ന്യൂഡൽഹി: ഓർഡർ ചെയ്ത ഉത്പന്നങ്ങൾ കൈപ്പറ്റിയശേഷം നിരന്തരം തിരിച്ചയയ്ക്കുന്ന ഉപയോക്താക്കൾക്ക് ഓണ്‍ലൈൻ വ്യാപാര ഭീമനായ ആമസോണ്‍ വിലക്കേർപ്പെടുത്തുന്നതായി റിപ്പോർട്ട്. ഇത്തരത്തിൽ പൂട്ടുവീണ നിരവധി അക്കൗണ്ട് ഉടമകൾ പരാതികളുമായി രംഗത്തെത്തി.
നിലവിലുള്ള അക്കൗണ്ടുകൾക്കു വിലക്കേർപ്പെടുത്തിയതിനു പുറമേ പുതിയ അക്കൗണ്ട് തുടങ്ങുന്നതിനും കന്പനി തടസമേർപ്പെടുത്തുന്നതായി പരാതിക്കാർ ആരോപിക്കുന്നു.
ഒന്നിലധികം പ്രാവശ്യം സാധനങ്ങൾ തിരിച്ചയയ്ക്കുന്നവരുടെ അക്കൗണ്ടുകൾ നിർത്തലാക്കുമെന്നുള്ള കാര്യം ആമസോണ്‍ തങ്ങളുടെ നിയമാവലിയിൽ പറഞ്ഞിട്ടില്ലെന്നും പിന്നെങ്ങനെയാണ് സാധനങ്ങൾ തിരിച്ചയയ്ക്കുന്നത് നിയമവിരുദ്ധമാകുന്നതെന്നും പരാതിക്കാർ ചോദിക്കുന്നു. എന്നാൽ, ഉപയോക്താക്കളുടെ അക്കൗണ്ടുകൾ വിലക്കുന്നതിനുള്ള പൂർണ അധികാരം തങ്ങൾക്കുണ്ടെന്നുള്ളത് ആമസോണിന്റെ നിയമാവലിയിൽ പറയുന്നുണ്ട്. അതേസമയം തങ്ങളുടെ സേവനം ദുരുപയോഗം ചെയ്തവരെ മാത്രമാണ് വിലക്കിയതെന്നും അതിനുള്ള പൂർണ അധികാരം തങ്ങൾക്കുണ്ടെന്നും ആമസോണ്‍ വക്താവ് അറിയിച്ചു.
നിലവിലുള്ള അക്കൗണ്ടുകൾക്കു വിലക്കേർപ്പെടുത്തിയതിനു പുറമേ പുതിയ അക്കൗണ്ട് തുടങ്ങുന്നതിനും കന്പനി തടസമേർപ്പെടുത്തുന്നതായി പരാതിക്കാർ ആരോപിക്കുന്നു.
ഒന്നിലധികം പ്രാവശ്യം സാധനങ്ങൾ തിരിച്ചയയ്ക്കുന്നവരുടെ അക്കൗണ്ടുകൾ നിർത്തലാക്കുമെന്നുള്ള കാര്യം ആമസോണ്‍ തങ്ങളുടെ നിയമാവലിയിൽ പറഞ്ഞിട്ടില്ലെന്നും പിന്നെങ്ങനെയാണ് സാധനങ്ങൾ തിരിച്ചയയ്ക്കുന്നത് നിയമവിരുദ്ധമാകുന്നതെന്നും പരാതിക്കാർ ചോദിക്കുന്നു. എന്നാൽ, ഉപയോക്താക്കളുടെ അക്കൗണ്ടുകൾ വിലക്കുന്നതിനുള്ള പൂർണ അധികാരം തങ്ങൾക്കുണ്ടെന്നുള്ളത് ആമസോണിന്റെ നിയമാവലിയിൽ പറയുന്നുണ്ട്. അതേസമയം തങ്ങളുടെ സേവനം ദുരുപയോഗം ചെയ്തവരെ മാത്രമാണ് വിലക്കിയതെന്നും അതിനുള്ള പൂർണ അധികാരം തങ്ങൾക്കുണ്ടെന്നും ആമസോണ്‍ വക്താവ് അറിയിച്ചു.