ന്യൂഡൽഹി: പുതിയ ദേശീയ ടെലികോം നയത്തിന്റെ കരട് വിജ്ഞാപനം കേന്ദ്രസർക്കാർ ഉടൻ പുറത്തുവിടും. മേയ് ഒന്നിനു പുറത്തുവിടുന്ന കരട് വിജ്ഞാപനത്തിൽ അപാകതകളുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാൻ പൊതുജനത്തിന് അവസരമുണ്ടെന്ന് ടെലികോം സെക്രട്ടറി അരുണ സുന്ദരരാജൻ പറഞ്ഞു.
പുതിയ നയം നിക്ഷേപകസൗഹൃദവും ചെലവ് കുറയ്ക്കുന്നതുമായിരിക്കുമെന്ന് അമേരിക്കൻ വ്യവസായ സംഘടനയായ അംചമിന്റെ വാർഷിക പൊതുയോഗത്തിൽ അവർ പറഞ്ഞു.
പൊതുജനാഭിപ്രായം ആരായുന്നതിനായി 15-20 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ഇതിനു ശേഷം ടെലികോം വകുപ്പ് മന്ത്രിതല നിർദേശങ്ങൾ ആരാഞ്ഞ് അന്തിമ അനുമതിക്കായി കാബിനറ്റിന് അയയ്ക്കും.
പുതിയ നയം നിക്ഷേപകസൗഹൃദവും ചെലവ് കുറയ്ക്കുന്നതുമായിരിക്കുമെന്ന് അമേരിക്കൻ വ്യവസായ സംഘടനയായ അംചമിന്റെ വാർഷിക പൊതുയോഗത്തിൽ അവർ പറഞ്ഞു.
പൊതുജനാഭിപ്രായം ആരായുന്നതിനായി 15-20 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ഇതിനു ശേഷം ടെലികോം വകുപ്പ് മന്ത്രിതല നിർദേശങ്ങൾ ആരാഞ്ഞ് അന്തിമ അനുമതിക്കായി കാബിനറ്റിന് അയയ്ക്കും.