വിപണി വിശേഷം / കെ.ബി. ഉദയഭാനു
സിംഗപ്പൂർ, ദുബായ് വ്യവസായികളുടെ പണകൊഴുപ്പിനു മുന്നിൽ ദക്ഷിണേന്ത്യൻ കുരുമുളകുകർഷകർക്ക് പിടിച്ചുനിൽക്കാനാവുമോ? കാലവർഷം മാസാന്ത്യം കേരളതീരമണയുമെങ്കിലും റബർ ടാപ്പിംഗ് പുനരാരംഭിക്കാൻ കാലതാമസം നേരിടും. വേനൽമഴ കൊപ്രസംസ്കരണത്തെ ബാധിച്ചു. ജാതിക്ക വരവുയർന്നു. സ്വർണവില ഉയർന്നു.
കുരുമുളക്
ദക്ഷിണേന്ത്യൻ കുരുമുളകുകർഷകർ സാന്പത്തികപ്രതിസന്ധിയിലേക്ക്. സിംഗപ്പൂർ, ദുബായ് വ്യവസായികൾ വിയറ്റ്നാം കുരുമുളക് ബംഗ്ലാദേശിലേക്ക് വൻതോതിൽ കയറ്റുമതി നടത്തുകയാണ്. അവിടെ എത്തുന്ന ഉത്പന്നം അതിർത്തിവഴി കള്ളക്കടത്തായി ഇന്ത്യയിലേക്കു നീക്കുകയാണ്. ബിഹാറിൽ എത്തിക്കുന്ന ചരക്ക് ഉത്തരേന്ത്യയിലെ വിവിധ വിപണികളിലേക്ക് നീക്കാൻ വൻ കണ്ണികൾ രംഗത്തു സജീവമാണ്.
കോൽക്കത്തയിലെ വിവിധ വിപണികളിലും വാരാണസി, കാണ്‍പുർ, ലുധിയാന തുടങ്ങിയ മാർക്കറ്റുകളിലുമാണ് ചരക്കെത്തിക്കുന്നത്. സിംഗപ്പൂർ വ്യവസായികൾ ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമർ എന്നിവിടങ്ങളിലേക്കാണ് വിയറ്റ്നാം മുളക് ഷിപ്മെന്റ് നടത്തുന്നത്. ഇറക്കുമതി നടത്തി 180 ദിവസത്തിനകം ഉത്പന്നത്തിന്റെ വില കൈമാറിയാൽ മതിയെന്ന വാഗ്ദാനം ഇറക്കുമതിക്കു പിന്നിൽ പ്രവർത്തിക്കുന്നവരുടെ ആവേശമുയർത്തി. വിയറ്റ്നാം മുളകുവില ടണ്ണിന് 3000 ഡോളർ മാത്രമാണ്. ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 6000 ഡോളറും. അതായത് ഇറക്കുമതി ലോബിക്ക് ഇരട്ടി ലാഭം ഉറപ്പുവരുത്താൻ കഴിയുന്നതിനാൽ വിയറ്റ്നാം കുരുമുളകിന്റെ വരവ് ശക്തമാകാനിടയുണ്ട്. ഇറക്കുമതി ലോബിക്ക് ഉത്തരേന്ത്യയിൽ മാത്രമല്ല, ദക്ഷിണേന്ത്യയിലും വൻ സ്വാധീനമുള്ളതിനാൽ ഇറക്കുമതി തടയാനായില്ലെങ്കിൽ കേരളത്തിലെ കർഷകർ കടുത്ത പ്രതിസന്ധിയിൽ അകപ്പെടും.
ഇന്തോനേഷ്യ 3,800 ഡോളറിനും ശ്രീലങ്ക 4,500 ഡോളറിനും വാരാന്ത്യം ക്വട്ടേഷൻ ഇറക്കി. ഒക്ടോബറിൽ വിളവെടുപ്പ് തുടങ്ങുന്ന ബ്രസീൽ പുതിയ കുരുമുളക് 3,300 ഡോളറിന് ഷിപ്മെന്റ് നടത്തുമെന്ന പ്രഖ്യാപനം നടത്തി. കൊച്ചിയിൽ കുരുമുളകുവില ക്വിന്റലിന് 600 രൂപ ഇടിഞ്ഞ് വാരാന്ത്യം 36,000 രൂപയായി. ഹൈറേഞ്ചിൽനിന്ന് കൊച്ചിയിലേക്കുള്ള ചരക്കുവരവ് ചുരുങ്ങിയെങ്കിലും വിലയിടിവു കണ്ട് കർണാടകയിലെ തോട്ടങ്ങൾ ഉത്പന്നം വില്പനയ്ക്കിറക്കി.
