ന്യൂയോർക്ക്: തട്ടിപ്പുകാരൻ നീരവ് മോദി അമേരിക്കയിൽ! ഇന്ത്യയിൽനിന്നു കടന്ന മോദി ഹോങ്കോംഗിലല്ല, മറിച്ച് അമേരിക്കയിലാണ് ഒളിവിൽ കഴിയുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. പടിഞ്ഞാറൻ ഏഷ്യ, കിഴക്കൻ ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലാണ് നീരവ് മോദിക്കായി അന്വേഷണ ഏജൻസികൾ അരിച്ചുപെറുക്കുന്നത്.
ഇന്ത്യൻ സർക്കാർ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 13,700 കോടി രൂപയുടെ തട്ടിപ്പു നടത്തിയ മോദി ജനുവരിയിൽ മുംബൈയിൽനിന്ന് യുഎഇയിലേക്കു കടന്നതാണ്. മാർച്ചിലെ മൂന്നാമത്തെ ആഴ്ച അവിടെനിന്ന് ഹോങ്കോംഗിലേക്കു പറന്നു. ഹോങ്കോംഗിൽ നിരവധി സ്ഥാപനങ്ങൾ മോദിയുടേതായിട്ടുണ്ട്. ഇതേത്തുടർന്ന് മോദിയെ പിടികൂടാൻ സർക്കാർ ഹോങ്കോംഗ് ഭരണകൂടത്തെ സമീപിച്ചതോടെ മോദി ലണ്ടനിലേക്കു കടന്നു. അവിടെനിന്ന് അമേരിക്കയിലേക്കും. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇയാൾ ഇപ്പോൾ ന്യൂയോർക്കിലാണ്. ലോസ് റീജൻസി ഹോട്ടലിനു പരിസരത്ത് ഇയാളെ കണ്ടവരുണ്ട്.
ഹോങ്കോംഗിലുണ്ടെന്ന വിവരം സ്ഥിരീകരിച്ചതോടെ ചൈനയുടെ പ്രത്യേക ഭരണനിയന്ത്രണത്തിലൂള്ള ഹോങ്കോംഗ് അറസ്റ്റിനുള്ള അനുമതി നല്കിയിരുന്നു. ഇതു തിരിച്ചറിഞ്ഞാണ് മോദി ലണ്ടനിലേക്കു കടന്നത്. ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ചാൽ പിടികൂടാനുള്ള സാധ്യത മനസിലാക്കി ബെൽജിയൻ പാസ്പോർട്ട് ഉപയോഗിച്ചായിരുന്നു ഹോങ്കോംഗിൽനിന്നു കടന്നത്.
ഹോങ്കോംഗിലും യുകെയിലുമുള്ള ബിസിനസുകളുടെ ഡയറക്ടർമാരെ മാറ്റി പകരം അമേരിക്കൻ പൗരത്വമുള്ളവരെ അടുത്തിടെ നിയമിക്കുകയും ചെയ്തിരുന്നു. യുകെയിലെ ബിസിനസ് നീരവ് മോദി ലിമിറ്റഡ് കമ്പനിയും ഹോങ്കോംഗിലെ പ്രവർത്തനങ്ങൾ ഫയർസ്റ്റാർ ഡയമണ്ട് ലിമിറ്റഡും നീരവ് മോദി ലിമിറ്റഡും സംയുക്തമായുമാണ് കൈകാര്യം ചെയ്തിരുന്നത്. ഈ മൂന്നു കമ്പനികളും ഫയർസ്റ്റാർ ഹോൾഡിംഗ്സിന്റെ കീഴിലാണ്. ഇതിനു മുകളിൽ ഫയർസ്റ്റാർ ഇന്റർനാഷണൽ ലിമിറ്റഡ് എന്ന സ്ഥാപനവുമുണ്ട്. എല്ലാറ്റിന്റെയും ഏറ്റവും കൂടുതൽ ഓഹരികൾ നീരവ് മോദിയുടെ പേരിലാണ്.
