കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച അമ്യൂസ്മെന്റ് പാർക്കായ വണ്ടർലാ ഹോളിഡേയ്സ് 2017-18 സാന്പത്തികവർഷത്തിൽ 278.34 കോടി രൂപ മൊത്തവരുമാനം നേടി. കഴിഞ്ഞവർഷം ഇതേ കാലയളവിൽ ഇത് 274.99 കോടി രൂപ ആയിരുന്നു. നികുതിക്കു മുൻപുള്ള ലാഭം 48.53 കോടി രൂപയിൽനിന്ന് 22 ശതമാനം വർധിച്ച് 59.24 കോടി രൂപയിലേക്ക് ഉയർന്നു.
കന്പനിയുടെ അറ്റവരുമാനം 33.98 കോടി രൂപയിൽനിന്നു 13.6 ശതമാനം വർധിച്ച് 38.62 കോടി രൂപയായി. എബിറ്റ്ഡ 79.14 കോടി രൂപയിൽനിന്ന് 23 ശതമാനം വർധിച്ച് 96.95 കോടി രൂപയിലേക്ക് ഉയർന്നു. കഴിഞ്ഞ സാന്പത്തികവർഷത്തിന്റെ അവസാന പാദത്തിൽ കൈവരിച്ച 11.15 കോടി രൂപയിൽ നിന്ന് ഇത് 50 ശതമാനം വർധിച്ച് 16.75 കോടി രൂപയായി. 2017-18 സാന്പത്തിക വർഷത്തിൽ ബംഗളൂരു, കൊച്ചി, ഹൈദരാബാദ് അമ്യൂസ്മെന്റ് പാർക്കുകളിൽനിന്നുള്ള വരുമാനം 267.23 കോടി രൂപ ആയിരുന്നു.
വണ്ടർലാ റിസോർട്ടിൽ ഈ കാലയളവിൽ 43 ശതമാനം മുറികൾ വിറ്റഴിക്കാൻ കഴിഞ്ഞു. വളരെ സങ്കീർണമായ ബിസിനസ് അന്തരീക്ഷത്തിലും സാന്പത്തികവർഷത്തിന്റെ അവസാനപാദത്തിലെ പ്രകടനത്തിൽ തികഞ്ഞ സംതൃപ്തിയാണുള്ളതെന്ന് വണ്ടർലാ ഹോളിഡേയ്സ് മാനേജിംഗ് ഡയറക്ടർ അരുണ്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.
അമ്യൂസ്മെന്റ് പാർക്ക് മേഖലയിലെ ജിഎസ്ടി നിരക്ക് 18 ശതമാനമാക്കി കുറച്ചത് സഹായകമായെന്നും അദ്ദേഹം പറഞ്ഞു.
കന്പനിയുടെ അറ്റവരുമാനം 33.98 കോടി രൂപയിൽനിന്നു 13.6 ശതമാനം വർധിച്ച് 38.62 കോടി രൂപയായി. എബിറ്റ്ഡ 79.14 കോടി രൂപയിൽനിന്ന് 23 ശതമാനം വർധിച്ച് 96.95 കോടി രൂപയിലേക്ക് ഉയർന്നു. കഴിഞ്ഞ സാന്പത്തികവർഷത്തിന്റെ അവസാന പാദത്തിൽ കൈവരിച്ച 11.15 കോടി രൂപയിൽ നിന്ന് ഇത് 50 ശതമാനം വർധിച്ച് 16.75 കോടി രൂപയായി. 2017-18 സാന്പത്തിക വർഷത്തിൽ ബംഗളൂരു, കൊച്ചി, ഹൈദരാബാദ് അമ്യൂസ്മെന്റ് പാർക്കുകളിൽനിന്നുള്ള വരുമാനം 267.23 കോടി രൂപ ആയിരുന്നു.
വണ്ടർലാ റിസോർട്ടിൽ ഈ കാലയളവിൽ 43 ശതമാനം മുറികൾ വിറ്റഴിക്കാൻ കഴിഞ്ഞു. വളരെ സങ്കീർണമായ ബിസിനസ് അന്തരീക്ഷത്തിലും സാന്പത്തികവർഷത്തിന്റെ അവസാനപാദത്തിലെ പ്രകടനത്തിൽ തികഞ്ഞ സംതൃപ്തിയാണുള്ളതെന്ന് വണ്ടർലാ ഹോളിഡേയ്സ് മാനേജിംഗ് ഡയറക്ടർ അരുണ്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.
അമ്യൂസ്മെന്റ് പാർക്ക് മേഖലയിലെ ജിഎസ്ടി നിരക്ക് 18 ശതമാനമാക്കി കുറച്ചത് സഹായകമായെന്നും അദ്ദേഹം പറഞ്ഞു.