മുംബൈ: ക്രിപ്റ്റോ കറൻസി എന്ന വർച്വൽ കറൻസികൾ പ്രചാരം നേടിയതിനു പിന്നാലെ ടെക് മേഖലയിൽ പുതിയ തട്ടിപ്പ്, ക്രിപ്റ്റോജാക്കിംഗ്. ക്രിപ്റ്റോകറൻസികൾ കുഴിച്ചെടുക്കാൻ രഹസ്യമായി കംപ്യൂട്ടിംഗ് ഡിവൈസ് ഉപയോഗിക്കുന്നതാണിത്. ക്രിപ്റ്റോജാക്കിംഗ് ആക്രമണത്തെത്തുടർന്ന് ആദിത്യ ബിർള ഗ്രൂപ്പിന്റെ രണ്ടായിരത്തിലധികം കംപ്യൂട്ടറുകളുടെ പ്രവർത്തനം തകരാറിലായതാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
ഡെസ്ക്ടോപ് കംപ്യൂട്ടറുകളിൽ വൈറസ് ആക്രമണം പോലെയുള്ള പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ക്രിപ്റ്റോജാക്കിംഗ് കണ്ടെത്തിയത്. ഇതു തടയാനുള്ള ശ്രമത്തിലാണ് കമ്പനിയുടെ ഐടി വിദഗ്ധർ എന്നാണ് ആദിത്യ ബിർള ഗ്രൂപ്പ് നല്കുന്ന വിവരം. അതേസമയം, ഡാറ്റാ ചോർച്ച ഉണ്ടായിട്ടില്ലെന്നും കമ്പനി പറയുന്നു.
ഒരു മാസം മുന്പാണ് ആക്രമണം ആദ്യമായി തിരിച്ചറിയുന്നത്. അന്ന് കമ്പനിയുടെതന്നെ വിദേശ സബ്സിഡിയറി സ്ഥാപനത്തിലായിരുന്നു ക്രിപ്റ്റോജാക്കിംഗ് കണ്ടെത്തിയത്. മൊണേറോ എന്ന വർച്വൽ കറൻസിക്കുവേണ്ടിയായിരുന്നു ക്രിപ്റ്റോജാക്കിംഗ് ആക്രമണം. 2014ൽ തുടങ്ങിയ മൊണേറോ മറ്റു വർച്വൽ കറൻസികളിൽനിന്നു വ്യത്യസ്തമാണ്. സ്വീകർത്താവിന്റെ വിലാസം എൻക്രിപ്റ്റ് ചെയ്ത് വ്യാജവിലാസം സൃഷ്ടിച്ച് യഥാർഥത്തിൽ അയയ്ച്ച ഉറവിടത്തിൽനിന്ന് രക്ഷപ്പെടുകയാണ് ഈ ഡിജിറ്റൽ കറൻസി ചെയ്യുന്നത്.
സ്വകാര്യവ്യക്തിയുടെയോ ഒരു സ്ഥാപനത്തിന്റെയോ കംപ്യൂട്ടറുകളിൽ കടന്നുകൂടിയാൽ അവയുടെ പ്രവർത്തനോർജം, സിപിയു എന്നിവ വലിയ തോതിൽ സൈബർ കുറ്റവാളികൾ ഉപയോഗിക്കും. ഇതോടെ കംപ്യൂട്ടറിന്റെ പ്രവർത്തനങ്ങൾ മന്ദഗതിയിലാകുമെന്നു മാത്രമല്ല ബാറ്ററികൾ ചൂടാകുകയും ചെയ്യും. കോർപറേറ്റ് സ്ഥാപനങ്ങളിലാണെങ്കിൽ നെറ്റ്വർക്ക് പ്രവർത്തനത്തെത്തന്നെ അവതാളത്തിലാക്കാൻ ഇവയ്ക്കു കഴിയും.
