ന്യൂഡൽഹി: മുകേഷ് അംബാനിയുടം മകൻ ആകാശിന്റെ കീഴിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) സംഘത്തെ സജ്ജമാക്കാൻ റിലയൻസ് ജിയോ ഇൻഫോകോം നിയമനം തുടങ്ങി. ഹൈദരാബാദിലോ ബംഗളൂരുവിലോ ആയിരിക്കും ആകാശിന്റെ നേതൃത്വത്തിൽ ടീം പ്രവർത്തിക്കുക. മെഷീൻ ലേണിംഗ്, ബ്ലോക്ക് ചെയ്ൻ വിഭാഗത്തിൽ പ്രവൃത്തിപരിചയമുള്ളവരെയാണ് അദ്യഘട്ടത്തിൽ ജിയോ നിയമിക്കുക.
ഇന്ത്യൻ ടെലികോം മേഖലയിൽ ഏറ്റവുമൊടുവിൽ പ്രവേശനം നടത്തിയ ജിയോ നിലവിൽ 18.6 കോടി വരിക്കാരുമായി അതിവേഗം കുതിക്കുന്ന കമ്പനിയാണ്. കുറഞ്ഞ തുകയ്ക്ക് അതിവേഗ 4ജി നെറ്റ്വർക്ക് നല്കി വരിക്കാരെ നേടിയ കമ്പനി ഇപ്പോൾ 5ജി നെറ്റ്വർക്കിനായുള്ള തയാറെടുപ്പിലാണ്. ഒപ്പം കൃത്രിമബുദ്ധി, ഇന്റർനെറ്റ് ഓഫ് തിംഗ്സ് തുടങ്ങിയവയും ആർജിക്കാനാണ് ശ്രമം.
ജിയോയുടെ പ്രധാന എതിരാളിയായ ഭാരതി എയർടെലും കൃത്രിമബുദ്ധിയിൽ ശ്രദ്ധകേന്ദ്രീകരിച്ചുതുടങ്ങിയിട്ടുണ്ട്. ഏപ്രിലിൽ ചീഫ് ഡാറ്റാ സയന്റിസ്റ്റായി ശാന്തനു ഭട്ടാചാര്യയെ നിയമിച്ചു. എയർടെലിന്റെ വരിക്കാർക്ക് എന്തൊക്കെയാണ് വേണ്ടതെന്നു മനസിലാക്കി പ്രവർത്തിക്കുകയാണ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ചുമതല.
ഇന്ത്യൻ ടെലികോം മേഖലയിൽ ഏറ്റവുമൊടുവിൽ പ്രവേശനം നടത്തിയ ജിയോ നിലവിൽ 18.6 കോടി വരിക്കാരുമായി അതിവേഗം കുതിക്കുന്ന കമ്പനിയാണ്. കുറഞ്ഞ തുകയ്ക്ക് അതിവേഗ 4ജി നെറ്റ്വർക്ക് നല്കി വരിക്കാരെ നേടിയ കമ്പനി ഇപ്പോൾ 5ജി നെറ്റ്വർക്കിനായുള്ള തയാറെടുപ്പിലാണ്. ഒപ്പം കൃത്രിമബുദ്ധി, ഇന്റർനെറ്റ് ഓഫ് തിംഗ്സ് തുടങ്ങിയവയും ആർജിക്കാനാണ് ശ്രമം.
ജിയോയുടെ പ്രധാന എതിരാളിയായ ഭാരതി എയർടെലും കൃത്രിമബുദ്ധിയിൽ ശ്രദ്ധകേന്ദ്രീകരിച്ചുതുടങ്ങിയിട്ടുണ്ട്. ഏപ്രിലിൽ ചീഫ് ഡാറ്റാ സയന്റിസ്റ്റായി ശാന്തനു ഭട്ടാചാര്യയെ നിയമിച്ചു. എയർടെലിന്റെ വരിക്കാർക്ക് എന്തൊക്കെയാണ് വേണ്ടതെന്നു മനസിലാക്കി പ്രവർത്തിക്കുകയാണ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ചുമതല.