വിപണി വിശേഷം / കെ.ബി. ഉദയഭാനു
റബർത്തോട്ടങ്ങളിലെ നിർജീവാവസ്ഥ ടയർ വ്യവസായികളുടെ ഹൃദയത്തുടിപ്പ് ഉയർത്തി. വില ഉയർത്തി ഷീറ്റിന്റെ ലഭ്യത ഉറപ്പുവരുത്താൻ അവർ പരക്കംപാഞ്ഞു. കാലവർഷം കൊപ്ര സംസ്കരണത്തെ ബാധിക്കുമെന്ന ആശങ്കയ്ക്കിടയിലും നാളികേരോത്പന്നങ്ങളുടെ നിരക്ക് താഴ്ന്നു. എട്ടു മാസം നീണ്ട മരവിപ്പിനു ശേഷം ചുക്കുവില വർധിച്ചു. ഉത്പാദകരുടെ പ്രതീക്ഷയ്ക്കൊത്ത് ഏലത്തിനു മുന്നേറാനായില്ല. ആഗോള സ്വർണവില താഴ്ന്നു.
റബർ
കാലവർഷം അടുത്തിട്ടും കർഷകർ റബർത്തോട്ടങ്ങളിൽനിന്ന് വിട്ടുനിന്നത് വ്യവസായികളെ സമ്മർദത്തിലാക്കി. റബറിന്റെ അനാകർഷമായ വിലയാണ് വലിയൊരു വിഭാഗം ഉത്പാദകരെ ടാപ്പിംഗിൽനിന്ന് പിന്തിരിപ്പിക്കുന്നത്. ഉത്പാദകരെ തോട്ടങ്ങളിലേക്ക് അടുപ്പിക്കാൻ ടയർ ലോബി ഷീറ്റ് വില പോയവാരം ഉയർത്തി. നാലാം ഗ്രേഡിന്റെ വില കന്പനികൾ 12,200ൽനിന്ന് 12,500ൽ എത്തിച്ചു. ഇതിന്റെ ചുവടുപിടിച്ച് അഞ്ചാം ഗ്രേഡ് 12,400 രൂപയായി.
ലാറ്റക്സ് ക്ഷാമം രൂക്ഷമായതോടെ ചെറുകിട വ്യവസായികൾ 8,700 രൂപ വരെ വാഗ്ദാനം ചെയ്തിട്ടും ചരക്ക് കാര്യമായി ലഭിച്ചില്ല. കാലവർഷം അടുത്ത വാരം സംസ്ഥാനത്ത് സജീവമാകുമെന്ന വിലയിരുത്തലുകൾ പുറത്തുവന്നിട്ടും ഒട്ടുമിക്ക തോട്ടങ്ങളിലും റെയിൻഗാർഡുകൾ കർഷകർ ഒരുക്കിയിട്ടില്ല. മഴ തുടങ്ങിയശേഷം തോട്ടങ്ങളിലേക്കു തിരിയാമെന്ന നിലപാടിലാണ് പലരും. റബർ ഉയർന്ന റേഞ്ചിൽ നീങ്ങിയ കാലഘട്ടങ്ങളിൽ ഓഫ് സീസണിൽ തന്നെ പ്രതികൂല കാലാവസ്ഥ ടാപ്പിംഗിനെ ബാധിക്കാതിരിക്കാൻ ഉത്പാദകർ ആവശ്യമായ ഒരുക്കങ്ങൾ നടത്തിയിരുന്നു.
റബറിന്റെ വിപണിവില ഉയർന്നാൽ ജൂണ് രണ്ടാം പകുതിയിൽ ടാപ്പിംഗ്രംഗം സജീവമാക്കും. റബറിന്റെ അവധിവിലകൾ ഉയർന്നത് നിക്ഷേപകർക്ക് ആവേശമാകും. ടോക്കോമിൽ കിലോ 195 യെന്നിൽ എത്തിയ റബറിന് ഇനിയും 200 യെന്നിലെ തടസം മറികടക്കാനായിട്ടില്ല. ക്രൂഡ് ഓയിലിന്റെ വിലക്കയറ്റത്തിനൊപ്പം രാജ്യാന്തരവിപണിയിൽ കൃത്രിമ റബർവില ടണ്ണിന് 2000 ഡോളറിലേക്ക് അടുപ്പിച്ചു. രൂപയുടെ വിനിമയനിരക്ക് ഇടിയുന്നത് ടയർ കന്പനികളെ ഇറക്കുമതിയിൽനിന്ന് പിന്തിരിപ്പിക്കുമെന്നത് ആഭ്യന്തര മാർക്കറ്റിനു നേട്ടമാവും.