സൈബർ, സ്വകാര്യ സുരക്ഷയ്ക്കു ഭീഷണിയാകുന്ന വിധത്തിൽ ഉയർന്നുവരുന്ന പുതിയ ഭീഷണിയാണ് ക്രിപ്റ്റോജാക്കിംഗ് എന്നാണ് വിലയിരുത്തപ്പെടുന്നത്. വലിയ കമ്പനികൾ പുതിയ തരത്തിലുള്ള സൈബർ ആക്രമണത്തിനെതിരേയുള്ള നടപടികൾ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. ക്രിപ്റ്റോകറൻസി കുഴിച്ചെടുക്കൽ പ്രക്രിയയിൽ ഉൾപ്പെട്ട ചില എക്സ്റ്റൻഷനുകൾ ക്രോം ബ്രൗസറിൽ നിരോധിച്ചതായി അടുത്തിടെ ടെക് ഭീമൻ ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു.
ഡെസ്ക്ടോപ് കംപ്യൂട്ടറുകളിൽ വൈറസ് ആക്രമണം പോലെയുള്ള പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ക്രിപ്റ്റോജാക്കിംഗ് കണ്ടെത്തിയത്. ഇതു തടയാനുള്ള ശ്രമത്തിലാണ് കമ്പനിയുടെ ഐടി വിദഗ്ധർ എന്നാണ് ആദിത്യ ബിർള ഗ്രൂപ്പ് നല്കുന്ന വിവരം. അതേസമയം, ഡാറ്റാ ചോർച്ച ഉണ്ടായിട്ടില്ലെന്നും കമ്പനി പറയുന്നു.
ഒരു മാസം മുന്പാണ് ആക്രമണം ആദ്യമായി തിരിച്ചറിയുന്നത്. അന്ന് കമ്പനിയുടെതന്നെ വിദേശ സബ്സിഡിയറി സ്ഥാപനത്തിലായിരുന്നു ക്രിപ്റ്റോജാക്കിംഗ് കണ്ടെത്തിയത്. മൊണേറോ എന്ന വർച്വൽ കറൻസിക്കുവേണ്ടിയായിരുന്നു ക്രിപ്റ്റോജാക്കിംഗ് ആക്രമണം. 2014ൽ തുടങ്ങിയ മൊണേറോ മറ്റു വർച്വൽ കറൻസികളിൽനിന്നു വ്യത്യസ്തമാണ്. സ്വീകർത്താവിന്റെ വിലാസം എൻക്രിപ്റ്റ് ചെയ്ത് വ്യാജവിലാസം സൃഷ്ടിച്ച് യഥാർഥത്തിൽ അയയ്ച്ച ഉറവിടത്തിൽനിന്ന് രക്ഷപ്പെടുകയാണ് ഈ ഡിജിറ്റൽ കറൻസി ചെയ്യുന്നത്.
സ്വകാര്യവ്യക്തിയുടെയോ ഒരു സ്ഥാപനത്തിന്റെയോ കംപ്യൂട്ടറുകളിൽ കടന്നുകൂടിയാൽ അവയുടെ പ്രവർത്തനോർജം, സിപിയു എന്നിവ വലിയ തോതിൽ സൈബർ കുറ്റവാളികൾ ഉപയോഗിക്കും. ഇതോടെ കംപ്യൂട്ടറിന്റെ പ്രവർത്തനങ്ങൾ മന്ദഗതിയിലാകുമെന്നു മാത്രമല്ല ബാറ്ററികൾ ചൂടാകുകയും ചെയ്യും. കോർപറേറ്റ് സ്ഥാപനങ്ങളിലാണെങ്കിൽ നെറ്റ്വർക്ക് പ്രവർത്തനത്തെത്തന്നെ അവതാളത്തിലാക്കാൻ ഇവയ്ക്കു കഴിയും.
സൈബർ, സ്വകാര്യ സുരക്ഷയ്ക്കു ഭീഷണിയാകുന്ന വിധത്തിൽ ഉയർന്നുവരുന്ന പുതിയ ഭീഷണിയാണ് ക്രിപ്റ്റോജാക്കിംഗ് എന്നാണ് വിലയിരുത്തപ്പെടുന്നത്. വലിയ കമ്പനികൾ പുതിയ തരത്തിലുള്ള സൈബർ ആക്രമണത്തിനെതിരേയുള്ള നടപടികൾ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. ക്രിപ്റ്റോകറൻസി കുഴിച്ചെടുക്കൽ പ്രക്രിയയിൽ ഉൾപ്പെട്ട ചില എക്സ്റ്റൻഷനുകൾ ക്രോം ബ്രൗസറിൽ നിരോധിച്ചതായി അടുത്തിടെ ടെക് ഭീമൻ ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു.