തൃശൂർ/കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്ക് നാലാം പാദത്തിൽ 114.10 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. കഴിഞ്ഞവർഷം ഇതേ പാദത്തിൽ 75.55 കോടി രൂപയായിരുന്നു അറ്റാദായം. ഈ സാമ്പത്തിക വർഷത്തിലെ അറ്റാദായം 334.89 കോടി രൂപയാണ്. 2017-18ലെ പ്രവർത്തനലാഭം 1215 കോടി രൂപയിൽ നിന്ന് 21.92 ശതമാനം വർധിച്ച് 1481 കോടി രൂപയായി.
ബാങ്ക് സാധാരണ രീതിയിലുള്ള മികച്ച പ്രകടനത്തിലേക്കും വളർച്ചയിലേക്കും തിരിച്ചു വന്നിരിക്കുകയാണെന്നു ബാങ്കിന്റെ എംഡിയും സിഇഒയുമായ വി.ജി. മാത്യു കൊച്ചിയിൽ പറഞ്ഞു. റീട്ടെയിൽ, എംഎസ്എംഇ, കാർഷിക രംഗങ്ങളിലേക്കു ശ്രദ്ധ തിരിച്ചതിന്റെ ഭാഗമായി നേടിയ മികച്ച പ്രകടനത്തിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. ഈ ശ്രദ്ധതിരിക്കൽ ബാങ്കിന്റെ പ്രവർത്തന മികവിലും പ്രകടനത്തിലും തുടർച്ചയായി ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിച്ചു.
2018 മാർച്ച് 31ലെ കണക്ക് പ്രകാരം ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്തികൾ 3.59 ശതമാനമാണ്. 2017 മാർച്ച് 31ന് ഇത് 2.45 ശതമാനം ആയിരുന്നു. 2017 മാർച്ച് 31ന് 1.45 ശതമാനമായിരുന്ന അറ്റ നിഷ്ക്രിയ ആസ്തികൾ 2018 മാർച്ച് 31ന് 2.60 ശതമാനമായി.
ബാങ്കിന്റെ മൊത്തം ബിസിനസ് വർഷാവർഷം 14,176 കോടി രൂപ യുടെ (12.55 ശതമാനം) വളർച്ചയോടെ 1,27,139 കോടി രൂപയായി.
ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം 2018 മാർച്ച് 31 പ്രകാരം 12.70 ശതമാനം ആണ്.
ബാങ്ക് സാധാരണ രീതിയിലുള്ള മികച്ച പ്രകടനത്തിലേക്കും വളർച്ചയിലേക്കും തിരിച്ചു വന്നിരിക്കുകയാണെന്നു ബാങ്കിന്റെ എംഡിയും സിഇഒയുമായ വി.ജി. മാത്യു കൊച്ചിയിൽ പറഞ്ഞു. റീട്ടെയിൽ, എംഎസ്എംഇ, കാർഷിക രംഗങ്ങളിലേക്കു ശ്രദ്ധ തിരിച്ചതിന്റെ ഭാഗമായി നേടിയ മികച്ച പ്രകടനത്തിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. ഈ ശ്രദ്ധതിരിക്കൽ ബാങ്കിന്റെ പ്രവർത്തന മികവിലും പ്രകടനത്തിലും തുടർച്ചയായി ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിച്ചു.
2018 മാർച്ച് 31ലെ കണക്ക് പ്രകാരം ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്തികൾ 3.59 ശതമാനമാണ്. 2017 മാർച്ച് 31ന് ഇത് 2.45 ശതമാനം ആയിരുന്നു. 2017 മാർച്ച് 31ന് 1.45 ശതമാനമായിരുന്ന അറ്റ നിഷ്ക്രിയ ആസ്തികൾ 2018 മാർച്ച് 31ന് 2.60 ശതമാനമായി.
ബാങ്കിന്റെ മൊത്തം ബിസിനസ് വർഷാവർഷം 14,176 കോടി രൂപ യുടെ (12.55 ശതമാനം) വളർച്ചയോടെ 1,27,139 കോടി രൂപയായി.
ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം 2018 മാർച്ച് 31 പ്രകാരം 12.70 ശതമാനം ആണ്.