നാളികേരം
നാളികേരോത്പന്നങ്ങളുടെ നിരക്ക് വീണ്ടും താഴ്ന്നു. വെളിച്ചെണ്ണയ്ക്ക് ഡിമാൻഡ് മങ്ങിയത് കൊപ്രയാട്ട് വ്യവസായികളെ സമ്മർദത്തിലാക്കി. മില്ലുകാർ കൊപ്രസംഭരണം കുറച്ചതോടെ നിരക്ക് 12,210ൽനിന്ന് 11,925ലേക്ക് ഇടിഞ്ഞു. കാർഷികമേഖലകൾ മഴയ്ക്കു മുന്പ് കൊപ്രസംസ്കരണം പൂർത്തിയാക്കാനുള്ള നീക്കത്തിലാണ്. കൊച്ചിയിൽ വെളിച്ചെണ്ണ 18,300ൽനിന്ന് 17,900 രൂപയായി.
അയൽ സംസ്ഥാനങ്ങളിൽനിന്ന് ഉയർന്ന അളവിൽ വെളിച്ചെണ്ണ എത്തിയത് ചെറുകിട മില്ലുകളെ സമ്മർദത്തിലാക്കി. ഇതിനിടെ വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി ഉയർന്നത് വിവിധ എണ്ണകളെ ബാധിച്ചു. ഏപ്രിലിൽ പാചകയെണ്ണ ഇറക്കുമതി 13.86 ലക്ഷം ടണ്ണായി ഉയർന്നു.
ഏലം
ലേല കേന്ദ്രങ്ങളിലേക്കുള്ള ഏലക്ക വരവ് മുൻ മാസങ്ങളെ അപേക്ഷിച്ച് ചുരുങ്ങിയിട്ടും കർഷകരുടെ പ്രതീക്ഷയ്ക്കൊത്ത് വില കയറിയില്ല. വാരാരംഭത്തിൽ കിലോ 1020 രൂപയിലേക്ക് ഏലക്കവില ഇടിഞ്ഞു. കർഷകരും സ്റ്റോക്കിസ്റ്റുകളും ചരക്കുനീക്കം കുറച്ചതോടെ വില 1244 വരെ കയറിയെങ്കിലും വാരാന്ത്യം 1168 രൂപയിലാണ്.
ചുക്ക്
എട്ടു മാസം സ്റ്റെഡിയായി നീങ്ങിയ ചുക്കുവില വാരാന്ത്യം വർധിച്ചു. കാർഷികമേഖലകളിൽനിന്നുള്ള ചുക്കുവരവ് ചുരുങ്ങിയതുകണ്ട് കയറ്റുമതിക്കാരും ആഭ്യന്തരവ്യാപാരികളും തിരക്കിട്ട് ചുക്ക് സംഭരിക്കാൻ മുന്നിട്ടിറങ്ങി. ഗൾഫ് രാജ്യങ്ങളിൽ പെരുന്നാൾ വേളയിലെ ആവശ്യങ്ങൾ മുന്നിൽക്കണ്ട് കയറ്റുമതിക്കാർ ചരക്കു സംഭരിക്കുകയാണ്.
വിലക്കയറ്റം ഭയന്ന് വിദേശ കച്ചവടങ്ങൾ സംബന്ധിച്ച കൂടുതൽ വിവരം കയറ്റുമതിക്കാർ പുറത്തുവിടുന്നില്ല. ഉത്തരേന്ത്യക്കാരും മികച്ചയിനം ചുക്കിൽ താത്പര്യം കാണിച്ചു. മാസങ്ങളായി സ്റ്റെഡി നിലവാരത്തിൽ നീങ്ങുന്ന ചുക്കുവില ഉയരുമെന്ന കാര്യം മുൻവാരത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു. വിവിധയിനം ചുക്ക് വില ക്വിന്റലിന് 1500 രൂപ വർധിച്ചു. മീഡിയം ചുക്ക് 14,000 രൂപയിലും ബെസ്റ്റ് ചുക്ക് 15,000 രൂപയിലും വ്യാപാരം നടന്നു.