റബർ
കാലവർഷം പതിവിനേക്കാൾ നാലു ദിവസം മുന്നേ കേരളത്തിൽ പ്രവേശിക്കുമെന്ന വെളിപ്പെടുത്തൽ കാർഷികമേഖലയ്ക്ക് അനുകൂലമാണ്. എന്നാൽ, റബർ ടാപ്പിംഗ് പുനരാരംഭിക്കാൻ വീണ്ടും കാത്തിരിക്കേണ്ടിവരുമെന്നാണ് ഉത്പാദനമേഖലകളിൽനിന്നുള്ള സൂചന. വിപണിയിലെ താഴ്ന്ന വില ഉത്പാദകരെ രംഗത്തുനിന്ന് അകറ്റുന്നുണ്ട്. ജൂണ്‍ മധ്യത്തോടെ കേരളത്തിലെ റൂബർ കർഷകർ മരങ്ങളിൽ റെയിൻഗാർഡുകൾ ഘടിപ്പിച്ചേക്കും.
ഇതിനിടെ ക്രൂഡ് ഓയിലിനൊപ്പം മുന്നേറാൻ ആഗോള റബർവിപണി നടത്തുന്ന ശ്രമം വിജയം കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ഉത്പാദകരാജ്യങ്ങൾ. വിനിമയ വിപണിയിൽ ഡോളറും യെന്നും തമ്മിലുള്ള മത്സരം ഒരു വിഭാഗം നിക്ഷേപകരെ ടോക്കോമിലേക്ക് അടുപ്പിച്ചത് റബറിനെ കിലോ 200 യെന്നിലേക്ക് നയിക്കുമെന്ന കണക്കുകൂട്ടലിലാണ് ഓപ്പറേറ്റർമാരും. ചൈനയിൽ വാഹനവില്പന ഏപ്രിലിൽ പതിനൊന്നു ശതമാനം ഉയർന്നതും റബറിനു നേട്ടമാവും.
വിദേശവാർത്തകൾ ഇന്ത്യയിലും ചലനമുളവാക്കി. സ്റ്റോക്കിസ്റ്റുകൾ പ്രമുഖ വിപണികളിൽ സജീവമല്ല. വിദേശത്തെ വിലക്കയറ്റവും ഷീറ്റ് ക്ഷാമവും കണ്ട് ടയർ ലോബി നാലാം ഗ്രേഡ് റബർ വില 200 രൂപ ഉയർത്തി 12,200നു ശേഖരിച്ചു. അഞ്ചാം ഗ്രേഡ് റബർ വില 12,000 രൂപ. ലാറ്റക്സ് വില 8400ലേക്കു കയറി.
ജാതിക്ക
ഉയർന്ന അളവിൽ ജാതിക്കയും ജാതിപത്രിയും വില്പനയ്ക്കിറങ്ങി. വിളവെടുപ്പ് പുരോഗമിക്കുന്നതിനാൽ ചരക്കുസംസ്കരണത്തിന്റെ തിരക്കിലാണ് കർഷകർ. ഒൗഷധവ്യവസായികളും കറിമസാല നിർമാതാക്കളും ജാതിക്കയിൽ താത്പര്യം കാണിച്ചു. അറബ് രാജ്യങ്ങളിൽനിന്നും അന്വേഷണങ്ങളുണ്ട്. ജാതിക്ക കിലോ 160-180 രൂപയിലും ജാതി പരിപ്പ് 300-350 രൂപയിലും ജാതിപത്രി 400-500 രൂപയിലുമാണ്.
ചുക്ക്
ചുക്കുവില ഉയരാനുള്ള സാധ്യതകൾക്കു ശക്തിയേറി. പിന്നിട്ട എഴു മാസമായി ചുക്ക് സ്റ്റെഡിയാണെങ്കിലും അധികം വൈകാതെ നിരക്കുയരാം. ചുക്കുക്ഷാമം കണക്കിലെടുത്താൽ വരുംദിനങ്ങളിൽ വൻ വിലയ്ക്ക് ഉത്പന്നത്തിന്റെ ലഭ്യത ഉറപ്പുവരുത്താൻ വാങ്ങലുകാർ ശ്രമം നടത്താം. മികച്ചയിനം ചുക്ക് കിലോ 160 രൂപ വരെ കയറിയ സാഹചര്യത്തിൽ 200ലേക്ക് മുന്നേറുന്ന ദിനങ്ങൾ വിദൂരമല്ല. മീഡിയം ചുക്ക് 12,500 രൂപയിലും ബെസ്റ്റ് ചുക്ക് 14,000 രൂപയിലും വ്യാപാരം നടന്നു.
