ന്യൂഡൽഹി: സന്പന്നരാഷ്ട്രങ്ങളുടെ പട്ടികയിൽ 8,23,000 കോടി ഡോളറിന്റെ ആസ്തിയുമായി ഇന്ത്യ ആറാമത്. അമേരിക്കയാണ് ലോകത്തിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രം. ആഫ്രേഷ്യ ബാങ്ക് ഗ്ലോബൽ വെൽത്ത് മെഗ്രേഷൻ റിവ്യൂ പ്രകാരം അമേരിക്കയുടെ സന്പത്ത് 62,58,400 കോടി ഡോളറാണ്. ചൈനയും (24,80,300 കോടി ഡോളർ) ജപ്പാനുമാണ് (19,52,200 കോടി ഡോളർ) രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
ഓരോ രാജ്യത്തെയും ജനങ്ങളുടെ സ്വകാര്യ സ്വത്ത് വിലയിരുത്തിയാണ് റാങ്കിംഗ് പട്ടിക തയാറാക്കിയത്. ജനസംഖ്യ ഉയർന്നതാണ് വലിയ രാജ്യങ്ങൾക്ക് മുതൽക്കൂട്ടായത്.ആദ്യ പത്തിൽ യുകെ (9,91,900 കോടി ഡോളർ), ജർമനി (9,66,000 കോടി ഡോളർ), ഇന്ത്യ (8,23,000 കോടി ഡോളർ), ഓസ്ട്രേലിയ (6,14,200 കോടി ഡോളർ), കാനഡ (6,39,300 കോടി ഡോളർ), ഫ്രാൻസ് (6,64,900 കോടി ഡോളർ), ഇറ്റലി (4,27,600 കോടി ഡോളർ) എന്നീ രാജ്യങ്ങളുണ്ട്.
അനവധി സംരംഭകർ, മികച്ച വിദ്യാഭ്യാസ സന്പ്രദായം, മികച്ച പ്രവർത്തനക്ഷമതയുള്ള ഐടി മേഖല, റിയൽ എസ്റ്റേറ്റ്, ആരോഗ്യ-മീഡിയ മേഖലകൾ തുടങ്ങിയവ ഇന്ത്യയുടെ നേട്ടത്തിനു കാരണമായെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ പത്തു വർഷത്തിനിടെ സാന്പത്തികരംഗത്ത് 200 ശതമാനം വളർച്ചയുണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഓരോ രാജ്യത്തെയും ജനങ്ങളുടെ സ്വകാര്യ സ്വത്ത് വിലയിരുത്തിയാണ് റാങ്കിംഗ് പട്ടിക തയാറാക്കിയത്. ജനസംഖ്യ ഉയർന്നതാണ് വലിയ രാജ്യങ്ങൾക്ക് മുതൽക്കൂട്ടായത്.ആദ്യ പത്തിൽ യുകെ (9,91,900 കോടി ഡോളർ), ജർമനി (9,66,000 കോടി ഡോളർ), ഇന്ത്യ (8,23,000 കോടി ഡോളർ), ഓസ്ട്രേലിയ (6,14,200 കോടി ഡോളർ), കാനഡ (6,39,300 കോടി ഡോളർ), ഫ്രാൻസ് (6,64,900 കോടി ഡോളർ), ഇറ്റലി (4,27,600 കോടി ഡോളർ) എന്നീ രാജ്യങ്ങളുണ്ട്.
അനവധി സംരംഭകർ, മികച്ച വിദ്യാഭ്യാസ സന്പ്രദായം, മികച്ച പ്രവർത്തനക്ഷമതയുള്ള ഐടി മേഖല, റിയൽ എസ്റ്റേറ്റ്, ആരോഗ്യ-മീഡിയ മേഖലകൾ തുടങ്ങിയവ ഇന്ത്യയുടെ നേട്ടത്തിനു കാരണമായെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ പത്തു വർഷത്തിനിടെ സാന്പത്തികരംഗത്ത് 200 ശതമാനം വളർച്ചയുണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.