കുരുമുളക്
ഉത്തരേന്ത്യൻ ഓർഡറുകളുടെ വരവ് കുരുമുളകുവില അല്പം ഉയർത്തി. കൊച്ചിയിൽ ഹൈറേഞ്ച് മുളക് വരവ് നാമമാത്രമാണ്. സംസ്ഥാനത്തിനു പുറത്തുനിന്നുള്ള വ്യാപാരികൾ രംഗത്ത് സജീവമായാൽ നിരക്ക് മെച്ചപ്പെടാം. വിനിമയവിപണിയിൽ ഡോളറിനു മുന്നിൽ രൂപയുടെ മൂല്യം ഇടിഞ്ഞത് വിദേശ ചരക്കുവരവ് കുറയാൻ ഇടയാക്കും. ഇന്ത്യൻ നിരക്ക് ടണ്ണിന് 6,000 ഡോളറാണ്. അണ് ഗാർബിൾഡ് കുരുമുളക് 36,300 രൂപയിലും ഗാർബിൾഡ് 38,300 രൂപയിലും ഇടപാടുകൾ നടന്നു.
ജാതിക്ക
ഉയർന്ന അളവിൽ ജാതിക്കയും ജാതിപത്രിയും വില്പനയ്ക്കിറങ്ങി. വ്യവസായികളും കയറ്റുമതിക്കാരും ചരക്ക് സംഭരിച്ചിട്ടും വിലയിൽ മാറ്റമില്ല. മഴയ്ക്കു മുന്പായി കുടുതൽ ചരക്ക് വിറ്റഴിക്കാൻ വരുംദിനങ്ങളിൽ നീക്കം നടക്കാം.
സ്വർണം
സ്വർണവില കയറിയിറങ്ങി. 23,280 രൂപയിൽ വില്പനയ്ക്കു തുടക്കംകുറിച്ച പവൻ 23,000 വരെ ഇടിഞ്ഞെങ്കിലും ശനിയാഴ്ച നിരക്ക് 23,120 രൂപയിലാണ്. രാജ്യാന്തര മാർക്കറ്റിൽ സ്വർണത്തിന് 1300 ഡോളറിലെ താങ്ങ് നഷ്ടപ്പെട്ടു. ട്രോയ് ഒൗണ്സിന് 1315 ഡോളറിൽനിന്ന് 1285 ഡോളർ വരെ താഴ്ന്ന ശേഷം സ്വർണം 1291 ഡോളറിലാണ്.
റബർത്തോട്ടങ്ങളിലെ നിർജീവാവസ്ഥ ടയർ വ്യവസായികളുടെ ഹൃദയത്തുടിപ്പ് ഉയർത്തി. വില ഉയർത്തി ഷീറ്റിന്റെ ലഭ്യത ഉറപ്പുവരുത്താൻ അവർ പരക്കംപാഞ്ഞു. കാലവർഷം കൊപ്ര സംസ്കരണത്തെ ബാധിക്കുമെന്ന ആശങ്കയ്ക്കിടയിലും നാളികേരോത്പന്നങ്ങളുടെ നിരക്ക് താഴ്ന്നു. എട്ടു മാസം നീണ്ട മരവിപ്പിനു ശേഷം ചുക്കുവില വർധിച്ചു. ഉത്പാദകരുടെ പ്രതീക്ഷയ്ക്കൊത്ത് ഏലത്തിനു മുന്നേറാനായില്ല. ആഗോള സ്വർണവില താഴ്ന്നു.
റബർ
കാലവർഷം അടുത്തിട്ടും കർഷകർ റബർത്തോട്ടങ്ങളിൽനിന്ന് വിട്ടുനിന്നത് വ്യവസായികളെ സമ്മർദത്തിലാക്കി. റബറിന്റെ അനാകർഷമായ വിലയാണ് വലിയൊരു വിഭാഗം ഉത്പാദകരെ ടാപ്പിംഗിൽനിന്ന് പിന്തിരിപ്പിക്കുന്നത്. ഉത്പാദകരെ തോട്ടങ്ങളിലേക്ക് അടുപ്പിക്കാൻ ടയർ ലോബി ഷീറ്റ് വില പോയവാരം ഉയർത്തി. നാലാം ഗ്രേഡിന്റെ വില കന്പനികൾ 12,200ൽനിന്ന് 12,500ൽ എത്തിച്ചു. ഇതിന്റെ ചുവടുപിടിച്ച് അഞ്ചാം ഗ്രേഡ് 12,400 രൂപയായി.