ഏലം
ഓഫ് സീസൺ ആണെങ്കിലും കർഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഏലത്തിനു മുന്നേറാനായില്ല. ലേലകേന്ദ്രങ്ങളിൽ ഏലത്തിന്റെ ലഭ്യത ചുരുങ്ങിയിട്ടും വാരത്തിന്റെ തുടക്കത്തിൽ കിലോ 1049 രൂപ വരെ ഇടിഞ്ഞ ശേഷം വാരാന്ത്യം വില 1288 രൂപയായി കയറി. കയറ്റുമതിക്കാരും ആഭ്യന്തര ഇടപാടുകാരും വരുംദിനങ്ങളിൽ ഏലക്കയിൽ പിടിമുറുക്കുമെന്ന നിഗമനത്തിന് സ്റ്റോക്കിസ്റ്റുകൾ.
നാളികേരം
വേനൽമഴ നാളികേര വിളവെടുപ്പിനെയും കൊപ്ര സംസ്കരണത്തെയും ബാധിച്ചു. അതേസമയം, വിപണിയുടെ പ്രതീക്ഷയ്ക്കൊത്ത് വെളിച്ചെണ്ണയ്ക്കു ഡിമാൻഡ് ഉയർന്നില്ല. തമിഴ്നാട്ടിലെ വൻകിട മില്ലുകാർ കേരളത്തിലേക്കു കൂടുതൽ ചരക്കു നീക്കിയതോടെ എണ്ണവില 18,300ലേക്കു താഴ്ന്നു. കൊപ്ര 12,210 രൂപയിൽ വാരാന്ത്യക്ലോസിംഗ് നടന്നു.
സ്വർണം
സ്വർണവില ഉയർന്നു. പ്രമുഖവിപണികളിൽ അഞ്ചു ദിവസം തുടർച്ചയായി 23,200 രൂപയിൽ വിപണനം നടന്ന പവൻ ശനിയാഴ്ച 23,280ലേക്കു കയറി. ഇതോടെ ഒരു ഗ്രാമിന്റെ വില 2910 രൂപയായി. ന്യൂയോർക്കിൽ ഒരൗണ്‍സ് സ്വർണം 1315 ഡോളർ.
സിംഗപ്പൂർ, ദുബായ് വ്യവസായികളുടെ പണകൊഴുപ്പിനു മുന്നിൽ ദക്ഷിണേന്ത്യൻ കുരുമുളകുകർഷകർക്ക് പിടിച്ചുനിൽക്കാനാവുമോ? കാലവർഷം മാസാന്ത്യം കേരളതീരമണയുമെങ്കിലും റബർ ടാപ്പിംഗ് പുനരാരംഭിക്കാൻ കാലതാമസം നേരിടും. വേനൽമഴ കൊപ്രസംസ്കരണത്തെ ബാധിച്ചു. ജാതിക്ക വരവുയർന്നു. സ്വർണവില ഉയർന്നു.
കുരുമുളക്
ദക്ഷിണേന്ത്യൻ കുരുമുളകുകർഷകർ സാന്പത്തികപ്രതിസന്ധിയിലേക്ക്. സിംഗപ്പൂർ, ദുബായ് വ്യവസായികൾ വിയറ്റ്നാം കുരുമുളക് ബംഗ്ലാദേശിലേക്ക് വൻതോതിൽ കയറ്റുമതി നടത്തുകയാണ്. അവിടെ എത്തുന്ന ഉത്പന്നം അതിർത്തിവഴി കള്ളക്കടത്തായി ഇന്ത്യയിലേക്കു നീക്കുകയാണ്. ബിഹാറിൽ എത്തിക്കുന്ന ചരക്ക് ഉത്തരേന്ത്യയിലെ വിവിധ വിപണികളിലേക്ക് നീക്കാൻ വൻ കണ്ണികൾ രംഗത്തു സജീവമാണ്.