നീരവ് മോദിയെ കണ്ടെത്തുന്നതിനായി പിഎൻബി സ്വകാര്യ ഡിറ്റക്ടീവ് ഏജൻസിയെ ഏൽപ്പിച്ചിട്ടുണ്ട്. ഇതിൽനിന്നാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
ഇന്ത്യൻ സർക്കാർ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 13,700 കോടി രൂപയുടെ തട്ടിപ്പു നടത്തിയ മോദി ജനുവരിയിൽ മുംബൈയിൽനിന്ന് യുഎഇയിലേക്കു കടന്നതാണ്. മാർച്ചിലെ മൂന്നാമത്തെ ആഴ്ച അവിടെനിന്ന് ഹോങ്കോംഗിലേക്കു പറന്നു. ഹോങ്കോംഗിൽ നിരവധി സ്ഥാപനങ്ങൾ മോദിയുടേതായിട്ടുണ്ട്. ഇതേത്തുടർന്ന് മോദിയെ പിടികൂടാൻ സർക്കാർ ഹോങ്കോംഗ് ഭരണകൂടത്തെ സമീപിച്ചതോടെ മോദി ലണ്ടനിലേക്കു കടന്നു. അവിടെനിന്ന് അമേരിക്കയിലേക്കും. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇയാൾ ഇപ്പോൾ ന്യൂയോർക്കിലാണ്. ലോസ് റീജൻസി ഹോട്ടലിനു പരിസരത്ത് ഇയാളെ കണ്ടവരുണ്ട്.
ഹോങ്കോംഗിലുണ്ടെന്ന വിവരം സ്ഥിരീകരിച്ചതോടെ ചൈനയുടെ പ്രത്യേക ഭരണനിയന്ത്രണത്തിലൂള്ള ഹോങ്കോംഗ് അറസ്റ്റിനുള്ള അനുമതി നല്കിയിരുന്നു. ഇതു തിരിച്ചറിഞ്ഞാണ് മോദി ലണ്ടനിലേക്കു കടന്നത്. ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ചാൽ പിടികൂടാനുള്ള സാധ്യത മനസിലാക്കി ബെൽജിയൻ പാസ്പോർട്ട് ഉപയോഗിച്ചായിരുന്നു ഹോങ്കോംഗിൽനിന്നു കടന്നത്.
ഹോങ്കോംഗിലും യുകെയിലുമുള്ള ബിസിനസുകളുടെ ഡയറക്ടർമാരെ മാറ്റി പകരം അമേരിക്കൻ പൗരത്വമുള്ളവരെ അടുത്തിടെ നിയമിക്കുകയും ചെയ്തിരുന്നു. യുകെയിലെ ബിസിനസ് നീരവ് മോദി ലിമിറ്റഡ് കമ്പനിയും ഹോങ്കോംഗിലെ പ്രവർത്തനങ്ങൾ ഫയർസ്റ്റാർ ഡയമണ്ട് ലിമിറ്റഡും നീരവ് മോദി ലിമിറ്റഡും സംയുക്തമായുമാണ് കൈകാര്യം ചെയ്തിരുന്നത്. ഈ മൂന്നു കമ്പനികളും ഫയർസ്റ്റാർ ഹോൾഡിംഗ്സിന്റെ കീഴിലാണ്. ഇതിനു മുകളിൽ ഫയർസ്റ്റാർ ഇന്റർനാഷണൽ ലിമിറ്റഡ് എന്ന സ്ഥാപനവുമുണ്ട്. എല്ലാറ്റിന്റെയും ഏറ്റവും കൂടുതൽ ഓഹരികൾ നീരവ് മോദിയുടെ പേരിലാണ്.
നീരവ് മോദിയെ കണ്ടെത്തുന്നതിനായി പിഎൻബി സ്വകാര്യ ഡിറ്റക്ടീവ് ഏജൻസിയെ ഏൽപ്പിച്ചിട്ടുണ്ട്. ഇതിൽനിന്നാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.