ലാറ്റക്സ് ക്ഷാമം രൂക്ഷമായതോടെ ചെറുകിട വ്യവസായികൾ 8,700 രൂപ വരെ വാഗ്ദാനം ചെയ്തിട്ടും ചരക്ക് കാര്യമായി ലഭിച്ചില്ല. കാലവർഷം അടുത്ത വാരം സംസ്ഥാനത്ത് സജീവമാകുമെന്ന വിലയിരുത്തലുകൾ പുറത്തുവന്നിട്ടും ഒട്ടുമിക്ക തോട്ടങ്ങളിലും റെയിൻഗാർഡുകൾ കർഷകർ ഒരുക്കിയിട്ടില്ല. മഴ തുടങ്ങിയശേഷം തോട്ടങ്ങളിലേക്കു തിരിയാമെന്ന നിലപാടിലാണ് പലരും. റബർ ഉയർന്ന റേഞ്ചിൽ നീങ്ങിയ കാലഘട്ടങ്ങളിൽ ഓഫ് സീസണിൽ തന്നെ പ്രതികൂല കാലാവസ്ഥ ടാപ്പിംഗിനെ ബാധിക്കാതിരിക്കാൻ ഉത്പാദകർ ആവശ്യമായ ഒരുക്കങ്ങൾ നടത്തിയിരുന്നു.
റബറിന്റെ വിപണിവില ഉയർന്നാൽ ജൂണ് രണ്ടാം പകുതിയിൽ ടാപ്പിംഗ്രംഗം സജീവമാക്കും. റബറിന്റെ അവധിവിലകൾ ഉയർന്നത് നിക്ഷേപകർക്ക് ആവേശമാകും. ടോക്കോമിൽ കിലോ 195 യെന്നിൽ എത്തിയ റബറിന് ഇനിയും 200 യെന്നിലെ തടസം മറികടക്കാനായിട്ടില്ല. ക്രൂഡ് ഓയിലിന്റെ വിലക്കയറ്റത്തിനൊപ്പം രാജ്യാന്തരവിപണിയിൽ കൃത്രിമ റബർവില ടണ്ണിന് 2000 ഡോളറിലേക്ക് അടുപ്പിച്ചു. രൂപയുടെ വിനിമയനിരക്ക് ഇടിയുന്നത് ടയർ കന്പനികളെ ഇറക്കുമതിയിൽനിന്ന് പിന്തിരിപ്പിക്കുമെന്നത് ആഭ്യന്തര മാർക്കറ്റിനു നേട്ടമാവും.
നാളികേരം
നാളികേരോത്പന്നങ്ങളുടെ നിരക്ക് വീണ്ടും താഴ്ന്നു. വെളിച്ചെണ്ണയ്ക്ക് ഡിമാൻഡ് മങ്ങിയത് കൊപ്രയാട്ട് വ്യവസായികളെ സമ്മർദത്തിലാക്കി. മില്ലുകാർ കൊപ്രസംഭരണം കുറച്ചതോടെ നിരക്ക് 12,210ൽനിന്ന് 11,925ലേക്ക് ഇടിഞ്ഞു. കാർഷികമേഖലകൾ മഴയ്ക്കു മുന്പ് കൊപ്രസംസ്കരണം പൂർത്തിയാക്കാനുള്ള നീക്കത്തിലാണ്. കൊച്ചിയിൽ വെളിച്ചെണ്ണ 18,300ൽനിന്ന് 17,900 രൂപയായി.
അയൽ സംസ്ഥാനങ്ങളിൽനിന്ന് ഉയർന്ന അളവിൽ വെളിച്ചെണ്ണ എത്തിയത് ചെറുകിട മില്ലുകളെ സമ്മർദത്തിലാക്കി. ഇതിനിടെ വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി ഉയർന്നത് വിവിധ എണ്ണകളെ ബാധിച്ചു. ഏപ്രിലിൽ പാചകയെണ്ണ ഇറക്കുമതി 13.86 ലക്ഷം ടണ്ണായി ഉയർന്നു.
ഏലം
ലേല കേന്ദ്രങ്ങളിലേക്കുള്ള ഏലക്ക വരവ് മുൻ മാസങ്ങളെ അപേക്ഷിച്ച് ചുരുങ്ങിയിട്ടും കർഷകരുടെ പ്രതീക്ഷയ്ക്കൊത്ത് വില കയറിയില്ല. വാരാരംഭത്തിൽ കിലോ 1020 രൂപയിലേക്ക് ഏലക്കവില ഇടിഞ്ഞു. കർഷകരും സ്റ്റോക്കിസ്റ്റുകളും ചരക്കുനീക്കം കുറച്ചതോടെ വില 1244 വരെ കയറിയെങ്കിലും വാരാന്ത്യം 1168 രൂപയിലാണ്.