കോൽക്കത്തയിലെ വിവിധ വിപണികളിലും വാരാണസി, കാണ്‍പുർ, ലുധിയാന തുടങ്ങിയ മാർക്കറ്റുകളിലുമാണ് ചരക്കെത്തിക്കുന്നത്. സിംഗപ്പൂർ വ്യവസായികൾ ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമർ എന്നിവിടങ്ങളിലേക്കാണ് വിയറ്റ്നാം മുളക് ഷിപ്മെന്റ് നടത്തുന്നത്. ഇറക്കുമതി നടത്തി 180 ദിവസത്തിനകം ഉത്പന്നത്തിന്റെ വില കൈമാറിയാൽ മതിയെന്ന വാഗ്ദാനം ഇറക്കുമതിക്കു പിന്നിൽ പ്രവർത്തിക്കുന്നവരുടെ ആവേശമുയർത്തി. വിയറ്റ്നാം മുളകുവില ടണ്ണിന് 3000 ഡോളർ മാത്രമാണ്. ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 6000 ഡോളറും. അതായത് ഇറക്കുമതി ലോബിക്ക് ഇരട്ടി ലാഭം ഉറപ്പുവരുത്താൻ കഴിയുന്നതിനാൽ വിയറ്റ്നാം കുരുമുളകിന്റെ വരവ് ശക്തമാകാനിടയുണ്ട്. ഇറക്കുമതി ലോബിക്ക് ഉത്തരേന്ത്യയിൽ മാത്രമല്ല, ദക്ഷിണേന്ത്യയിലും വൻ സ്വാധീനമുള്ളതിനാൽ ഇറക്കുമതി തടയാനായില്ലെങ്കിൽ കേരളത്തിലെ കർഷകർ കടുത്ത പ്രതിസന്ധിയിൽ അകപ്പെടും.
ഇന്തോനേഷ്യ 3,800 ഡോളറിനും ശ്രീലങ്ക 4,500 ഡോളറിനും വാരാന്ത്യം ക്വട്ടേഷൻ ഇറക്കി. ഒക്ടോബറിൽ വിളവെടുപ്പ് തുടങ്ങുന്ന ബ്രസീൽ പുതിയ കുരുമുളക് 3,300 ഡോളറിന് ഷിപ്മെന്റ് നടത്തുമെന്ന പ്രഖ്യാപനം നടത്തി. കൊച്ചിയിൽ കുരുമുളകുവില ക്വിന്റലിന് 600 രൂപ ഇടിഞ്ഞ് വാരാന്ത്യം 36,000 രൂപയായി. ഹൈറേഞ്ചിൽനിന്ന് കൊച്ചിയിലേക്കുള്ള ചരക്കുവരവ് ചുരുങ്ങിയെങ്കിലും വിലയിടിവു കണ്ട് കർണാടകയിലെ തോട്ടങ്ങൾ ഉത്പന്നം വില്പനയ്ക്കിറക്കി.
റബർ
കാലവർഷം പതിവിനേക്കാൾ നാലു ദിവസം മുന്നേ കേരളത്തിൽ പ്രവേശിക്കുമെന്ന വെളിപ്പെടുത്തൽ കാർഷികമേഖലയ്ക്ക് അനുകൂലമാണ്. എന്നാൽ, റബർ ടാപ്പിംഗ് പുനരാരംഭിക്കാൻ വീണ്ടും കാത്തിരിക്കേണ്ടിവരുമെന്നാണ് ഉത്പാദനമേഖലകളിൽനിന്നുള്ള സൂചന. വിപണിയിലെ താഴ്ന്ന വില ഉത്പാദകരെ രംഗത്തുനിന്ന് അകറ്റുന്നുണ്ട്. ജൂണ്‍ മധ്യത്തോടെ കേരളത്തിലെ റൂബർ കർഷകർ മരങ്ങളിൽ റെയിൻഗാർഡുകൾ ഘടിപ്പിച്ചേക്കും.
ഇതിനിടെ ക്രൂഡ് ഓയിലിനൊപ്പം മുന്നേറാൻ ആഗോള റബർവിപണി നടത്തുന്ന ശ്രമം വിജയം കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ഉത്പാദകരാജ്യങ്ങൾ. വിനിമയ വിപണിയിൽ ഡോളറും യെന്നും തമ്മിലുള്ള മത്സരം ഒരു വിഭാഗം നിക്ഷേപകരെ ടോക്കോമിലേക്ക് അടുപ്പിച്ചത് റബറിനെ കിലോ 200 യെന്നിലേക്ക് നയിക്കുമെന്ന കണക്കുകൂട്ടലിലാണ് ഓപ്പറേറ്റർമാരും. ചൈനയിൽ വാഹനവില്പന ഏപ്രിലിൽ പതിനൊന്നു ശതമാനം ഉയർന്നതും റബറിനു നേട്ടമാവും.
