കൊച്ചി: മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പിനു കീഴിൽ കൈകാര്യം ചെയ്യുന്ന വായ്പാ ആസ്തികൾ വാർഷികാടിസ്ഥാനത്തിൽ 12 ശതമാനം വർധനയോടെ 32,154 കോടി രൂപയിലെത്തി. മുൻ വർഷം ഇത് 28,660 കോടി രൂപയായിരുന്നു. ഈ വായ്പകളിൽ പത്തു ശതമാനം സബ്സിഡിയറികളുടെ സംഭാവനയാണ്. മുത്തൂറ്റ് ഫിനാൻസിന്റെയും സബ്സിഡിയറികളുടെയും സംയോജിത ലാഭം വാർഷികാടിസ്ഥാനത്തിൽ 49 ശതമാനം വർധിച്ച് 1784 കോടി രൂപയിലെത്തിയതായി ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റ് അറിയിച്ചു.
കൈകാര്യം ചെയ്യുന്ന വായ്പകളുടെ അടിസ്ഥാനത്തിൽ രാജ്യത്തെ ഏറ്റവും വലിയ സ്വർണപ്പണയ കമ്പനിയായ മുത്തൂറ്റ് ഫിനാൻസ് 2018 സാമ്പത്തിക വർഷം 1720 കോടി രൂപയുടെ അറ്റാദായമാണു കൈവരിച്ചിട്ടുള്ളത്. മുൻ വർഷത്തെ 1180 കോടി രൂപയെ അപേക്ഷിച്ച് 46 ശതമാനം വർധനയാണിത്. വായ്പാ ആസ്തി ഏഴു ശതമാനം വർധിച്ച് 29,138 കോടി രൂപയിലെത്തിയെന്ന് 2018 മാർച്ച് 31 ലെ കണക്കുകൾ സൂചിപ്പിക്കുന്നു.1037 കോടി രൂപയെന്ന ഏറ്റവും ഉയർന്ന തോതിലെ ആദായ നികുതിയടവും ഈ വർഷം നടത്തിയിരുന്നു.
കൈകാര്യം ചെയ്യുന്ന വായ്പകളുടെ അടിസ്ഥാനത്തിൽ രാജ്യത്തെ ഏറ്റവും വലിയ സ്വർണപ്പണയ കമ്പനിയായ മുത്തൂറ്റ് ഫിനാൻസ് 2018 സാമ്പത്തിക വർഷം 1720 കോടി രൂപയുടെ അറ്റാദായമാണു കൈവരിച്ചിട്ടുള്ളത്. മുൻ വർഷത്തെ 1180 കോടി രൂപയെ അപേക്ഷിച്ച് 46 ശതമാനം വർധനയാണിത്. വായ്പാ ആസ്തി ഏഴു ശതമാനം വർധിച്ച് 29,138 കോടി രൂപയിലെത്തിയെന്ന് 2018 മാർച്ച് 31 ലെ കണക്കുകൾ സൂചിപ്പിക്കുന്നു.1037 കോടി രൂപയെന്ന ഏറ്റവും ഉയർന്ന തോതിലെ ആദായ നികുതിയടവും ഈ വർഷം നടത്തിയിരുന്നു.