ന്യൂഡൽഹി: വജ്രവ്യാപാരികളുടെ തട്ടിപ്പിനിരയായ പഞ്ചാബ് നാഷണൽ ബാങ്കി(പിഎൻബി)ന് മാർച്ചിൽ അവസാനിച്ച ത്രൈമാസത്തിൽ ഭീമമായ നഷ്ടം. 13,416.91 കോടി രൂപയുടെ നഷ്ടമാണ് ജനുവരി-മാർച്ച് കാലയളവിൽ ബാങ്കിനു നേരിട്ടത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ ബാങ്കിന് 261.90 കോടി രൂപ അറ്റാദായമുണ്ടായിരുന്നു.
ബാങ്കിന്റെ പ്രശ്നവായ്പകളുടെ തോത് മൊത്തം വായ്പയുടെ 18.38 ശതമാനമായി വർധിച്ചു. അറ്റ നിഷ്ക്രിയ ആസ്തി (എൻപിഎ) ഒരു വർഷം മുൻപ് 7.81 ശതമാനമായിരുന്നത് 11.24 ശതമാനമായി കൂടി.
ഈ ത്രൈമാസത്തിൽ ബാങ്കിനു കിട്ടാക്കടങ്ങൾക്കായി 20,353 കോടി രൂപ വകിയിരുത്തേണ്ടിവന്നു. തലേ ത്രൈമാസങ്ങളിൽ 4467 കോടിയും 5754 കോടിയുമായിരുന്നു വകയിരുത്തൽ.
നീരവ് മോദിയുമായി ബന്ധപ്പെട്ട സമ്മതപത്രങ്ങളുടെ (എൽഒയു) പേരിൽ മറ്റു ബാങ്കുകൾക്ക് 6,586 കോടി രൂപ ഈ ത്രൈമാസത്തിൽ നല്കി. ഇനി 6,960 കോടി രൂപകൂടി ഈയിനത്തിൽ നല്കേണ്ടതുണ്ട്. അതിനു തുക വകയിരുത്തിയിട്ടുണ്ട്.
ബാങ്കിന്റെ പ്രശ്നവായ്പകളുടെ തോത് മൊത്തം വായ്പയുടെ 18.38 ശതമാനമായി വർധിച്ചു. അറ്റ നിഷ്ക്രിയ ആസ്തി (എൻപിഎ) ഒരു വർഷം മുൻപ് 7.81 ശതമാനമായിരുന്നത് 11.24 ശതമാനമായി കൂടി.
ഈ ത്രൈമാസത്തിൽ ബാങ്കിനു കിട്ടാക്കടങ്ങൾക്കായി 20,353 കോടി രൂപ വകിയിരുത്തേണ്ടിവന്നു. തലേ ത്രൈമാസങ്ങളിൽ 4467 കോടിയും 5754 കോടിയുമായിരുന്നു വകയിരുത്തൽ.
നീരവ് മോദിയുമായി ബന്ധപ്പെട്ട സമ്മതപത്രങ്ങളുടെ (എൽഒയു) പേരിൽ മറ്റു ബാങ്കുകൾക്ക് 6,586 കോടി രൂപ ഈ ത്രൈമാസത്തിൽ നല്കി. ഇനി 6,960 കോടി രൂപകൂടി ഈയിനത്തിൽ നല്കേണ്ടതുണ്ട്. അതിനു തുക വകയിരുത്തിയിട്ടുണ്ട്.