ന്യൂഡൽഹി: വിറ്റുവരവ് ഇരട്ടിയിലധികമാക്കാനുള്ള പതഞ്ജലിയുടെ ശ്രമത്തിന് കേന്ദ്രസർക്കാർ വിലങ്ങുതടിയായെന്ന സൂചന നല്കി പതഞ്ജലി അയുർവേദിക് എംഡി ആചാര്യ ബാലകൃഷ്ണ. പ്രധാനമന്ത്രി നടപ്പാക്കിയ കറൻസി റദ്ദാക്കലും ജിഎസ്ടി പോലുള്ള സാന്പത്തിക പരിഷ്കരണങ്ങളും പതഞ്ജലിയുടെ കുതിപ്പിനെ പ്രതികൂലമായി ബാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
2016-17 ധനകാര്യവർഷം കന്പനി നേടിയ വിറ്റുവരവുതന്നെയാണ് 2017-18ലും നേടിയതെന്നാണ് ആചാര്യ ബാലകൃഷ്ണ നല്കുന്ന സൂചന. ഏകദേശം 10,000 കോടി രൂപ വിറ്റുവരവാണ് കമ്പനിക്കുണ്ടായിരുന്നത്. ഇത് 2018 മാർച്ചിൽ 20,000 കോടി രൂപയാക്കുമെന്നായിരുന്നു 2017ന്റെ തുടക്കത്തിൽ ബാബാ രാംദേവിന്റെ പ്രഖ്യാപനം. 2019 മാർച്ച് 31 ആകുന്പോൾ ഹിന്ദുസ്ഥാൻ യുണിലിവറിനെ പിന്തള്ളി രാജ്യത്തെ ഏറ്റവും വലിയ പാക്കേജ്ഡ് ഗുഡ്സ് കമ്പനിയായി മാറുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അതേസമയം, പ്രധാനമന്ത്രിയുടെ നോട്ട്നിരോധനത്തെ ഏറ്റവുമധികം പിന്തുണച്ച് രംഗത്തെത്തിയത് ബാബാ രാംദേവായിരുന്നു.
2016-17 ധനകാര്യവർഷം കന്പനി നേടിയ വിറ്റുവരവുതന്നെയാണ് 2017-18ലും നേടിയതെന്നാണ് ആചാര്യ ബാലകൃഷ്ണ നല്കുന്ന സൂചന. ഏകദേശം 10,000 കോടി രൂപ വിറ്റുവരവാണ് കമ്പനിക്കുണ്ടായിരുന്നത്. ഇത് 2018 മാർച്ചിൽ 20,000 കോടി രൂപയാക്കുമെന്നായിരുന്നു 2017ന്റെ തുടക്കത്തിൽ ബാബാ രാംദേവിന്റെ പ്രഖ്യാപനം. 2019 മാർച്ച് 31 ആകുന്പോൾ ഹിന്ദുസ്ഥാൻ യുണിലിവറിനെ പിന്തള്ളി രാജ്യത്തെ ഏറ്റവും വലിയ പാക്കേജ്ഡ് ഗുഡ്സ് കമ്പനിയായി മാറുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അതേസമയം, പ്രധാനമന്ത്രിയുടെ നോട്ട്നിരോധനത്തെ ഏറ്റവുമധികം പിന്തുണച്ച് രംഗത്തെത്തിയത് ബാബാ രാംദേവായിരുന്നു.