സെന്റ് പീറ്റേഴ്സ് ബർഗ്: പെട്രോളിയം വിലയിൽ താഴ്ച. ക്രൂഡ് ഓയിൽ ഉത്പാദനം ജൂലൈ മുതൽ കൂട്ടാൻ റഷ്യയും സൗദി അറേബ്യയും തീരുമാനിച്ചതാണു കാരണം.
രണ്ടുവർഷമായി ഈ രാജ്യങ്ങൾ ഉത്പാദനം നിയന്ത്രിച്ചു നിർത്തിയിരുന്നു. ഇതേത്തുടർന്നാണു ക്രൂഡ് വില ഇരട്ടിയിലേറെ ആയത്. വില കൂടിയപ്പോൾ അമേരിക്കയിലെ ഷെയ്ൽ വാതക ഉത്പാദകരും നിരവധി ചെറുരാജ്യങ്ങളും ക്രൂഡ് ഉത്പാദനം വർധിപ്പിച്ചു. ഇതോടെ റഷ്യയുടെയും സൗദി അറേബ്യ നയിക്കുന്ന ഒപെകി (എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന) ലെ അംഗരാജ്യങ്ങളുടെയും കയറ്റുമതി കുറഞ്ഞു. ഈ സാഹചര്യത്തിലാണ് ഉത്പാദനം വർധിപ്പിച്ച് വിപണിയിലെ പങ്കാളിത്തം കൂട്ടാൻ റഷ്യയും സൗദിയും തീരുമാനിച്ചത്.
സൗദി എണ്ണമന്ത്രി ഖാലിദ് അൽ ഫാലെഹ് ഇവിടെയെത്തി റഷ്യൻ എണ്ണമന്ത്രി അലക്സാണ്ടർ നൊവാകുമായി ചർച്ച നടത്തിയാണു ധാരണ ഉണ്ടാക്കിയത്.
ജൂലൈയിൽ ഉത്പാദനം കുറേശെ വർധിപ്പിച്ചുതുടങ്ങും എന്ന പ്രഖ്യാപനം വന്നതോടെ ക്രൂഡ് വില ഗണ്യമായി താണു. കഴിഞ്ഞയാഴ്ച വീപ്പയ്ക്ക് 80 ഡോളറിനു മുകളിലായിരുന്ന ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ 76.10 ഡോളറിലേക്കു താണു. ഡബ്ള്യുടിഐ ഇനം 67.55 ഡോളറായി. വില ഇനിയും താഴോട്ടു പോരുമെന്നാണു സൂചന.
വില വീപ്പയ്ക്ക് 70 ഡോളറിനു മുകളിൽ നിർത്താൻ സൗദിയും റഷ്യയും ശ്രമിക്കും എന്നാണു നിരീക്ഷകരുടെ വിലയിരുത്തൽ. ഇരു രാജ്യങ്ങൾക്കും ബജറ്റ് ലക്ഷ്യം നേടാൻ 70 ഡോളറിലധികം കിട്ടണം. എന്നാൽ, അമേരിക്കയിൽ ക്രൂഡ് ഉത്പാദനം കൂടിയതിനാൽ ഒപെക്-റഷ്യ സഖ്യത്തിനു കന്പോളത്തെ വരുതിയിൽ നിർത്താൻ പ്രയാസമുണ്ട്. പ്രകൃതിവാതകവും ജൈവ ഇന്ധനവുമടക്കം മൊത്തം എണ്ണ ഉത്പാദനത്തിൽ അമേരിക്ക റഷ്യയെയും സൗദിയെയും ബഹുദൂരം പിന്നിലാക്കി. 2017ൽ അമേരിക്ക 15 ശതമാനം പങ്കോടെ ഊർജവിപണിയിൽ ഒന്നാമതാണ്.
എണ്ണ ഉത്പാദനം( ആദ്യ 10 സ്ഥാനക്കാർ )
യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷന്റെ 2017 ലെ പ്രതിദിന ഉത്പാദന കണക്ക്.
