കൊച്ചി: നിക്ഷേപസേവന സ്ഥാപനമായ ജിയോജിത് മാർച്ച് 31നവസാനിച്ച സാന്പത്തികവർഷത്തിൽ 73 കോടി രൂപ അറ്റാദായമുണ്ടാക്കി. തലേ വർഷത്തേക്കാൾ 31 ശതമാനം വർധനയുണ്ട്. 368 കോടി രൂപയാണ് കന്പനിയുടെ മൊത്തം വരുമാനം. നികുതിക്കുമുൻപുള്ള ലാഭം 26 ശതമാനം വർധിച്ച് 115 കോടി രൂപയിലെത്തി.
നാലാം പാദത്തിലെ ആകെ വരുമാനം20 ശതമാനം വർധിച്ച് 95 കോടി രൂപയിലെത്തി. അറ്റാദായം 26 ശതമാനം വർധിച്ച് 19 കോടിയിലെത്തി. ഒരു രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് രണ്ടു രൂപ എന്ന നിരക്കിൽ (200%) ലാഭവിഹിതം നൽകാനും ഡയറക്ടർ ബോർഡ് തീരുമാനിച്ചു. കന്പനികൈകാര്യംചെയ്യുന്നആസ്തി 38,600 കോടി രൂപയാണ്. കന്പനിയുടെ മ്യൂച്വൽ ഫണ്ട് വിതരണത്തിൽ നിന്നുള്ള വരുമാനം 92 ശതമാനം വർധിച്ചുവെന്ന് ജിയോജിത് മാനേജിംഗ് ഡയറക്ടർ സി.ജെ.ജോർജ് പറഞ്ഞു.
നാലാം പാദത്തിലെ ആകെ വരുമാനം20 ശതമാനം വർധിച്ച് 95 കോടി രൂപയിലെത്തി. അറ്റാദായം 26 ശതമാനം വർധിച്ച് 19 കോടിയിലെത്തി. ഒരു രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് രണ്ടു രൂപ എന്ന നിരക്കിൽ (200%) ലാഭവിഹിതം നൽകാനും ഡയറക്ടർ ബോർഡ് തീരുമാനിച്ചു. കന്പനികൈകാര്യംചെയ്യുന്നആസ്തി 38,600 കോടി രൂപയാണ്. കന്പനിയുടെ മ്യൂച്വൽ ഫണ്ട് വിതരണത്തിൽ നിന്നുള്ള വരുമാനം 92 ശതമാനം വർധിച്ചുവെന്ന് ജിയോജിത് മാനേജിംഗ് ഡയറക്ടർ സി.ജെ.ജോർജ് പറഞ്ഞു.