കൊച്ചി: വൻകിട രാജ്യാന്തര സമ്മേളനങ്ങൾക്കു പ്രൗഢവേദിയൊരുക്കാനും വിനോദസഞ്ചാരമേഖലയ്ക്കു പുത്തനുണർവു പകരാനും കൊച്ചിയിൽ ലുലു ഗ്രൂപ്പിന്റെ ബോൾഗാട്ടി പദ്ധതി. രാജ്യത്തെ ഏറ്റവും വലിയ കണ്വൻഷൻ സെന്ററും ഇന്ത്യയിലെ മൂന്നാമത്തെ ഗ്രാൻഡ്ഹയാത്ത് ഹോട്ടലും 28നു കൊച്ചി ബോൾഗാട്ടിയിൽ ഉദ്ഘാടനം ചെയ്യും.
കൊച്ചി കായലോരത്ത് 1800 കോടി രൂപ മുതൽമുടക്കിൽ പണിതുയർത്തിയ ബോൾഗാട്ടിയിലെ ഈ പദ്ധതി ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ ഏറ്റവും വലിയ നിക്ഷേപമാണ്. 13 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ പണിതിട്ടുള്ള ഹോട്ടലും കണ്വൻഷൻ സെന്ററുമുൾപ്പെടുന്ന അടിസ്ഥാന സൗകര്യം രാജ്യാന്തര മേളകളെ ഇനി കൊച്ചിയിലേക്ക് ആകർഷിക്കും. ഒരുലക്ഷം ചതുരശ്രയടി വിസ്തീർണമാണു കണ്വൻഷൻ സെന്ററിനു മാത്രമുള്ളത്.
മൈസ് ടൂറിസം (മീറ്റിംഗ്സ്, ഇൻസെന്റീവ്സ്, കണ്വൻഷൻസ്, എക്സിബിഷൻസ്) രംഗത്ത് ഇന്ത്യയുടെ ഹബാവുകയെന്ന ലക്ഷ്യമാണു കൊച്ചിയിൽ ലുലു ബോൾഗാട്ടി കണ്വൻഷൻ സെന്ററും ഹയാത്ത് നക്ഷത്ര ഹോട്ടലും തുറക്കുന്നതിലൂടെ മുന്നോട്ടുവയ്ക്കുന്നതെന്നു ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി പറഞ്ഞു.
തദ്ദേശഭരണസ്ഥാപനങ്ങൾക്കു ലഭിക്കുന്ന വരുമാനത്തിനു പുറമേ വൻതോതിലുള്ള തൊഴിലവസരങ്ങളും ലുലു ബോൾഗാട്ടി പദ്ധതി പ്രവർത്തനമാരംഭിക്കുന്നതോടെ സാധ്യമാകും. രാജ്യത്തെ മറ്റു കണ്വൻഷൻ സെന്ററുകളിലില്ലാത്ത സൗകര്യങ്ങൾ ഇവിടെയുണ്ട്. ഹോട്ടലിലും കണ്വൻഷൻ സെന്ററിലുമുള്ള വിവിധ ഹാളുകളിലായി ഏകദേശം പതിനായിരം പേരെ ഉൾക്കൊള്ളാൻ സാധിക്കുന്ന വിധത്തിലാണു പദ്ധതിയുടെ രൂപകല്പനയെന്നു യൂസഫലി പത്രസമ്മേളനത്തിൽ അറിയിച്ചു.
28നു രാവിലെ 11നു മുഖ്യമന്ത്രി പിണറായി വിജയൻ ലുലു കണ്വൻഷൻ സെന്ററും ഗ്രാൻഡ് ഹയാത്ത് ഹോട്ടലും ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, അൽഫോൻസ് കണ്ണന്താനം, യുഎഇ മന്ത്രി ഷേഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, ബഹ്റിൻ ഡപ്യൂട്ടി പ്രധാനമന്ത്രി ഷേഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്തിമാരായ കടകംപള്ളി സുരേന്ദ്രൻ, വി.എസ്. സുനിൽകുമാർ, ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി, എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി തുടങ്ങിയവർ പ്രസംഗിക്കും.