വിദേശവാർത്തകൾ ഇന്ത്യയിലും ചലനമുളവാക്കി. സ്റ്റോക്കിസ്റ്റുകൾ പ്രമുഖ വിപണികളിൽ സജീവമല്ല. വിദേശത്തെ വിലക്കയറ്റവും ഷീറ്റ് ക്ഷാമവും കണ്ട് ടയർ ലോബി നാലാം ഗ്രേഡ് റബർ വില 200 രൂപ ഉയർത്തി 12,200നു ശേഖരിച്ചു. അഞ്ചാം ഗ്രേഡ് റബർ വില 12,000 രൂപ. ലാറ്റക്സ് വില 8400ലേക്കു കയറി.
ജാതിക്ക
ഉയർന്ന അളവിൽ ജാതിക്കയും ജാതിപത്രിയും വില്പനയ്ക്കിറങ്ങി. വിളവെടുപ്പ് പുരോഗമിക്കുന്നതിനാൽ ചരക്കുസംസ്കരണത്തിന്റെ തിരക്കിലാണ് കർഷകർ. ഒൗഷധവ്യവസായികളും കറിമസാല നിർമാതാക്കളും ജാതിക്കയിൽ താത്പര്യം കാണിച്ചു. അറബ് രാജ്യങ്ങളിൽനിന്നും അന്വേഷണങ്ങളുണ്ട്. ജാതിക്ക കിലോ 160-180 രൂപയിലും ജാതി പരിപ്പ് 300-350 രൂപയിലും ജാതിപത്രി 400-500 രൂപയിലുമാണ്.
ചുക്ക്
ചുക്കുവില ഉയരാനുള്ള സാധ്യതകൾക്കു ശക്തിയേറി. പിന്നിട്ട എഴു മാസമായി ചുക്ക് സ്റ്റെഡിയാണെങ്കിലും അധികം വൈകാതെ നിരക്കുയരാം. ചുക്കുക്ഷാമം കണക്കിലെടുത്താൽ വരുംദിനങ്ങളിൽ വൻ വിലയ്ക്ക് ഉത്പന്നത്തിന്റെ ലഭ്യത ഉറപ്പുവരുത്താൻ വാങ്ങലുകാർ ശ്രമം നടത്താം. മികച്ചയിനം ചുക്ക് കിലോ 160 രൂപ വരെ കയറിയ സാഹചര്യത്തിൽ 200ലേക്ക് മുന്നേറുന്ന ദിനങ്ങൾ വിദൂരമല്ല. മീഡിയം ചുക്ക് 12,500 രൂപയിലും ബെസ്റ്റ് ചുക്ക് 14,000 രൂപയിലും വ്യാപാരം നടന്നു.
ഏലം
ഓഫ് സീസൺ ആണെങ്കിലും കർഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഏലത്തിനു മുന്നേറാനായില്ല. ലേലകേന്ദ്രങ്ങളിൽ ഏലത്തിന്റെ ലഭ്യത ചുരുങ്ങിയിട്ടും വാരത്തിന്റെ തുടക്കത്തിൽ കിലോ 1049 രൂപ വരെ ഇടിഞ്ഞ ശേഷം വാരാന്ത്യം വില 1288 രൂപയായി കയറി. കയറ്റുമതിക്കാരും ആഭ്യന്തര ഇടപാടുകാരും വരുംദിനങ്ങളിൽ ഏലക്കയിൽ പിടിമുറുക്കുമെന്ന നിഗമനത്തിന് സ്റ്റോക്കിസ്റ്റുകൾ.
നാളികേരം
വേനൽമഴ നാളികേര വിളവെടുപ്പിനെയും കൊപ്ര സംസ്കരണത്തെയും ബാധിച്ചു. അതേസമയം, വിപണിയുടെ പ്രതീക്ഷയ്ക്കൊത്ത് വെളിച്ചെണ്ണയ്ക്കു ഡിമാൻഡ് ഉയർന്നില്ല. തമിഴ്നാട്ടിലെ വൻകിട മില്ലുകാർ കേരളത്തിലേക്കു കൂടുതൽ ചരക്കു നീക്കിയതോടെ എണ്ണവില 18,300ലേക്കു താഴ്ന്നു. കൊപ്ര 12,210 രൂപയിൽ വാരാന്ത്യക്ലോസിംഗ് നടന്നു.
സ്വർണം
സ്വർണവില ഉയർന്നു. പ്രമുഖവിപണികളിൽ അഞ്ചു ദിവസം തുടർച്ചയായി 23,200 രൂപയിൽ വിപണനം നടന്ന പവൻ ശനിയാഴ്ച 23,280ലേക്കു കയറി. ഇതോടെ ഒരു ഗ്രാമിന്റെ വില 2910 രൂപയായി. ന്യൂയോർക്കിൽ ഒരൗണ്‍സ് സ്വർണം 1315 ഡോളർ.