മുംബൈ: ഇന്ത്യയുടെ വിദേശനാണ്യ ശേഖരം തുടർച്ചയായ നാലാം ആഴ്ചയിലും ഇടിഞ്ഞു. മേയ് 11നവസാനിച്ച ആഴ്ചയിൽ 123.73 കോടി ഡോളറാണു കുറഞ്ഞത്. ഇതോടെ ശേഖരം 41,770.27 കോടി ഡോളറായി.
ഏപ്രിൽ 13ന് 42,608.24 കോടി ഡോളർ എന്ന റിക്കാർഡ് നിലയിലായിരുന്നു ശേഖരം. ഇപ്പോൾ അതിൽനിന്ന് 837.97 കോടി ഡോളർ കുറഞ്ഞു.
ഓഹരി-കടപ്പത്ര വിപണികളിൽനിന്നു വിദേശ നിക്ഷേപകർ പിൻവലിയുന്നത് വിദേശനാണ്യശേഖരം കുറയുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ക്രൂഡ് ഓയിൽ വില വർധിച്ചതോടെ വിദേശവ്യാപാര കമ്മിയും കുതിച്ചുയരുകയാണ്. ഇതു രണ്ടും ചേർന്നു രൂപയുടെ വിനിമയനിരക്കും താഴ്ത്തി.
ഡോളർ ഈയാഴ്ച 68.15 രൂപവരെ കയറിയത് ഈ പശ്ചാത്തലത്തിലാണ്. പിന്നീടു റിസർവ് ബാങ്ക് ഡോളർ വിറ്റഴിച്ചു രൂപയെ അല്പം ഉയർത്തി. എങ്കിലും ഇന്നലെ ഡോളർ 68.005 രൂപയിലാണു ക്ലോസ് ചെയ്തത്. തലേന്നത്തേക്കാൾ 30 പൈസ ഡോളറിനു വർധിച്ചു.
ഏപ്രിൽ 13ന് 42,608.24 കോടി ഡോളർ എന്ന റിക്കാർഡ് നിലയിലായിരുന്നു ശേഖരം. ഇപ്പോൾ അതിൽനിന്ന് 837.97 കോടി ഡോളർ കുറഞ്ഞു.
ഓഹരി-കടപ്പത്ര വിപണികളിൽനിന്നു വിദേശ നിക്ഷേപകർ പിൻവലിയുന്നത് വിദേശനാണ്യശേഖരം കുറയുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ക്രൂഡ് ഓയിൽ വില വർധിച്ചതോടെ വിദേശവ്യാപാര കമ്മിയും കുതിച്ചുയരുകയാണ്. ഇതു രണ്ടും ചേർന്നു രൂപയുടെ വിനിമയനിരക്കും താഴ്ത്തി.
ഡോളർ ഈയാഴ്ച 68.15 രൂപവരെ കയറിയത് ഈ പശ്ചാത്തലത്തിലാണ്. പിന്നീടു റിസർവ് ബാങ്ക് ഡോളർ വിറ്റഴിച്ചു രൂപയെ അല്പം ഉയർത്തി. എങ്കിലും ഇന്നലെ ഡോളർ 68.005 രൂപയിലാണു ക്ലോസ് ചെയ്തത്. തലേന്നത്തേക്കാൾ 30 പൈസ ഡോളറിനു വർധിച്ചു.