വിദേശങ്ങളിൽനിന്നു വിശിഷ്ടാതിഥികൾ, നയതന്ത്ര പ്രതിനിധികൾ, വ്യവസായികൾ, ജനപ്രതിനിധികൾ എന്നിവരുൾപ്പെടെയുള്ളവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ഇന്ത്യ ഓപ്പറേഷൻസ് ഡയറക്ടർ എം.എ. നിഷാദ്, ഡയറക്ടർ എം.എ. സലിം, ഹയാത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് സഞ്ജയ് ശർമ, ഗ്രാൻഡ് ഹയാത്ത് കൊച്ചി ജനറൽ മാനേജർ ഗിരീഷ് ഭഗത് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കൊച്ചി കായലോരത്ത് 1800 കോടി രൂപ മുതൽമുടക്കിൽ പണിതുയർത്തിയ ബോൾഗാട്ടിയിലെ ഈ പദ്ധതി ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ ഏറ്റവും വലിയ നിക്ഷേപമാണ്. 13 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ പണിതിട്ടുള്ള ഹോട്ടലും കണ്വൻഷൻ സെന്ററുമുൾപ്പെടുന്ന അടിസ്ഥാന സൗകര്യം രാജ്യാന്തര മേളകളെ ഇനി കൊച്ചിയിലേക്ക് ആകർഷിക്കും. ഒരുലക്ഷം ചതുരശ്രയടി വിസ്തീർണമാണു കണ്വൻഷൻ സെന്ററിനു മാത്രമുള്ളത്.
മൈസ് ടൂറിസം (മീറ്റിംഗ്സ്, ഇൻസെന്റീവ്സ്, കണ്വൻഷൻസ്, എക്സിബിഷൻസ്) രംഗത്ത് ഇന്ത്യയുടെ ഹബാവുകയെന്ന ലക്ഷ്യമാണു കൊച്ചിയിൽ ലുലു ബോൾഗാട്ടി കണ്വൻഷൻ സെന്ററും ഹയാത്ത് നക്ഷത്ര ഹോട്ടലും തുറക്കുന്നതിലൂടെ മുന്നോട്ടുവയ്ക്കുന്നതെന്നു ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി പറഞ്ഞു.
തദ്ദേശഭരണസ്ഥാപനങ്ങൾക്കു ലഭിക്കുന്ന വരുമാനത്തിനു പുറമേ വൻതോതിലുള്ള തൊഴിലവസരങ്ങളും ലുലു ബോൾഗാട്ടി പദ്ധതി പ്രവർത്തനമാരംഭിക്കുന്നതോടെ സാധ്യമാകും. രാജ്യത്തെ മറ്റു കണ്വൻഷൻ സെന്ററുകളിലില്ലാത്ത സൗകര്യങ്ങൾ ഇവിടെയുണ്ട്. ഹോട്ടലിലും കണ്വൻഷൻ സെന്ററിലുമുള്ള വിവിധ ഹാളുകളിലായി ഏകദേശം പതിനായിരം പേരെ ഉൾക്കൊള്ളാൻ സാധിക്കുന്ന വിധത്തിലാണു പദ്ധതിയുടെ രൂപകല്പനയെന്നു യൂസഫലി പത്രസമ്മേളനത്തിൽ അറിയിച്ചു.
28നു രാവിലെ 11നു മുഖ്യമന്ത്രി പിണറായി വിജയൻ ലുലു കണ്വൻഷൻ സെന്ററും ഗ്രാൻഡ് ഹയാത്ത് ഹോട്ടലും ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, അൽഫോൻസ് കണ്ണന്താനം, യുഎഇ മന്ത്രി ഷേഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, ബഹ്റിൻ ഡപ്യൂട്ടി പ്രധാനമന്ത്രി ഷേഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്തിമാരായ കടകംപള്ളി സുരേന്ദ്രൻ, വി.എസ്. സുനിൽകുമാർ, ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി, എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി തുടങ്ങിയവർ പ്രസംഗിക്കും.
വിദേശങ്ങളിൽനിന്നു വിശിഷ്ടാതിഥികൾ, നയതന്ത്ര പ്രതിനിധികൾ, വ്യവസായികൾ, ജനപ്രതിനിധികൾ എന്നിവരുൾപ്പെടെയുള്ളവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ഇന്ത്യ ഓപ്പറേഷൻസ് ഡയറക്ടർ എം.എ. നിഷാദ്, ഡയറക്ടർ എം.എ. സലിം, ഹയാത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് സഞ്ജയ് ശർമ, ഗ്രാൻഡ് ഹയാത്ത് കൊച്ചി ജനറൽ മാനേജർ ഗിരീഷ് ഭഗത് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.