ന്യൂഡൽഹി: ഏപ്രിലിലെ വിദേശവ്യാപാര കമ്മി 1372 കോടി ഡോളറായി ഉയർന്നു.
ഏപ്രിലിലെ കയറ്റുമതി 2591 കോടി ഡോളറും ഇറക്കുമതി 3965 കോടി ഡോളറുമാണ്. കയറ്റുമതിയിൽ 5.17ഉം ഇറക്കുമതിയിൽ 4.6ഉം ശതമാനം വർധനയുണ്ട്. പെട്രോളിയം ഇറക്കുമതി 41.49 ശതമാനം കൂടി 1041 കോടി ഡോളറിലെത്തി. സ്വർണം ഇറക്കുമതിയിൽ 33.05 ശതമാനം ഇടിവുണ്ട്. 258 കോടി ഡോളറിന്റെ സ്വർണമാണ് ഏപ്രിലിൽ ഇറക്കുമതി ചെയ്തത്.
സേവനമേഖലയിലെ വിദേശവ്യാപാരംകൂടി കണക്കിലെടുത്താൽ 2017-18ലെ വ്യാപാരകമ്മി 8061 കോടി ഡോളറാണ്. തലേവർഷം 4179 കോടി ഡോളറായിരുന്നു.
വ്യാപാരകമ്മി ഇരട്ടിച്ചത് ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി വർധിക്കാനിടയാക്കും. വ്യാപാരത്തിനു പുറമേയുള്ള മറ്റു വിദേശ ഇടപാടുകളുടെ ബാക്കിപത്രമാണ് കറന്റ് അക്കൗണ്ട്. അതിലെ കമ്മി ജിഡിപിയുടെ രണ്ടു ശതമാനത്തിലധികമായേക്കും. അങ്ങനെവന്നാൽ രൂപയ്ക്ക് ഇനിയും വില താഴും.
ഏപ്രിലിലെ കയറ്റുമതി 2591 കോടി ഡോളറും ഇറക്കുമതി 3965 കോടി ഡോളറുമാണ്. കയറ്റുമതിയിൽ 5.17ഉം ഇറക്കുമതിയിൽ 4.6ഉം ശതമാനം വർധനയുണ്ട്. പെട്രോളിയം ഇറക്കുമതി 41.49 ശതമാനം കൂടി 1041 കോടി ഡോളറിലെത്തി. സ്വർണം ഇറക്കുമതിയിൽ 33.05 ശതമാനം ഇടിവുണ്ട്. 258 കോടി ഡോളറിന്റെ സ്വർണമാണ് ഏപ്രിലിൽ ഇറക്കുമതി ചെയ്തത്.
സേവനമേഖലയിലെ വിദേശവ്യാപാരംകൂടി കണക്കിലെടുത്താൽ 2017-18ലെ വ്യാപാരകമ്മി 8061 കോടി ഡോളറാണ്. തലേവർഷം 4179 കോടി ഡോളറായിരുന്നു.
വ്യാപാരകമ്മി ഇരട്ടിച്ചത് ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി വർധിക്കാനിടയാക്കും. വ്യാപാരത്തിനു പുറമേയുള്ള മറ്റു വിദേശ ഇടപാടുകളുടെ ബാക്കിപത്രമാണ് കറന്റ് അക്കൗണ്ട്. അതിലെ കമ്മി ജിഡിപിയുടെ രണ്ടു ശതമാനത്തിലധികമായേക്കും. അങ്ങനെവന്നാൽ രൂപയ്ക്ക് ഇനിയും വില താഴും.