രാജ്യം ഉത്പാദനം (ലക്ഷം വീപ്പ) വിപണി പങ്ക് (ശതമാനം)
യുഎസ്എ 144.6 15
സൗദി അറേബ്യ 120.8 13
റഷ്യ 111.8 12
കാനഡ 48.7 5
ഇറാൻ 46.7 5
ഇറാക്ക് 44.8 5
ചൈന 44.5 5
യുഎഇ 37.1 4
ബ്രസീൽ 32.9 3
കുവൈറ്റ് 29.3 3
പത്തുംകൂടി 661.2 69
ആഗോള ഉത്പാദനം 953.6
വലിയ ഉപയോക്താക്കൾ (പ്രതിദിന ഉപയോഗം ലക്ഷം വീപ്പയിൽ, പങ്ക് ശതമാനത്തിൽ)
രാജ്യം ഉപയോഗം പങ്ക്
യുഎസ്എ 195.3 20
ചൈന 120.2 13
ഇന്ത്യ 41.4 4
ജപ്പാൻ 41.2 4
റഷ്യ 35.5 4
സൗദി അറേബ്യ 32.4 3
ബ്രസീൽ 29.9 3
ദക്ഷിണകൊറിയ 24.1 3
കാനഡ 24.1 3
രണ്ടുവർഷമായി ഈ രാജ്യങ്ങൾ ഉത്പാദനം നിയന്ത്രിച്ചു നിർത്തിയിരുന്നു. ഇതേത്തുടർന്നാണു ക്രൂഡ് വില ഇരട്ടിയിലേറെ ആയത്. വില കൂടിയപ്പോൾ അമേരിക്കയിലെ ഷെയ്ൽ വാതക ഉത്പാദകരും നിരവധി ചെറുരാജ്യങ്ങളും ക്രൂഡ് ഉത്പാദനം വർധിപ്പിച്ചു. ഇതോടെ റഷ്യയുടെയും സൗദി അറേബ്യ നയിക്കുന്ന ഒപെകി (എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന) ലെ അംഗരാജ്യങ്ങളുടെയും കയറ്റുമതി കുറഞ്ഞു. ഈ സാഹചര്യത്തിലാണ് ഉത്പാദനം വർധിപ്പിച്ച് വിപണിയിലെ പങ്കാളിത്തം കൂട്ടാൻ റഷ്യയും സൗദിയും തീരുമാനിച്ചത്.
സൗദി എണ്ണമന്ത്രി ഖാലിദ് അൽ ഫാലെഹ് ഇവിടെയെത്തി റഷ്യൻ എണ്ണമന്ത്രി അലക്സാണ്ടർ നൊവാകുമായി ചർച്ച നടത്തിയാണു ധാരണ ഉണ്ടാക്കിയത്.
ജൂലൈയിൽ ഉത്പാദനം കുറേശെ വർധിപ്പിച്ചുതുടങ്ങും എന്ന പ്രഖ്യാപനം വന്നതോടെ ക്രൂഡ് വില ഗണ്യമായി താണു. കഴിഞ്ഞയാഴ്ച വീപ്പയ്ക്ക് 80 ഡോളറിനു മുകളിലായിരുന്ന ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ 76.10 ഡോളറിലേക്കു താണു. ഡബ്ള്യുടിഐ ഇനം 67.55 ഡോളറായി. വില ഇനിയും താഴോട്ടു പോരുമെന്നാണു സൂചന.
വില വീപ്പയ്ക്ക് 70 ഡോളറിനു മുകളിൽ നിർത്താൻ സൗദിയും റഷ്യയും ശ്രമിക്കും എന്നാണു നിരീക്ഷകരുടെ വിലയിരുത്തൽ. ഇരു രാജ്യങ്ങൾക്കും ബജറ്റ് ലക്ഷ്യം നേടാൻ 70 ഡോളറിലധികം കിട്ടണം. എന്നാൽ, അമേരിക്കയിൽ ക്രൂഡ് ഉത്പാദനം കൂടിയതിനാൽ ഒപെക്-റഷ്യ സഖ്യത്തിനു കന്പോളത്തെ വരുതിയിൽ നിർത്താൻ പ്രയാസമുണ്ട്. പ്രകൃതിവാതകവും ജൈവ ഇന്ധനവുമടക്കം മൊത്തം എണ്ണ ഉത്പാദനത്തിൽ അമേരിക്ക റഷ്യയെയും സൗദിയെയും ബഹുദൂരം പിന്നിലാക്കി. 2017ൽ അമേരിക്ക 15 ശതമാനം പങ്കോടെ ഊർജവിപണിയിൽ ഒന്നാമതാണ്.
എണ്ണ ഉത്പാദനം( ആദ്യ 10 സ്ഥാനക്കാർ )
യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷന്റെ 2017 ലെ പ്രതിദിന ഉത്പാദന കണക്ക്.
രാജ്യം ഉത്പാദനം (ലക്ഷം വീപ്പ) വിപണി പങ്ക് (ശതമാനം)
യുഎസ്എ 144.6 15
സൗദി അറേബ്യ 120.8 13
റഷ്യ 111.8 12
കാനഡ 48.7 5
ഇറാൻ 46.7 5
ഇറാക്ക് 44.8 5
ചൈന 44.5 5
യുഎഇ 37.1 4
ബ്രസീൽ 32.9 3
കുവൈറ്റ് 29.3 3
പത്തുംകൂടി 661.2 69
ആഗോള ഉത്പാദനം 953.6
വലിയ ഉപയോക്താക്കൾ (പ്രതിദിന ഉപയോഗം ലക്ഷം വീപ്പയിൽ, പങ്ക് ശതമാനത്തിൽ)
രാജ്യം ഉപയോഗം പങ്ക്
യുഎസ്എ 195.3 20
ചൈന 120.2 13
ഇന്ത്യ 41.4 4
ജപ്പാൻ 41.2 4
റഷ്യ 35.5 4
സൗദി അറേബ്യ 32.4 3
ബ്രസീൽ 29.9 3
ദക്ഷിണകൊറിയ 24.1 3
കാനഡ 24.1 3