ചുക്ക്
എട്ടു മാസം സ്റ്റെഡിയായി നീങ്ങിയ ചുക്കുവില വാരാന്ത്യം വർധിച്ചു. കാർഷികമേഖലകളിൽനിന്നുള്ള ചുക്കുവരവ് ചുരുങ്ങിയതുകണ്ട് കയറ്റുമതിക്കാരും ആഭ്യന്തരവ്യാപാരികളും തിരക്കിട്ട് ചുക്ക് സംഭരിക്കാൻ മുന്നിട്ടിറങ്ങി. ഗൾഫ് രാജ്യങ്ങളിൽ പെരുന്നാൾ വേളയിലെ ആവശ്യങ്ങൾ മുന്നിൽക്കണ്ട് കയറ്റുമതിക്കാർ ചരക്കു സംഭരിക്കുകയാണ്.
വിലക്കയറ്റം ഭയന്ന് വിദേശ കച്ചവടങ്ങൾ സംബന്ധിച്ച കൂടുതൽ വിവരം കയറ്റുമതിക്കാർ പുറത്തുവിടുന്നില്ല. ഉത്തരേന്ത്യക്കാരും മികച്ചയിനം ചുക്കിൽ താത്പര്യം കാണിച്ചു. മാസങ്ങളായി സ്റ്റെഡി നിലവാരത്തിൽ നീങ്ങുന്ന ചുക്കുവില ഉയരുമെന്ന കാര്യം മുൻവാരത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു. വിവിധയിനം ചുക്ക് വില ക്വിന്റലിന് 1500 രൂപ വർധിച്ചു. മീഡിയം ചുക്ക് 14,000 രൂപയിലും ബെസ്റ്റ് ചുക്ക് 15,000 രൂപയിലും വ്യാപാരം നടന്നു.
കുരുമുളക്
ഉത്തരേന്ത്യൻ ഓർഡറുകളുടെ വരവ് കുരുമുളകുവില അല്പം ഉയർത്തി. കൊച്ചിയിൽ ഹൈറേഞ്ച് മുളക് വരവ് നാമമാത്രമാണ്. സംസ്ഥാനത്തിനു പുറത്തുനിന്നുള്ള വ്യാപാരികൾ രംഗത്ത് സജീവമായാൽ നിരക്ക് മെച്ചപ്പെടാം. വിനിമയവിപണിയിൽ ഡോളറിനു മുന്നിൽ രൂപയുടെ മൂല്യം ഇടിഞ്ഞത് വിദേശ ചരക്കുവരവ് കുറയാൻ ഇടയാക്കും. ഇന്ത്യൻ നിരക്ക് ടണ്ണിന് 6,000 ഡോളറാണ്. അണ് ഗാർബിൾഡ് കുരുമുളക് 36,300 രൂപയിലും ഗാർബിൾഡ് 38,300 രൂപയിലും ഇടപാടുകൾ നടന്നു.
ജാതിക്ക
ഉയർന്ന അളവിൽ ജാതിക്കയും ജാതിപത്രിയും വില്പനയ്ക്കിറങ്ങി. വ്യവസായികളും കയറ്റുമതിക്കാരും ചരക്ക് സംഭരിച്ചിട്ടും വിലയിൽ മാറ്റമില്ല. മഴയ്ക്കു മുന്പായി കുടുതൽ ചരക്ക് വിറ്റഴിക്കാൻ വരുംദിനങ്ങളിൽ നീക്കം നടക്കാം.
സ്വർണം
സ്വർണവില കയറിയിറങ്ങി. 23,280 രൂപയിൽ വില്പനയ്ക്കു തുടക്കംകുറിച്ച പവൻ 23,000 വരെ ഇടിഞ്ഞെങ്കിലും ശനിയാഴ്ച നിരക്ക് 23,120 രൂപയിലാണ്. രാജ്യാന്തര മാർക്കറ്റിൽ സ്വർണത്തിന് 1300 ഡോളറിലെ താങ്ങ് നഷ്ടപ്പെട്ടു. ട്രോയ് ഒൗണ്സിന് 1315 ഡോളറിൽനിന്ന് 1285 ഡോളർ വരെ താഴ്ന്ന ശേഷം സ്വർണം 1291 ഡോളറിലാണ്.