്രതിഫലമായി എസാർ ഗ്രൂപ്പിൽനിന്നു മൗറീഷ്യസിലെ ചില വ്യാജ കന്പനികൾ വഴി ദീപക് കോച്ചറിന്റെ ന്യൂപവർ നിന്യൂവബിൾസ് എന്ന കന്പനിയിൽ 325 കോടി രൂപ എത്തിയെന്നു ഗുപ്ത ആരോപിച്ചു. ആരോപണം പ്രധാനമന്ത്രിയുടെ ഓഫീസിലും എത്തിയിട്ടുണ്ട്.
വീഡിയോകോണിനു വായ്പ അനുവദിച്ചതു സംബന്ധിച്ച ആരോപണം ഐസിഐസിഐ ബാങ്ക് ഡയറക്ടർ ബോർഡ് രണ്ടു തവണ തള്ളിക്കളഞ്ഞു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നു ചന്ദ കോച്ചറും പറഞ്ഞു. രണ്ടാമത്തെ ആരോപണം വന്നതിനെത്തുടർന്നാണു സ്വതന്ത്ര അന്വേഷണത്തിനു ബാങ്ക് ഡയറക്ടർ ബോർഡ് തീരുമാനിച്ചത്.പിന്നീടു ചന്ദ കോച്ചർ അവധിയിൽ പോയി. ബോർഡ് ആവശ്യപ്പെട്ടിട്ടല്ല അവധി എന്നാണു ബാങ്ക് പറയുന്നത്.